ചങ്ങനാശേരി: രാജ്യത്തെ അശാസ്ത്രീയമായ ജാതിസംവരണത്തിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. പെരുന്ന എൻഎസ്എസ് പ്രതിനിധിസഭാ മന്ദിരത്തിൽ ബജറ്റവതരണ സമ്മേളനത്തിൽ വിശദീകരണ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സർക്കാരുകളും രാഷ്ട്രീയ നേതാക്കളും നീതിപീഠത്തിനു മുന്പിൽ വന്ന് ഇക്കാര്യത്തിൽ വിശദീകരണം നൽകട്ടെയെന്നു സുകുമാരൻനായർ കൂട്ടിച്ചേർത്തു. എൻഎസ്എസ് സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നത്. 30വർഷത്തിനിടയിൽ എൻഎസ്എസ് കോടതിയിൽ സമർപ്പിച്ച ഒരുകേസ് പോലും പരാജയപ്പെട്ടിട്ടില്ല ന്യൂനപക്ഷ സമുദായങ്ങൾക്കുവേണ്ടി ചാഞ്ഞുകൊടുക്കുന്ന സമീപനമാണ് സർക്കാരുകൾക്കുള്ളതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.
മുന്നോക്ക വിഭാഗങ്ങൾക്കു മാത്രം നീതി നിഷേധിക്കുന്നതും അവരുടെ ആവശ്യങ്ങൾ അവഗണിക്കുന്നതുമായ രാഷ്ട്രീയ ശൈലി വളരുന്നത് രാജ്യത്തിന്റെ കെട്ടുറപ്പിനു ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ഈവിഷയം ഭരണാധികാരികളും രാഷ്ട്രീയനേതാക്കളും വളരെ ഗൗരവമായി കാണണം. മുന്നോക്ക വിഭാഗങ്ങളെ മാത്രം പാർശ്വവത്കരിക്കുന്നത് കുറ്റകരവും നീതിനിഷേധവുമാണെന്നും ജനറൽസെക്രട്ടറി ചൂണ്ടിക്കാട്ടി.
മുന്നോക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, പാർപ്പിടം തുടങ്ങിയ മേഖലകളിൽ ക്ഷേമപദ്ധതികൾ നടപ്പാക്കണമെന്നുള്ള എസ്.ആർ.സിൻഹു കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ കേന്ദ്രസർക്കാർ നടപ്പിലാക്കണമെന്ന പ്രമേയവും ബജറ്റ് സമ്മേളനം പാസാക്കി. ഡയറക്ടർബോർഡംഗം എൻ.വി.അയ്യപ്പൻപിള്ള അവതാരകനായിരുന്നു. സംവരണ വിഭാഗങ്ങൾക്കുള്ള വാർഷികവരുമാന പരിധി ആറുലക്ഷത്തിൽ നിന്നുംഎട്ടുലക്ഷമാക്കാനുള്ള കേന്ദ്രസർക്കാർ നടപടി സംവരണവിഭാഗങ്ങളിലെ സാന്പത്തികമായി പിന്നോക്കംനില്ക്കുന്നവർക്കു വെല്ലുവിളിയാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
സമുദായാചാര്യൻ മന്നത്തുപത്മനാഭന്റെ ജന്മദിനമായ ജനുവരി രണ്ട് നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമുള്ള അവധി നൽകണമെന്ന് എൻഎസ്എസ് ജനറൽസെക്രട്ടറി അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.എൻ.നരേന്ദ്രനാഥൻ നായർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
105.93കോടി രൂപ വരവും അത്രയുംതന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജനറൽസെക്രട്ടറി ജി.സുകുമാരൻ നായർ അവതരിപ്പിച്ചത്. പെരുന്നയിൽ വിപുലമായ കണ്വൻഷൻ സെന്റർ, പന്തളം ആശുപത്രിയിൽ ഡയലിസിസ് യൂണിറ്റ്, കോളജുകളിലും സ്കൂളുകളിലും അടിസ്ഥാന സൗകര്യവികസനം, പന്തളത്തും കോട്ടയത്തും വനിതാ ടെയിലറിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ.
