കൊച്ചി/കോട്ടയം: പത്തനംതിട്ടയിലെ കോളജ് വിദ്യാർഥിനി ജെസ്നയെ കാണാതായ സംഭവത്തിൽ ജെസ്നയുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാൻ നടപടികൾ പൂർത്തിയാക്കിയെന്നു പോലീസ് ഹൈക്കോടതിയിൽ അറിയിച്ചു. ജെസ്നയെ കണ്ടെത്താൻ സാധ്യമായ എല്ലാ അന്വേഷണവും നടത്തിയെന്നും ഇനിയും വ്യക്തമായ വിവരം ലഭിക്കാത്ത അവസരത്തിലാണു ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുന്നതെന്നും പോലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി.
ജെസ്നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു സഹോദരൻ ജെയ്സ് ജോണ് നല്കിയ ഹർജിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈഎസ്പി ആർ. ചന്ദ്രശേഖര പിള്ള ഇക്കാര്യം വ്യക്തമാക്കി സ്റ്റേറ്റ്മെന്റ് നല്കിയത്. കേസുമായി ബന്ധപ്പെട്ടു 250 പേരെ ചോദ്യം ചെയ്തുവെന്നു സ്റ്റേറ്റ്മെന്റ് പറയുന്നു. 130 പേരുടെ മൊഴികൾ രേഖപ്പെടുത്തി. ജെസ്നയുടെ പിതാവിന്റെ കണ്സ്ട്രക്ഷൻ കന്പനിയിലെ അതിഥി തൊഴിലാളികളെ ചോദ്യംചെയ്തു.
സൈബർ വിംഗിന്റെ സഹായത്തോടെ ഒരു ലക്ഷം കോളുകൾ പരിശോധിച്ചു. മുണ്ടക്കയം, പുഞ്ചവയൽ തുടങ്ങിയ സമീപപ്രദേശങ്ങളിലെ ആളില്ലാവീടുകളിൽ പരിശോധന നടത്തി. ബന്ധുക്കളെയും അധ്യാപകരെയും സുഹൃത്തുക്കളെയും അയൽവാസികളെയും ചോദ്യം ചെയ്തു. ജെസ്നയുടെ മൊബൈൽ, ഡയറി എന്നിവ വിശദമായി പരിശോധിച്ചു.
പരുന്തുംപാറ വനമേഖലയിൽ തെരച്ചിൽ നടത്തി. മേയ് മൂന്നിനു പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനു രൂപംനല്കി. ബംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളിൽ അന്വേഷണം നടത്തി. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ജെസ്നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയിരുന്നു.
ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ വിപുലപ്പെടുത്തി. 100 അംഗ അന്വേഷണസംഘമാണു നിലവിലുള്ളത്. ഡിജിപി അഞ്ചു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. ഇതിനുശേഷം 17 നും 25 നുമിടയിൽ പ്രായമുള്ള സ്ത്രീകളുടെ അജ്ഞാതമൃതദേഹങ്ങൾ കണ്ടാൽ അറിയിക്കണമെന്നു കാണിച്ച് തമിഴ്നാട്, കർണാടക പോലീസിനു സന്ദേശം നല്കി.
ജെസ്നയ്ക്ക് പാസ്പോർട്ട് ഉണ്ടോയെന്നറിയാൻ റീജണൽ പാസ്പോർട്ട് ഓഫീസർമാർക്ക് കത്ത് നൽകിയെങ്കിലും പാസ്പോർട്ട് നല്കിയിട്ടില്ലെന്നാണു മറുപടി കിട്ടിയത്. ജെസ്നയുടെ കോളജിലുൾപ്പെടെ 11 സ്ഥലങ്ങളിൽ വിവരശേഖരണത്തിനു പെട്ടികൾ സ്ഥാപിച്ചു. പിതാവിന്റെ കണ്സ്ട്രക്ഷൻ സൈറ്റിലും കരിങ്കൽ ക്വാറികളിലും അന്വേഷണം നടത്തിയെന്നും ഇവയൊന്നും ഫലപ്രദമായില്ലെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.
ജെസ്നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു സഹോദരൻ ജെയ്സ് ജോണ് നല്കിയ ഹർജിയിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല ഡിവൈഎസ്പി ആർ. ചന്ദ്രശേഖര പിള്ള ഇക്കാര്യം വ്യക്തമാക്കി സ്റ്റേറ്റ്മെന്റ് നല്കിയത്. കേസുമായി ബന്ധപ്പെട്ടു 250 പേരെ ചോദ്യം ചെയ്തുവെന്നു സ്റ്റേറ്റ്മെന്റ് പറയുന്നു. 130 പേരുടെ മൊഴികൾ രേഖപ്പെടുത്തി. ജെസ്നയുടെ പിതാവിന്റെ കണ്സ്ട്രക്ഷൻ കന്പനിയിലെ അതിഥി തൊഴിലാളികളെ ചോദ്യംചെയ്തു.
സൈബർ വിംഗിന്റെ സഹായത്തോടെ ഒരു ലക്ഷം കോളുകൾ പരിശോധിച്ചു. മുണ്ടക്കയം, പുഞ്ചവയൽ തുടങ്ങിയ സമീപപ്രദേശങ്ങളിലെ ആളില്ലാവീടുകളിൽ പരിശോധന നടത്തി. ബന്ധുക്കളെയും അധ്യാപകരെയും സുഹൃത്തുക്കളെയും അയൽവാസികളെയും ചോദ്യം ചെയ്തു. ജെസ്നയുടെ മൊബൈൽ, ഡയറി എന്നിവ വിശദമായി പരിശോധിച്ചു.
പരുന്തുംപാറ വനമേഖലയിൽ തെരച്ചിൽ നടത്തി. മേയ് മൂന്നിനു പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനു രൂപംനല്കി. ബംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളിൽ അന്വേഷണം നടത്തി. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ജെസ്നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയിരുന്നു.
ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ വിപുലപ്പെടുത്തി. 100 അംഗ അന്വേഷണസംഘമാണു നിലവിലുള്ളത്. ഡിജിപി അഞ്ചു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. ഇതിനുശേഷം 17 നും 25 നുമിടയിൽ പ്രായമുള്ള സ്ത്രീകളുടെ അജ്ഞാതമൃതദേഹങ്ങൾ കണ്ടാൽ അറിയിക്കണമെന്നു കാണിച്ച് തമിഴ്നാട്, കർണാടക പോലീസിനു സന്ദേശം നല്കി.
ജെസ്നയ്ക്ക് പാസ്പോർട്ട് ഉണ്ടോയെന്നറിയാൻ റീജണൽ പാസ്പോർട്ട് ഓഫീസർമാർക്ക് കത്ത് നൽകിയെങ്കിലും പാസ്പോർട്ട് നല്കിയിട്ടില്ലെന്നാണു മറുപടി കിട്ടിയത്. ജെസ്നയുടെ കോളജിലുൾപ്പെടെ 11 സ്ഥലങ്ങളിൽ വിവരശേഖരണത്തിനു പെട്ടികൾ സ്ഥാപിച്ചു. പിതാവിന്റെ കണ്സ്ട്രക്ഷൻ സൈറ്റിലും കരിങ്കൽ ക്വാറികളിലും അന്വേഷണം നടത്തിയെന്നും ഇവയൊന്നും ഫലപ്രദമായില്ലെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.