രാജകുമാരി: ശാന്തന്‍പാറ മേഖലയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾകൂടി കൊല്ലപ്പെട്ടു. ഏലം എസ്റ്റേറ്റ് മാനേജർ ഉടുന്പൻചോല ശാന്തരുവി സ്വദേശി കുമാർ(46) ആണ് കൊല്ലപ്പെട്ടത്. ഒരു മാസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് കുമാർ. ജൂണ്‍ 16ന് മൂലത്തുറ പുതുപ്പാറ എസ്റ്റേറ്റ് വാച്ചർ വേലുവിനെയും കഴിഞ്ഞ അഞ്ചിനു സിങ്കുക്കണ്ടത്ത് അടിമാലി പെട്ടിമുടി ഞാവൽമറ്റം തങ്കച്ചനെയും കാട്ടാന കൊലപ്പെടുത്തിയിരുന്നു.
ചൊവ്വാഴ്ച അർധരാത്രിയോടെ രാജാപ്പാറ ജംഗിൾപാലസ് എസ്റ്റേറ്റിനുസമീപമാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഭാര്യ കവിത, സുഹൃത്ത് ചുരുളി എന്നിവർക്കൊപ്പം താമസസ്ഥലത്തേക്കു നടന്നുവരികയായിരുന്നു കുമാർ. ഇവർ തമിഴ്നാട്ടിൽ പോയി രാത്രി പന്ത്രണ്ടരയോടെ ട്രിപ്പ് ജീപ്പിൽ രാജാപ്പാറയിലെത്തിയ ശേഷം രണ്ടര കിലോമീറ്ററകലെയുള്ള എസ്റ്റേറ്റ് ലയത്തിലേക്കു നടന്നുപോകുന്പോഴാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്.
കവിതയും ചുരുളിയും മുന്നോട്ട് ഓടിയെങ്കിലും തിരിഞ്ഞോടിയ കുമാറിനെ ആന തുന്പിക്കൈകൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. അടിയേറ്റു കുമാറിന്റെ തലയുടെ പിൻവശത്തു ക്ഷതമേൽക്കുകയും ചവിട്ടേറ്റു വലതുകാൽ ഒടിയുകയും ചെയ്തു. മൃതദേഹം സ്വദേശമായ ബോഡിനായ്ക്കന്നൂർ മീനാക്ഷിപുരത്തെത്തിച്ചു സംസ്കരിച്ചു. മക്കൾ: പ്രിയദർശിനി, രശ്മി. ഇരുവരും കല്ലുപാലം വിജയമാത പബ്ലിക് സ്കൂൾ വിദ്യാർഥികളാണ്.
ചൊവ്വാഴ്ച അർധരാത്രിയോടെ രാജാപ്പാറ ജംഗിൾപാലസ് എസ്റ്റേറ്റിനുസമീപമാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഭാര്യ കവിത, സുഹൃത്ത് ചുരുളി എന്നിവർക്കൊപ്പം താമസസ്ഥലത്തേക്കു നടന്നുവരികയായിരുന്നു കുമാർ. ഇവർ തമിഴ്നാട്ടിൽ പോയി രാത്രി പന്ത്രണ്ടരയോടെ ട്രിപ്പ് ജീപ്പിൽ രാജാപ്പാറയിലെത്തിയ ശേഷം രണ്ടര കിലോമീറ്ററകലെയുള്ള എസ്റ്റേറ്റ് ലയത്തിലേക്കു നടന്നുപോകുന്പോഴാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്.
കവിതയും ചുരുളിയും മുന്നോട്ട് ഓടിയെങ്കിലും തിരിഞ്ഞോടിയ കുമാറിനെ ആന തുന്പിക്കൈകൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു. അടിയേറ്റു കുമാറിന്റെ തലയുടെ പിൻവശത്തു ക്ഷതമേൽക്കുകയും ചവിട്ടേറ്റു വലതുകാൽ ഒടിയുകയും ചെയ്തു. മൃതദേഹം സ്വദേശമായ ബോഡിനായ്ക്കന്നൂർ മീനാക്ഷിപുരത്തെത്തിച്ചു സംസ്കരിച്ചു. മക്കൾ: പ്രിയദർശിനി, രശ്മി. ഇരുവരും കല്ലുപാലം വിജയമാത പബ്ലിക് സ്കൂൾ വിദ്യാർഥികളാണ്.