എരുമേലി: സ്വർണപ്പണയ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ ഒരു 1.3 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ ഒളിവിൽ പോയ മുഖ്യപ്രതിയായ ജീവനക്കാരി അറസ്റ്റിലായി. ഇവരിൽനിന്നു പലിശയ്ക്കു പണം വാങ്ങിയവരിൽ ഒരാൾ അറസ്റ്റിൽ.
മറ്റൊരാളെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്യലിനിടെ രക്തസമ്മർദം കൂടി കുഴഞ്ഞുവീണതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാരി ഉൾപ്പടെ ഏഴു പ്രതികളാണുള്ളതെന്ന് പോലീസ് പറഞ്ഞു.
കോഴഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന മുളമൂട്ടിൽ ഫൈനാൻസിയേഴ്സിന്റെ എരുമേലിയിലെ രണ്ടു ശാഖകളിൽ യൂണിയൻ ബാങ്ക് ശാഖയുടെ എതിർവശത്ത് പ്രവർത്തിക്കുന്ന ശാഖയിലാണ് തട്ടിപ്പു നടന്നത്. സംഭവത്തിൽ ഒളിവിൽ പോയ ശാഖയിലെ കാഷ്യർ കം ഓഫീസ് അസിസ്റ്റന്റായിരുന്ന കനകപ്പലം അലങ്കാരത്ത് വീട്ടിൽ ജെഷ്ന സലിം (34) ആണ് അറസ്റ്റിലായത്. ബന്ധുക്കളോടൊപ്പമെത്തി ഇവർ കീഴടങ്ങുകയായിരുന്നെന്നു പറയുന്നു. ജീവനക്കാരിയിൽനിന്നു പണം കടം വാങ്ങിയ എരുമേലി ടൗണിലെ പച്ചക്കറി വ്യാപാരി വേങ്ങശേരിൽ അബൂതാഹിർ (25) ആണ് ഒപ്പം അറസ്റ്റിലായത്.
ടൗണിലെ മറ്റൊരു പച്ചക്കറി വ്യാപാരി ഷാജി ചോദ്യം ചെയ്യലിനിടെ ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. ജീവനക്കാരി കുറ്റം സമ്മതിച്ചെന്നും തട്ടിപ്പിന് ഇവരെ സഹായിക്കുകയും ലക്ഷങ്ങൾ വാങ്ങുകയും ചെയ്ത മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
തട്ടിപ്പിനെപ്പറ്റി പോലീസ് പറഞ്ഞത് ഇങ്ങനെ:
ഇടപാടുകാർ പണയം തിരിച്ചെടുക്കുന്പോൾ രേഖയിൽ കൃത്രിമം കാട്ടിയശേഷം പലിശ മാത്രം അടച്ച് ബാക്കി തുക കൈക്കലാക്കും. പലിശ അടയ്ക്കാതെയും പുതുക്കി വയ്ക്കാത്തതുമായ സ്വർണപ്പണയങ്ങൾക്ക് പലിശ അടച്ച് പുതുക്കിവച്ചതായും രേഖയുണ്ടാക്കും. ഇങ്ങനെ തട്ടിപ്പ് നടത്തുന്നത് പിടിക്കപ്പെടാതിരിക്കാനായി വ്യാജ ആഭരണങ്ങൾ, നാണയതുട്ടുകൾ, സ്റ്റേപ്പിൾ - സേഫ്റ്റി പിന്നുകൾ, വസ്ത്രങ്ങളിലെ സിപ് എന്നിവയാണ് സ്വർണത്തിന് പകരമായി പണയ പായ്ക്കറ്റുകളിൽ വച്ചിരുന്നത്. തട്ടിപ്പിലൂടെ കൈക്കലാക്കിയ സ്വർണം ഇതേ സ്ഥാപനത്തിലും മറ്റ് സ്ഥാപനങ്ങളിലും പുരുഷ സുഹൃത്തുക്കൾ മുഖേന പണയം വച്ച് പണം പലിശ വ്യവസ്ഥയിൽ കടം കൊടുത്തിരുന്നു. പണയം വയ്ക്കുന്ന പുരുഷ സുഹൃത്തുക്കളുടെ ആവശ്യ പ്രകാരം ജീവനക്കാരി ചെറിയ തോതിൽ നടത്തിയ തിരിമറികൾ തുടർച്ചയായി നടത്തിയതാണ് തുക ഒന്നരക്കോടിയോളമെത്തിയത്. ഏറെ അടുപ്പമുണ്ടായിരുന്ന അയൽവാസിയായ യുവാവ് മുഖേന 50 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നു പ്രതി മൊഴി നല്കിയെന്ന് പോലീസ് പറഞ്ഞു. ഈ യുവാവിന്റെ സഹോദരിയുടെ വിവാഹത്തിനായാണ് അരക്കോടി രൂപ നല്കിയത്. ഇയാൾ ഒളിവിലാണ്.