സർക്കാരുകളും രാഷ്ട്രീയ നേതാക്കളും നീതിപീഠത്തിനു മുന്പിൽ വന്ന് ഇക്കാര്യത്തിൽ വിശദീകരണം നൽകട്ടെയെന്നു സുകുമാരൻനായർ കൂട്ടിച്ചേർത്തു. എൻഎസ്എസ് സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടമാണ് നടത്തുന്നത്. 30വർഷത്തിനിടയിൽ എൻഎസ്എസ് കോടതിയിൽ സമർപ്പിച്ച ഒരുകേസ് പോലും പരാജയപ്പെട്ടിട്ടില്ല ന്യൂനപക്ഷ സമുദായങ്ങൾക്കുവേണ്ടി ചാഞ്ഞുകൊടുക്കുന്ന സമീപനമാണ് സർക്കാരുകൾക്കുള്ളതെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.
മുന്നോക്ക വിഭാഗങ്ങൾക്കു മാത്രം നീതി നിഷേധിക്കുന്നതും അവരുടെ ആവശ്യങ്ങൾ അവഗണിക്കുന്നതുമായ രാഷ്ട്രീയ ശൈലി വളരുന്നത് രാജ്യത്തിന്റെ കെട്ടുറപ്പിനു ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ഈവിഷയം ഭരണാധികാരികളും രാഷ്ട്രീയനേതാക്കളും വളരെ ഗൗരവമായി കാണണം. മുന്നോക്ക വിഭാഗങ്ങളെ മാത്രം പാർശ്വവത്കരിക്കുന്നത് കുറ്റകരവും നീതിനിഷേധവുമാണെന്നും ജനറൽസെക്രട്ടറി ചൂണ്ടിക്കാട്ടി.
മുന്നോക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യം, പാർപ്പിടം തുടങ്ങിയ മേഖലകളിൽ ക്ഷേമപദ്ധതികൾ നടപ്പാക്കണമെന്നുള്ള എസ്.ആർ.സിൻഹു കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ കേന്ദ്രസർക്കാർ നടപ്പിലാക്കണമെന്ന പ്രമേയവും ബജറ്റ് സമ്മേളനം പാസാക്കി. ഡയറക്ടർബോർഡംഗം എൻ.വി.അയ്യപ്പൻപിള്ള അവതാരകനായിരുന്നു. സംവരണ വിഭാഗങ്ങൾക്കുള്ള വാർഷികവരുമാന പരിധി ആറുലക്ഷത്തിൽ നിന്നുംഎട്ടുലക്ഷമാക്കാനുള്ള കേന്ദ്രസർക്കാർ നടപടി സംവരണവിഭാഗങ്ങളിലെ സാന്പത്തികമായി പിന്നോക്കംനില്ക്കുന്നവർക്കു വെല്ലുവിളിയാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
സമുദായാചാര്യൻ മന്നത്തുപത്മനാഭന്റെ ജന്മദിനമായ ജനുവരി രണ്ട് നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമുള്ള അവധി നൽകണമെന്ന് എൻഎസ്എസ് ജനറൽസെക്രട്ടറി അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.എൻ.നരേന്ദ്രനാഥൻ നായർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
105.93കോടി രൂപ വരവും അത്രയുംതന്നെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജനറൽസെക്രട്ടറി ജി.സുകുമാരൻ നായർ അവതരിപ്പിച്ചത്. പെരുന്നയിൽ വിപുലമായ കണ്വൻഷൻ സെന്റർ, പന്തളം ആശുപത്രിയിൽ ഡയലിസിസ് യൂണിറ്റ്, കോളജുകളിലും സ്കൂളുകളിലും അടിസ്ഥാന സൗകര്യവികസനം, പന്തളത്തും കോട്ടയത്തും വനിതാ ടെയിലറിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ.