കൊച്ചി: യുവതിയുടെയും ഭർത്താവിന്റെയും പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നതു തടയണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് സഭയിലെ നാലു വൈദികർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. ഓർത്തഡോക്സ് സഭാംഗമായ യുവതി നൽകിയ പരാതിയെത്തുടർന്നു രജിസ്റ്റർ ചെയ്ത കേസിൽ ഫാ. സോണി വർഗീസ്, ഫാ. ജോബ് മാത്യു, ഫാ. ജോണ്സണ്. വി. മാത്യു, ഫാ. ജെയ്സ് കെ. ജോർജ് എന്നിവർ നൽകിയ മുൻകൂർ ജാമ്യഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
ഹർജി പരിഗണിക്കവേ മതവിശ്വാസത്തെ ചൂഷണം ചെയ്താണ് പ്രതികൾ യുവതിയെ പീഡിപ്പിച്ചതെന്നും അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ മുൻകൂർ ജാമ്യം നൽകരുതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. കുറ്റകൃത്യത്തിൽ പ്രതികൾക്കുള്ള പങ്ക് വ്യക്തമാക്കുന്ന സ്റ്റേറ്റ്മെന്റും കോടതിയിൽ സർക്കാർ സമർപ്പിച്ചു. യുവതിയുടെ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയശേഷമാണു വൈദികർക്കെതിരേ കേസെടുത്തത്. പ്രതികൾ യുവതിയെ നിർബന്ധിച്ചാണു ഹോട്ടലിൽ യുവതിയുടെതന്നെ ചെലവിൽ മുറിയെടുത്തു പീഡിപ്പിച്ചതെന്നും യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ ഇതു പറയുന്നുണ്ടെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
സംഭവത്തിൽ കേസ് എടുത്തിട്ട് നാലു ദിവസമേ ആയിട്ടുള്ളൂവെന്നും പ്രതികൾക്കു മുൻകൂർ ജാമ്യം നൽകരുതെന്നും ചൂണ്ടിക്കാട്ടി പീഡനത്തിനിരയായ യുവതി അഭിഭാഷകൻ മുഖേന കേസിൽ ഇടപെട്ടു. കേസിൽ കക്ഷി ചേരാൻ യുവതി ഹർജി നൽകിയിട്ടുമുണ്ട്. യുവതിയുടെ രഹസ്യമൊഴിയും സ്റ്റേറ്റ്മെന്റും പരിശോധിച്ചതിൽ ഗൗരവമേറിയ വിഷയമാണിതെന്നു കോടതി വാക്കാൽ പറഞ്ഞു.
15-16 വർഷങ്ങൾക്കു മുന്പു നടന്നെന്നു പറയുന്ന സംഭവങ്ങളിൽ ഇപ്പോൾ പരാതി പറയുന്നത് ന്യായീകരിക്കാനാവില്ലെന്നും ഏതോ ദുരുദ്ദേശ്യ ശക്തികൾ ഇതിനു പിന്നിലുണ്ടെന്നും പ്രതികളുടെ അഭിഭാഷകരിലൊരാൾ ചൂണ്ടിക്കാട്ടി. ഒളിവിൽ പോകുമെന്ന ആശങ്ക വേണ്ടെന്നും കോടതി നിഷ്കർഷിക്കുന്ന വ്യവസ്ഥ പാലിക്കാമെന്നും പ്രതികൾ അറിയിച്ചു. സർക്കാർ അഭിഭാഷകൻ ഇതിനെ എതിർത്തു. ഭർത്താവിന്റെ പരാതിക്കൊപ്പം യുവതി സഭയ്ക്കു നൽകിയ സ്റ്റേറ്റ്മെന്റ് പ്രതികൾക്കു ലഭിച്ചതെങ്ങനെയാണെന്നും ഇതു മാധ്യമങ്ങൾക്ക് എങ്ങനെ കിട്ടിയെന്നും കോടതി വാക്കാൽ ചോദിച്ചു. ഇക്കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ടെന്നും സർക്കാർ അറിയിച്ചു. തുടർന്നാണ് ഹർജികൾ വിധി പറയാൻ മാറ്റിയത്. സിംഗിൾബെഞ്ച് നാളെ വിധി പറഞ്ഞേക്കും.
