തളിപ്പറമ്പ്: പഴയങ്ങാടി ടൗണിലെ അൽ ഫത്തീബി ജ്വല്ലറി പട്ടാപ്പകൽ കവർച്ചചെയ്ത സംഭവത്തിൽ പ്രതികള്‍ പിടിയില്‍. മുഖ്യ സൂത്രധാരനും റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനുമായ പുതിയങ്ങാടി സ്വദേശി റഫീഖ് (42), കൂട്ടുപ്രതി മൊട്ടാമ്പ്രത്തെ പന്തല്‍പണിക്കാരൻ നൗഷാദ് എന്നിവരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കവർച്ചചെയ്ത സ്വര്‍ണാഭരണങ്ങള്‍ റഫീഖിന്റെ വീടിനുള്ളിൽ കുഴിച്ചിട്ടനിലയില്‍ പോലീസ് കണ്ടെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ഇന്ന് വെളിപ്പെടുത്തുമെന്നും അന്വേഷണസംഘത്തലവനായ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ പറഞ്ഞു. കവര്‍ച്ചയില്‍ നേരിട്ടു പങ്കെടുത്തവരാണ് പിടിയിലായ റഫീഖും നൗഷാദുമെന്ന് പോലീസ് വ്യക്തമാക്കി. പ്രതികള്‍ കവര്‍ച്ചയ്ക്കായി ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അല്‍ ഫത്തീബി ജ്വല്ലറിയില്‍നിന്ന് 3.4 കിലോ സ്വര്‍ണാഭരണവും രണ്ടു ലക്ഷം രൂപയുമാണ് കവര്‍ച്ചചെയ്തതെന്നാണ് ജ്വല്ലറി ഉടമ പോലീസിനോടു പറഞ്ഞിരുന്നത്.
എന്നാല്‍, പ്രതികളിൽനിന്നു കണ്ടെടുത്ത സ്വർണാഭരണം തൂക്കിനോക്കിയപ്പോൾ 2.880 കിലോയാണുണ്ടായിരുന്നത്. ഇതോടെ ജ്വല്ലറിയിലെ സ്റ്റോക്ക് വീണ്ടും പരിശോധിക്കാനും കണക്കുകള്‍ തിട്ടപ്പെടുത്താനും അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചപ്പോൾ പ്രതികള്‍ പറഞ്ഞത് യാഥാര്‍ഥ്യമാണെന്നു വ്യക്തമായി. 25 മിനിറ്റിനുള്ളിലാണ് ജ്വല്ലറിയില്‍ കവർച്ച നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു. ആസൂത്രണത്തിനും റിഹേഴ്സലിനും ശേഷമാണ് പട്ടാപ്പകല്‍ പൂട്ടുപൊളിച്ച് കവര്‍ച്ചാസംഘം സ്വര്‍ണാഭരണവും രണ്ടുലക്ഷം രൂപയും കവർന്നത്. പ്രതികള്‍ പെയിന്റിന്റെ ഒഴിഞ്ഞ ബക്കറ്റില്‍ സ്വര്‍ണവുമായി സ്കൂട്ടറില്‍ പോകുന്നതിന്റെ ദൃശ്യം നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു.
കവർച്ചചെയ്ത സ്വര്‍ണാഭരണങ്ങള്‍ റഫീഖിന്റെ വീടിനുള്ളിൽ കുഴിച്ചിട്ടനിലയില്‍ പോലീസ് കണ്ടെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ഇന്ന് വെളിപ്പെടുത്തുമെന്നും അന്വേഷണസംഘത്തലവനായ തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ പറഞ്ഞു. കവര്‍ച്ചയില്‍ നേരിട്ടു പങ്കെടുത്തവരാണ് പിടിയിലായ റഫീഖും നൗഷാദുമെന്ന് പോലീസ് വ്യക്തമാക്കി. പ്രതികള്‍ കവര്‍ച്ചയ്ക്കായി ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അല്‍ ഫത്തീബി ജ്വല്ലറിയില്‍നിന്ന് 3.4 കിലോ സ്വര്‍ണാഭരണവും രണ്ടു ലക്ഷം രൂപയുമാണ് കവര്‍ച്ചചെയ്തതെന്നാണ് ജ്വല്ലറി ഉടമ പോലീസിനോടു പറഞ്ഞിരുന്നത്.
എന്നാല്‍, പ്രതികളിൽനിന്നു കണ്ടെടുത്ത സ്വർണാഭരണം തൂക്കിനോക്കിയപ്പോൾ 2.880 കിലോയാണുണ്ടായിരുന്നത്. ഇതോടെ ജ്വല്ലറിയിലെ സ്റ്റോക്ക് വീണ്ടും പരിശോധിക്കാനും കണക്കുകള്‍ തിട്ടപ്പെടുത്താനും അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ചപ്പോൾ പ്രതികള്‍ പറഞ്ഞത് യാഥാര്‍ഥ്യമാണെന്നു വ്യക്തമായി. 25 മിനിറ്റിനുള്ളിലാണ് ജ്വല്ലറിയില്‍ കവർച്ച നടത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചു. ആസൂത്രണത്തിനും റിഹേഴ്സലിനും ശേഷമാണ് പട്ടാപ്പകല്‍ പൂട്ടുപൊളിച്ച് കവര്‍ച്ചാസംഘം സ്വര്‍ണാഭരണവും രണ്ടുലക്ഷം രൂപയും കവർന്നത്. പ്രതികള്‍ പെയിന്റിന്റെ ഒഴിഞ്ഞ ബക്കറ്റില്‍ സ്വര്‍ണവുമായി സ്കൂട്ടറില്‍ പോകുന്നതിന്റെ ദൃശ്യം നേരത്തെ പോലീസ് പുറത്തുവിട്ടിരുന്നു.