കൊച്ചി: താരസംഘടനയായ അമ്മയിൽനിന്നു പുറത്താക്കിയ നടൻ ദിലീപിനെ തിരിച്ചെടുക്കാൻ കൊച്ചിയിൽ നടന്ന അമ്മ വാർഷിക ജനറൽ ബോഡി യോഗത്തിൽ തീരുമാനം. അമ്മ ട്രഷറർസ്ഥാനം വഹിച്ചിരുന്ന ദിലീപിനെ, നടിയെ ആക്രമിച്ച സംഭവത്തിൽ പ്രതി ചേർക്കപ്പെട്ടതിനെത്തുടർന്ന് ജൂലൈ 11ന് കൊച്ചിയിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗമാണ് പ്രാഥമിക അംഗത്വത്തിൽനിന്ന് ഒഴിവാക്കിയത്.
പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും തിയറ്റർ ഉടമകളുടെ സംഘടനയും ദിലീപിനെ പുറത്താക്കാൻ നടപടി സ്വീകരിച്ചെങ്കിലും തീരുമാനം മയപ്പെടുത്തി. അതേസമയം, വിമൻ ഇൻ സിനിമ കളക്ടീവ് പ്രവർത്തകരായ മഞ്ജു വാര്യർ, രമ്യ നന്പീശൻ, റിമ കല്ലിങ്കൽ, പാർവതി തുടങ്ങിയവർ യോഗത്തിനെത്തിയില്ല. അമ്മയുടെ പുതിയ പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും വൈസ് പ്രസിഡന്റുമാരായി കെ. ബി. ഗണേഷ്കുമാറും മുകേഷും ചുമതലയേറ്റു.
പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും തിയറ്റർ ഉടമകളുടെ സംഘടനയും ദിലീപിനെ പുറത്താക്കാൻ നടപടി സ്വീകരിച്ചെങ്കിലും തീരുമാനം മയപ്പെടുത്തി. അതേസമയം, വിമൻ ഇൻ സിനിമ കളക്ടീവ് പ്രവർത്തകരായ മഞ്ജു വാര്യർ, രമ്യ നന്പീശൻ, റിമ കല്ലിങ്കൽ, പാർവതി തുടങ്ങിയവർ യോഗത്തിനെത്തിയില്ല. അമ്മയുടെ പുതിയ പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും വൈസ് പ്രസിഡന്റുമാരായി കെ. ബി. ഗണേഷ്കുമാറും മുകേഷും ചുമതലയേറ്റു.