ഹർജി പരിഗണിക്കവേ മതവിശ്വാസത്തെ ചൂഷണം ചെയ്താണ് പ്രതികൾ യുവതിയെ പീഡിപ്പിച്ചതെന്നും അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ മുൻകൂർ ജാമ്യം നൽകരുതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. കുറ്റകൃത്യത്തിൽ പ്രതികൾക്കുള്ള പങ്ക് വ്യക്തമാക്കുന്ന സ്റ്റേറ്റ്മെന്റും കോടതിയിൽ സർക്കാർ സമർപ്പിച്ചു. യുവതിയുടെ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയശേഷമാണു വൈദികർക്കെതിരേ കേസെടുത്തത്. പ്രതികൾ യുവതിയെ നിർബന്ധിച്ചാണു ഹോട്ടലിൽ യുവതിയുടെതന്നെ ചെലവിൽ മുറിയെടുത്തു പീഡിപ്പിച്ചതെന്നും യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ ഇതു പറയുന്നുണ്ടെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
സംഭവത്തിൽ കേസ് എടുത്തിട്ട് നാലു ദിവസമേ ആയിട്ടുള്ളൂവെന്നും പ്രതികൾക്കു മുൻകൂർ ജാമ്യം നൽകരുതെന്നും ചൂണ്ടിക്കാട്ടി പീഡനത്തിനിരയായ യുവതി അഭിഭാഷകൻ മുഖേന കേസിൽ ഇടപെട്ടു. കേസിൽ കക്ഷി ചേരാൻ യുവതി ഹർജി നൽകിയിട്ടുമുണ്ട്. യുവതിയുടെ രഹസ്യമൊഴിയും സ്റ്റേറ്റ്മെന്റും പരിശോധിച്ചതിൽ ഗൗരവമേറിയ വിഷയമാണിതെന്നു കോടതി വാക്കാൽ പറഞ്ഞു.
15-16 വർഷങ്ങൾക്കു മുന്പു നടന്നെന്നു പറയുന്ന സംഭവങ്ങളിൽ ഇപ്പോൾ പരാതി പറയുന്നത് ന്യായീകരിക്കാനാവില്ലെന്നും ഏതോ ദുരുദ്ദേശ്യ ശക്തികൾ ഇതിനു പിന്നിലുണ്ടെന്നും പ്രതികളുടെ അഭിഭാഷകരിലൊരാൾ ചൂണ്ടിക്കാട്ടി. ഒളിവിൽ പോകുമെന്ന ആശങ്ക വേണ്ടെന്നും കോടതി നിഷ്കർഷിക്കുന്ന വ്യവസ്ഥ പാലിക്കാമെന്നും പ്രതികൾ അറിയിച്ചു. സർക്കാർ അഭിഭാഷകൻ ഇതിനെ എതിർത്തു. ഭർത്താവിന്റെ പരാതിക്കൊപ്പം യുവതി സഭയ്ക്കു നൽകിയ സ്റ്റേറ്റ്മെന്റ് പ്രതികൾക്കു ലഭിച്ചതെങ്ങനെയാണെന്നും ഇതു മാധ്യമങ്ങൾക്ക് എങ്ങനെ കിട്ടിയെന്നും കോടതി വാക്കാൽ ചോദിച്ചു. ഇക്കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ടെന്നും സർക്കാർ അറിയിച്ചു. തുടർന്നാണ് ഹർജികൾ വിധി പറയാൻ മാറ്റിയത്. സിംഗിൾബെഞ്ച് നാളെ വിധി പറഞ്ഞേക്കും.