ഈരാറ്റുപേട്ട, എരുമേലി, ചരള സ്വദേശികളാണ് മറ്റ് പ്രതികൾ. ജീവനക്കാരിയുടെ ഭർത്താവായ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിക്ക് തട്ടിപ്പിൽ പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെന്ന് അന്വേഷണത്തിനു നേതൃത്വം നല്കുന്ന എരുമേലി പോലീസ് ഇൻസ്പെക്ടർ ടി. ഡി സുനിൽ കുമാർ പറഞ്ഞു. അതേസമയം പണവും സ്വർണവും ഉൾപ്പടെ 90 ലക്ഷം രൂപയുടെ തിരിമറികൾ നടത്തിയിട്ടുണ്ടെന്നാണ് മുഖ്യപ്രതി സമ്മതിച്ചിട്ടുള്ളതെന്ന് പറയുന്നു. സഹപ്രവർത്തകർക്കും വായ്പ നല്കിയിട്ടുണ്ടത്രേ.
തട്ടിപ്പുമായി ബന്ധമില്ലെന്നും വീട് പണിക്ക് വേണ്ടി 1.30 ലക്ഷം രൂപ കടം വാങ്ങിയിട്ടുണ്ടെന്നും ഇതിൽ കുറച്ചു പണം ജീവനക്കാരിക്ക് തിരികെ നല്കിയെന്നും അറസ്റ്റിലായ പ്രതി അബൂതാഹിർ മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിൽ പോലീസിനോട് പറഞ്ഞു. ഇയാൾ ഏഴു ലക്ഷം രൂപ വാങ്ങിയെന്നാണ് ജീവനക്കാരിയുടെ മൊഴി. ഏഴു വർഷമായി ജോലി ചെയ്യുന്ന ജീവനക്കാരി മൂന്ന് വർഷമായി തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.
മറ്റൊരാളെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്യലിനിടെ രക്തസമ്മർദം കൂടി കുഴഞ്ഞുവീണതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാരി ഉൾപ്പടെ ഏഴു പ്രതികളാണുള്ളതെന്ന് പോലീസ് പറഞ്ഞു.
കോഴഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന മുളമൂട്ടിൽ ഫൈനാൻസിയേഴ്സിന്റെ എരുമേലിയിലെ രണ്ടു ശാഖകളിൽ യൂണിയൻ ബാങ്ക് ശാഖയുടെ എതിർവശത്ത് പ്രവർത്തിക്കുന്ന ശാഖയിലാണ് തട്ടിപ്പു നടന്നത്. സംഭവത്തിൽ ഒളിവിൽ പോയ ശാഖയിലെ കാഷ്യർ കം ഓഫീസ് അസിസ്റ്റന്റായിരുന്ന കനകപ്പലം അലങ്കാരത്ത് വീട്ടിൽ ജെഷ്ന സലിം (34) ആണ് അറസ്റ്റിലായത്. ബന്ധുക്കളോടൊപ്പമെത്തി ഇവർ കീഴടങ്ങുകയായിരുന്നെന്നു പറയുന്നു. ജീവനക്കാരിയിൽനിന്നു പണം കടം വാങ്ങിയ എരുമേലി ടൗണിലെ പച്ചക്കറി വ്യാപാരി വേങ്ങശേരിൽ അബൂതാഹിർ (25) ആണ് ഒപ്പം അറസ്റ്റിലായത്.
