തിരുവനന്തപുരം:പോലീസ് ഡ്രൈ വർ ഗവാസ്കറെ എഡിജിപി സുധേഷ്കുമാറിന്റെ മകൾ മർദിച്ച കേസ് അട്ടിമറിക്കാനുള്ള ശ്രമം നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തൽ. സംഭവദിവസം രാവിലെ എഡിജിപിയുടെ വാഹനം ഓടിച്ചിരുന്നതു ഗവാസ്കറല്ലെന്നു വരുത്തിതീർക്കുന്നതിനു ഡ്യൂട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തിയതായി കണ്ടെത്തി. സംഭവദിവസം വാഹനം ഓടിച്ചതു മറ്റൊരു ഡ്രൈവറായ ജെയ്സണാണെന്നായിരുന്നു ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തിയത്.
ക്രൈംബ്രാഞ്ച് പരിശോധനയിൽ ഡ്യൂട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തിയതായി കണ്ടെത്തി. ഇതേ തുടർന്നു ജെയ്സനെ വിളിച്ചു വരുത്തി ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. എഡിജിപിയുടെ നിർദേശപ്രകാരമാണു ഡ്യൂട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തിയതെന്നു ജെയ്സണ് മൊഴി നൽകി. വാഹനം എടുത്തത് ആശുപത്രിയിൽ നിന്നാണെന്നും അറിയിച്ചു. രാവിലെ വാഹനമോടിച്ചതു ഗവാസ്ക്കറെന്നുള്ള ജെയ്സന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുത്തൽ കണ്ടെത്തിയ സാഹചര്യത്തിൽ ഡ്യൂട്ടി രജിസ്റ്ററടക്കമുള്ള രേഖകളും എഡിജിപിയുടെ ഔദ്യോഗിക വാഹനവും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. പരാതിക്കിടയായ സംഭവം നടന്ന കനകക്കുന്നിൽ ഇന്നലെ ഗവാസ്കറെ എത്തിച്ചു പരിശോധന നടത്തി മഹസർ തയാറാക്കി.
കഴിഞ്ഞ ദിവസം എഡിജിപി സുധേഷ്കുമാർ, ഭാര്യ, മകൾ എന്നിവരുടെ മൊഴി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. എഡിജിപിയുടെ ഔദ്യോഗിക വാഹനം കാലിൽ കയറിയാണു പരുക്കേറ്റതെന്നാണു ക്രൈംബ്രാഞ്ച് സംഘത്തിന്റെ മൊഴിയെടുപ്പിൽ മകൾ പറഞ്ഞത്.
കഴിഞ്ഞ ദിവസം പുറത്തു വന്ന ആശുപത്രി രേഖകകളിൽ ഓട്ടോറിക്ഷ കാലിൽ കയറിയിറങ്ങിയാണു പരിക്കേറ്റതെന്നു സൂചിപ്പിച്ചിരുന്നു. മൊഴിയിൽ പൊരുത്തക്കേടുകളുള്ള സാഹചര്യത്തിൽ കൂടുതൽ തെളിവു ശേഖരിച്ചശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള തുടർനടപടികളിലേക്കു കടക്കുകയുള്ളുവെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
ആദ്യം പോലീസിനു നൽകിയ പരാതിയിലും ഗവാസ്കർ ഓടിച്ച ഔദ്യോഗിക വാഹനത്തിന്റെ ടയർ കാലിലൂടെ കയറിയതിനെ തുടർന്നാണു പരുക്കേറ്റതെന്നാണു മൊഴി. എന്നാൽ, ചികിത്സിച്ച ആശുപത്രിയിലെ ഡോക്ടറോടു പറഞ്ഞത് ഓട്ടോയിടിച്ചു പരുക്കേറ്റെന്നായിരുന്നു. ഡോക്ടറുടെ മൊഴിയും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
