കൊച്ചി: നടൻ ദിലീപ് പ്രതിയായ പീഡനക്കേസിന്റെ വിചാരണ തൃശൂരിലെ ഉചിതമായ കോടതിയിലേക്ക് മാറ്റണമെന്നും വനിതാ ജഡ്ജിയുടെ കോടതി വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ ഹർജി നൽകി.
നേരത്തെ ഈ ആവശ്യം ഉന്നയിച്ച് നടി നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. എറണാകുളം ജില്ലയിൽ വനിതാ ജഡ്ജിമാരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. ഈ സാഹചര്യത്തിലാണ് തൃശൂർ സെഷൻസ് പരിധിയിലേക്ക് വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ടത് .
പീഡനക്കേസുകൾ സാധ്യമെങ്കിൽ വനിതാ ജഡ്ജിയുടെ കോടതിയിൽ വിചാരണ നടത്തണമെന്ന് ക്രിമിനൽ നടപടി ചട്ടത്തിൽ വ്യവസ്ഥയുണ്ട്. ഈ അവകാശം കേസിലെ ഇരയെന്ന നിലയിൽ തനിക്കുണ്ടെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു. സ്വകാര്യതയും അന്തസും സംരക്ഷിക്കപ്പെടണം. സ്വകാര്യത മൗലികാവകാശമാണ്. പ്രത്യേക വിചാരണ കോടതി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും അന്വേഷണ ഉദ്യോഗസ്ഥനും നിവേദനം നൽകിയിരുന്നു. എന്നാൽ പ്രിൻസിപ്പൽ സെഷൻസ് കോടതി വിചാരണ നടപടി തുടരുകയാണ് ചെയ്തതെന്നും ഹർജിക്കാരി പറയുന്നു.
രഹസ്യ വിചാരണ വേണമെന്ന ആവശ്യത്തിനു പുറമേ മാധ്യമങ്ങളെ കേസിന്റെ ചർച്ചകളിൽ നിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഹർജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും.
നേരത്തെ ഈ ആവശ്യം ഉന്നയിച്ച് നടി നൽകിയ ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. എറണാകുളം ജില്ലയിൽ വനിതാ ജഡ്ജിമാരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. ഈ സാഹചര്യത്തിലാണ് തൃശൂർ സെഷൻസ് പരിധിയിലേക്ക് വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ടത് .
പീഡനക്കേസുകൾ സാധ്യമെങ്കിൽ വനിതാ ജഡ്ജിയുടെ കോടതിയിൽ വിചാരണ നടത്തണമെന്ന് ക്രിമിനൽ നടപടി ചട്ടത്തിൽ വ്യവസ്ഥയുണ്ട്. ഈ അവകാശം കേസിലെ ഇരയെന്ന നിലയിൽ തനിക്കുണ്ടെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടുന്നു. സ്വകാര്യതയും അന്തസും സംരക്ഷിക്കപ്പെടണം. സ്വകാര്യത മൗലികാവകാശമാണ്. പ്രത്യേക വിചാരണ കോടതി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും അന്വേഷണ ഉദ്യോഗസ്ഥനും നിവേദനം നൽകിയിരുന്നു. എന്നാൽ പ്രിൻസിപ്പൽ സെഷൻസ് കോടതി വിചാരണ നടപടി തുടരുകയാണ് ചെയ്തതെന്നും ഹർജിക്കാരി പറയുന്നു.
രഹസ്യ വിചാരണ വേണമെന്ന ആവശ്യത്തിനു പുറമേ മാധ്യമങ്ങളെ കേസിന്റെ ചർച്ചകളിൽ നിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഹർജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും.