കോട്ടയം: ലോകകപ്പിൽ അർജന്റീന തോറ്റതിൽ നിരാശനായി ആറ്റിൽചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആറുമാനൂർ കൊറ്റത്തിൽ അലക്സാണ്ടറുടെ മകൻ ഡിനു അലക്സി(30)ന്റെ മൃതദേഹമാണ് കോട്ടയം ഇല്ലിക്കലിൽനിന്നു കണ്ടെടുത്തത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് ഇല്ലിക്കൽ പാലത്തിനു സമീപം മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച പുലർച്ചെ മുതൽ കാണാതായ ഡിനുവിന്റെ ആത്മഹത്യകുറിപ്പും മൊബൈൽഫോണും ആറുമാനൂർ കടവിൽനിന്നു കണ്ടെടുത്തിരുന്നു. കടുത്ത മെസി ആരാധകനായിരുന്ന ഡിനു, അർജന്റീന തോറ്റാൽപ്പിന്നെ പുറത്തിറങ്ങി നടക്കാനാകില്ലെന്നു തന്നോടു പറഞ്ഞിരുന്നതായി പിതാവ് അലക്സാണ്ടർ പറഞ്ഞു. ബിഎസ്സി ബിരുദധാരിയായ ഡിനുവിന്റെ പേര് എൽഡിസി റാങ്ക് ലിസ്റ്റിലുണ്ട്. കോട്ടയത്ത് ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. അവിവാഹിതനാണ്.
മൃതദേഹം ആറുമാനൂർ മംഗളവാർത്ത പള്ളിയിൽ സംസ്കരിച്ചു. സഹോദരി ദിവ്യ (ഖത്തർ).
വെള്ളിയാഴ്ച രാവിലെ മുതൽ കനത്തമഴയിൽ സ്പീഡ് ബോട്ട് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കി ആറുമാനൂർ മുതൽ പൂവത്തുംമൂട് വരെയും നാഗന്പടം പാലത്തിനു സമീപവും പോലീസ് തെരച്ചിൽ നടത്തിയിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ മുതൽ കാണാതായ ഡിനുവിന്റെ ആത്മഹത്യകുറിപ്പും മൊബൈൽഫോണും ആറുമാനൂർ കടവിൽനിന്നു കണ്ടെടുത്തിരുന്നു. കടുത്ത മെസി ആരാധകനായിരുന്ന ഡിനു, അർജന്റീന തോറ്റാൽപ്പിന്നെ പുറത്തിറങ്ങി നടക്കാനാകില്ലെന്നു തന്നോടു പറഞ്ഞിരുന്നതായി പിതാവ് അലക്സാണ്ടർ പറഞ്ഞു. ബിഎസ്സി ബിരുദധാരിയായ ഡിനുവിന്റെ പേര് എൽഡിസി റാങ്ക് ലിസ്റ്റിലുണ്ട്. കോട്ടയത്ത് ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. അവിവാഹിതനാണ്.
മൃതദേഹം ആറുമാനൂർ മംഗളവാർത്ത പള്ളിയിൽ സംസ്കരിച്ചു. സഹോദരി ദിവ്യ (ഖത്തർ).
വെള്ളിയാഴ്ച രാവിലെ മുതൽ കനത്തമഴയിൽ സ്പീഡ് ബോട്ട് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കി ആറുമാനൂർ മുതൽ പൂവത്തുംമൂട് വരെയും നാഗന്പടം പാലത്തിനു സമീപവും പോലീസ് തെരച്ചിൽ നടത്തിയിരുന്നു.