സാക്ഷികളെന്ന നിലയിലാണ് എഡിജിപി സുധേഷ്കുമാറിന്റെയും ഭാര്യയുടെയും മൊഴിയെടുത്തത്. ഗവാസ്കറിന്റെ മോശം പെരുമാറ്റത്തിൽ പലപ്പോഴും താക്കീതു ചെയ്തിരുന്നെന്നും അതിലെ വൈരാഗ്യമാണു പരാതിക്കു പിന്നിലെന്നും ഇരുവരും മൊഴി നൽകി. നേരത്തെ മ്യൂസിയത്തിനു സമീപത്തെ കച്ചവടക്കാരന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ കൂടുതൽ സാക്ഷികളിൽ നിന്നു മൊഴി എടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ക്രൈംബ്രാഞ്ച് പരിശോധനയിൽ ഡ്യൂട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തിയതായി കണ്ടെത്തി. ഇതേ തുടർന്നു ജെയ്സനെ വിളിച്ചു വരുത്തി ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. എഡിജിപിയുടെ നിർദേശപ്രകാരമാണു ഡ്യൂട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തിയതെന്നു ജെയ്സണ് മൊഴി നൽകി. വാഹനം എടുത്തത് ആശുപത്രിയിൽ നിന്നാണെന്നും അറിയിച്ചു. രാവിലെ വാഹനമോടിച്ചതു ഗവാസ്ക്കറെന്നുള്ള ജെയ്സന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുത്തൽ കണ്ടെത്തിയ സാഹചര്യത്തിൽ ഡ്യൂട്ടി രജിസ്റ്ററടക്കമുള്ള രേഖകളും എഡിജിപിയുടെ ഔദ്യോഗിക വാഹനവും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. പരാതിക്കിടയായ സംഭവം നടന്ന കനകക്കുന്നിൽ ഇന്നലെ ഗവാസ്കറെ എത്തിച്ചു പരിശോധന നടത്തി മഹസർ തയാറാക്കി.
കഴിഞ്ഞ ദിവസം എഡിജിപി സുധേഷ്കുമാർ, ഭാര്യ, മകൾ എന്നിവരുടെ മൊഴി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. എഡിജിപിയുടെ ഔദ്യോഗിക വാഹനം കാലിൽ കയറിയാണു പരുക്കേറ്റതെന്നാണു ക്രൈംബ്രാഞ്ച് സംഘത്തിന്റെ മൊഴിയെടുപ്പിൽ മകൾ പറഞ്ഞത്.
കഴിഞ്ഞ ദിവസം പുറത്തു വന്ന ആശുപത്രി രേഖകകളിൽ ഓട്ടോറിക്ഷ കാലിൽ കയറിയിറങ്ങിയാണു പരിക്കേറ്റതെന്നു സൂചിപ്പിച്ചിരുന്നു. മൊഴിയിൽ പൊരുത്തക്കേടുകളുള്ള സാഹചര്യത്തിൽ കൂടുതൽ തെളിവു ശേഖരിച്ചശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള തുടർനടപടികളിലേക്കു കടക്കുകയുള്ളുവെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.
ആദ്യം പോലീസിനു നൽകിയ പരാതിയിലും ഗവാസ്കർ ഓടിച്ച ഔദ്യോഗിക വാഹനത്തിന്റെ ടയർ കാലിലൂടെ കയറിയതിനെ തുടർന്നാണു പരുക്കേറ്റതെന്നാണു മൊഴി. എന്നാൽ, ചികിത്സിച്ച ആശുപത്രിയിലെ ഡോക്ടറോടു പറഞ്ഞത് ഓട്ടോയിടിച്ചു പരുക്കേറ്റെന്നായിരുന്നു. ഡോക്ടറുടെ മൊഴിയും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
സാക്ഷികളെന്ന നിലയിലാണ് എഡിജിപി സുധേഷ്കുമാറിന്റെയും ഭാര്യയുടെയും മൊഴിയെടുത്തത്. ഗവാസ്കറിന്റെ മോശം പെരുമാറ്റത്തിൽ പലപ്പോഴും താക്കീതു ചെയ്തിരുന്നെന്നും അതിലെ വൈരാഗ്യമാണു പരാതിക്കു പിന്നിലെന്നും ഇരുവരും മൊഴി നൽകി. നേരത്തെ മ്യൂസിയത്തിനു സമീപത്തെ കച്ചവടക്കാരന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ കൂടുതൽ സാക്ഷികളിൽ നിന്നു മൊഴി എടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.