തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് അംഗങ്ങൾക്ക് പെൻഷൻ അനുവദിക്കുന്നതു സംബന്ധിച്ച് നിയമസഭയിൽ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ.
തദ്ദേശസ്ഥാപനങ്ങളിലെ മുൻ അംഗങ്ങൾക്ക് പെൻഷൻ നൽകണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ ലഭിക്കുന്നുണ്ടെന്നും പെൻഷൻ അടക്കം സമഗ്ര ക്ഷേമനിധിക്ക് രൂപം നൽകാൻ പഞ്ചായത്ത് അഡീക്ഷണൽ ഡയറക്ടർ കണ്‍വീനറായി ഉപസമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും എൻ. വിജയൻപിള്ളയുടെ സബ്മിഷനു തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീൽ മറുപടി നല്കി. ഉപസമിതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മുൻ ജനപ്രതിനിധികളുടെ പേരും ഇവരുടെ വിശദാംശങ്ങളും ശേഖരിച്ച് ശിപാർശ നല്‍കാനും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, ഈ വിഷയത്തിൽ മന്ത്രിയുടെ മറുപടിക്കു പിന്നാലെ ആ നിലപാട് തള്ളിക്കൊണ്ടുള്ള പ്രസ്താവന മുഖ്യമന്ത്രി സഭയിൽ നടത്തി. നയപരമായ തീരുമാനമെടുത്ത ശേഷമേ ഇക്കാര്യങ്ങളിൽ നടപടി പാടുളളതെന്നു മുഖ്യമന്ത്രി പറഞ്ഞു. അനാവശ്യമായ പ്രതീക്ഷകൾ ഉയത്തിയാൽ പിന്നീടു നിരാശയുണ്ടാവും. അതിനാൽ നിലവിൽ ആരംഭിച്ച നടപടികൾ തന്നെ നിറുത്തിവയ്ക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തദ്ദേശസ്ഥാപനങ്ങളിലെ മുൻ അംഗങ്ങൾക്ക് പെൻഷൻ നൽകണമെന്നാവശ്യപ്പെട്ട് നിരവധി നിവേദനങ്ങൾ ലഭിക്കുന്നുണ്ടെന്നും പെൻഷൻ അടക്കം സമഗ്ര ക്ഷേമനിധിക്ക് രൂപം നൽകാൻ പഞ്ചായത്ത് അഡീക്ഷണൽ ഡയറക്ടർ കണ്‍വീനറായി ഉപസമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും എൻ. വിജയൻപിള്ളയുടെ സബ്മിഷനു തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീൽ മറുപടി നല്കി. ഉപസമിതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മുൻ ജനപ്രതിനിധികളുടെ പേരും ഇവരുടെ വിശദാംശങ്ങളും ശേഖരിച്ച് ശിപാർശ നല്‍കാനും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, ഈ വിഷയത്തിൽ മന്ത്രിയുടെ മറുപടിക്കു പിന്നാലെ ആ നിലപാട് തള്ളിക്കൊണ്ടുള്ള പ്രസ്താവന മുഖ്യമന്ത്രി സഭയിൽ നടത്തി. നയപരമായ തീരുമാനമെടുത്ത ശേഷമേ ഇക്കാര്യങ്ങളിൽ നടപടി പാടുളളതെന്നു മുഖ്യമന്ത്രി പറഞ്ഞു. അനാവശ്യമായ പ്രതീക്ഷകൾ ഉയത്തിയാൽ പിന്നീടു നിരാശയുണ്ടാവും. അതിനാൽ നിലവിൽ ആരംഭിച്ച നടപടികൾ തന്നെ നിറുത്തിവയ്ക്കുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.