ടൗണിലെ മറ്റൊരു പച്ചക്കറി വ്യാപാരി ഷാജി ചോദ്യം ചെയ്യലിനിടെ ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. ജീവനക്കാരി കുറ്റം സമ്മതിച്ചെന്നും തട്ടിപ്പിന് ഇവരെ സഹായിക്കുകയും ലക്ഷങ്ങൾ വാങ്ങുകയും ചെയ്ത മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
തട്ടിപ്പിനെപ്പറ്റി പോലീസ് പറഞ്ഞത് ഇങ്ങനെ:
ഇടപാടുകാർ പണയം തിരിച്ചെടുക്കുന്പോൾ രേഖയിൽ കൃത്രിമം കാട്ടിയശേഷം പലിശ മാത്രം അടച്ച് ബാക്കി തുക കൈക്കലാക്കും. പലിശ അടയ്ക്കാതെയും പുതുക്കി വയ്ക്കാത്തതുമായ സ്വർണപ്പണയങ്ങൾക്ക് പലിശ അടച്ച് പുതുക്കിവച്ചതായും രേഖയുണ്ടാക്കും. ഇങ്ങനെ തട്ടിപ്പ് നടത്തുന്നത് പിടിക്കപ്പെടാതിരിക്കാനായി വ്യാജ ആഭരണങ്ങൾ, നാണയതുട്ടുകൾ, സ്റ്റേപ്പിൾ - സേഫ്റ്റി പിന്നുകൾ, വസ്ത്രങ്ങളിലെ സിപ് എന്നിവയാണ് സ്വർണത്തിന് പകരമായി പണയ പായ്ക്കറ്റുകളിൽ വച്ചിരുന്നത്. തട്ടിപ്പിലൂടെ കൈക്കലാക്കിയ സ്വർണം ഇതേ സ്ഥാപനത്തിലും മറ്റ് സ്ഥാപനങ്ങളിലും പുരുഷ സുഹൃത്തുക്കൾ മുഖേന പണയം വച്ച് പണം പലിശ വ്യവസ്ഥയിൽ കടം കൊടുത്തിരുന്നു. പണയം വയ്ക്കുന്ന പുരുഷ സുഹൃത്തുക്കളുടെ ആവശ്യ പ്രകാരം ജീവനക്കാരി ചെറിയ തോതിൽ നടത്തിയ തിരിമറികൾ തുടർച്ചയായി നടത്തിയതാണ് തുക ഒന്നരക്കോടിയോളമെത്തിയത്. ഏറെ അടുപ്പമുണ്ടായിരുന്ന അയൽവാസിയായ യുവാവ് മുഖേന 50 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നു പ്രതി മൊഴി നല്കിയെന്ന് പോലീസ് പറഞ്ഞു. ഈ യുവാവിന്റെ സഹോദരിയുടെ വിവാഹത്തിനായാണ് അരക്കോടി രൂപ നല്കിയത്. ഇയാൾ ഒളിവിലാണ്.
ഈരാറ്റുപേട്ട, എരുമേലി, ചരള സ്വദേശികളാണ് മറ്റ് പ്രതികൾ. ജീവനക്കാരിയുടെ ഭർത്താവായ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിക്ക് തട്ടിപ്പിൽ പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെന്ന് അന്വേഷണത്തിനു നേതൃത്വം നല്കുന്ന എരുമേലി പോലീസ് ഇൻസ്പെക്ടർ ടി. ഡി സുനിൽ കുമാർ പറഞ്ഞു. അതേസമയം പണവും സ്വർണവും ഉൾപ്പടെ 90 ലക്ഷം രൂപയുടെ തിരിമറികൾ നടത്തിയിട്ടുണ്ടെന്നാണ് മുഖ്യപ്രതി സമ്മതിച്ചിട്ടുള്ളതെന്ന് പറയുന്നു. സഹപ്രവർത്തകർക്കും വായ്പ നല്കിയിട്ടുണ്ടത്രേ.
തട്ടിപ്പുമായി ബന്ധമില്ലെന്നും വീട് പണിക്ക് വേണ്ടി 1.30 ലക്ഷം രൂപ കടം വാങ്ങിയിട്ടുണ്ടെന്നും ഇതിൽ കുറച്ചു പണം ജീവനക്കാരിക്ക് തിരികെ നല്കിയെന്നും അറസ്റ്റിലായ പ്രതി അബൂതാഹിർ മാധ്യമ പ്രവർത്തകരുടെ സാന്നിധ്യത്തിൽ പോലീസിനോട് പറഞ്ഞു. ഇയാൾ ഏഴു ലക്ഷം രൂപ വാങ്ങിയെന്നാണ് ജീവനക്കാരിയുടെ മൊഴി. ഏഴു വർഷമായി ജോലി ചെയ്യുന്ന ജീവനക്കാരി മൂന്ന് വർഷമായി തട്ടിപ്പ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.