കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ രണ്ടാം പ്രതി മാർട്ടിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പത്താം തവണയും തള്ളി.
സംഭവത്തെത്തുടർന്ന് അറസ്റ്റിലായശേഷം 2017 ഫെബ്രുവരി മുതൽ കസ്റ്റഡിയിൽ കഴിയുകയാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതിയാണിയാളെന്നും കേസിൽ വിചാരണ തുടങ്ങാനിരിക്കെ ജാമ്യം നല്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യാപേക്ഷ മുന്പ് തള്ളിയ സാഹചര്യത്തിനു മാറ്റമൊന്നും വന്നിട്ടില്ലെന്നു നിരീക്ഷിച്ച സിംഗിൾ ബെഞ്ച് ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
സംഭവത്തെത്തുടർന്ന് അറസ്റ്റിലായശേഷം 2017 ഫെബ്രുവരി മുതൽ കസ്റ്റഡിയിൽ കഴിയുകയാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതിയാണിയാളെന്നും കേസിൽ വിചാരണ തുടങ്ങാനിരിക്കെ ജാമ്യം നല്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യാപേക്ഷ മുന്പ് തള്ളിയ സാഹചര്യത്തിനു മാറ്റമൊന്നും വന്നിട്ടില്ലെന്നു നിരീക്ഷിച്ച സിംഗിൾ ബെഞ്ച് ജാമ്യാപേക്ഷ തള്ളുകയായിരുന്നു.