തിരുവനന്തപുരം: കെഎസ്ആർടിസി കണ്ടക്ടർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട് പിഎസ്സിയുടെ അഡ്വൈസ് മെമ്മോ ലഭിച്ച 4,051 പേർക്കു നിയമനം നൽകാൻ കഴിയില്ലെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു.
ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിക്കു മുകളിലാണെന്നും അതിൽ കണ്ടക്ടർമാർ കൂടുതലാണെന്നുമാണു സുശീൽ ഖന്ന റിപ്പോർട്ടിൽ പറയുന്നത്. അതിനാൽ ജീവനക്കാരുടെ എണ്ണം കുറച്ചു കൊണ്ടുവരികയാണു കെഎസ്ആർടിസിയുടെ ലക്ഷ്യമെന്നും അതിനാൽ കണ്ടക്ടർമാരെ ഇനി നിയമിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒന്നരവർഷമായി അഡ്വൈസ് മെമ്മോയുമായി കാത്തിരിക്കുന്ന ഉദ്യോഗാർഥികളാണു മന്ത്രിയുടെ പ്രഖ്യാപനത്തോടെ പെരുവഴിയിലായത്. 2010 ഡിസംബർ 31-നാണ് കണ്ടക്ടർ തസ്തികയിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചത്. 2016 ഡിസംബർ 31ന് 4,051 പേർക്ക് അഡ്വൈസ് മെമ്മോ അയച്ചു. ഇതിൽ ആർക്കും നിയമനം നൽകിയില്ല. നിയമസഭയിൽ എസ്.ശർമയുടെ ചോദ്യത്തിനുള്ള മറുപടിയായാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.
ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിക്കു മുകളിലാണെന്നും അതിൽ കണ്ടക്ടർമാർ കൂടുതലാണെന്നുമാണു സുശീൽ ഖന്ന റിപ്പോർട്ടിൽ പറയുന്നത്. അതിനാൽ ജീവനക്കാരുടെ എണ്ണം കുറച്ചു കൊണ്ടുവരികയാണു കെഎസ്ആർടിസിയുടെ ലക്ഷ്യമെന്നും അതിനാൽ കണ്ടക്ടർമാരെ ഇനി നിയമിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒന്നരവർഷമായി അഡ്വൈസ് മെമ്മോയുമായി കാത്തിരിക്കുന്ന ഉദ്യോഗാർഥികളാണു മന്ത്രിയുടെ പ്രഖ്യാപനത്തോടെ പെരുവഴിയിലായത്. 2010 ഡിസംബർ 31-നാണ് കണ്ടക്ടർ തസ്തികയിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചത്. 2016 ഡിസംബർ 31ന് 4,051 പേർക്ക് അഡ്വൈസ് മെമ്മോ അയച്ചു. ഇതിൽ ആർക്കും നിയമനം നൽകിയില്ല. നിയമസഭയിൽ എസ്.ശർമയുടെ ചോദ്യത്തിനുള്ള മറുപടിയായാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.