കോട്ടയം: പൂർണ വളർച്ചയെത്താതെ, ഗർഭധാരണത്തിന്റെ 23-ാം ആഴ്ചയിൽ 440 ഗ്രാം മാത്രം തൂക്കവുമായി ജനിച്ച നവജാതശിശു സാധാരണ ജീവിതത്തിലേക്ക്. തെള്ളകം കാരിത്താസ് ആശുപത്രിയിലാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 27നു ചങ്ങനാശേരി സ്വദേശി ജോമി -ആലു ദന്പതികളുടെ മകൾ ഏയ്ഞ്ചൽ ജനിച്ചത്.
വൈദ്യശാസ്ത്ര പ്രകാരം നവജാതശിശു ജീവിക്കണമെങ്കിൽ 24 ആഴ്ചയെങ്കിലും വേണമെന്നാണു കണക്ക്. ഒരു ഘട്ടത്തിൽ 360 ഗ്രാം വരെ തൂക്കം കുറഞ്ഞ കുഞ്ഞിനെ കാരിത്താസ് നവജാത ശിശു വിഭാഗം മേധാവി ഡോ. സാജൻ തോമസ്, ഡോ. ദീപ സാജൻ, ഗൈനക്കോളജി വിഭാഗം ഡോക്ടർ ഡി. റെജി എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിന്റെ മൂന്നു മാസത്തെ അശ്രാന്ത പരിശ്രമത്തിലൂടെയാണ് ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത്.
ഇത്തരത്തിൽ 1.2 കിലോ ഗ്രാം തൂക്കത്തോടെ ജീവിതത്തിലേക്ക് മടങ്ങിവന്ന ഏയ്ഞ്ചൽ വൈദ്യശാസ്ത്രത്തിനു തന്നെ അത്ഭുതമാണ്.
വൈദ്യശാസ്ത്ര പ്രകാരം നവജാതശിശു ജീവിക്കണമെങ്കിൽ 24 ആഴ്ചയെങ്കിലും വേണമെന്നാണു കണക്ക്. ഒരു ഘട്ടത്തിൽ 360 ഗ്രാം വരെ തൂക്കം കുറഞ്ഞ കുഞ്ഞിനെ കാരിത്താസ് നവജാത ശിശു വിഭാഗം മേധാവി ഡോ. സാജൻ തോമസ്, ഡോ. ദീപ സാജൻ, ഗൈനക്കോളജി വിഭാഗം ഡോക്ടർ ഡി. റെജി എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിന്റെ മൂന്നു മാസത്തെ അശ്രാന്ത പരിശ്രമത്തിലൂടെയാണ് ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത്.
ഇത്തരത്തിൽ 1.2 കിലോ ഗ്രാം തൂക്കത്തോടെ ജീവിതത്തിലേക്ക് മടങ്ങിവന്ന ഏയ്ഞ്ചൽ വൈദ്യശാസ്ത്രത്തിനു തന്നെ അത്ഭുതമാണ്.