കോലഞ്ചേരി: പ്രതിയെ കസ്റ്റഡിയിലെടുക്കാൻ തിരുവാണിയൂർ വണ്ടിപ്പേട്ടയിലെത്തിയ പുതുച്ചേരി പോലീസിനെ ആക്രമിച്ചു പോലീസ് വാൻ തല്ലിത്തകർത്ത കേസിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതായി ആരോപണം. കഴിഞ്ഞ വ്യാഴാഴ്ച പകൽ 11.30ഓടെ പോണ്ടിച്ചേരിയിൽ നിന്നു സാന്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ പിടികൂടാനെത്തിയ പോണ്ടിച്ചേരി പോലീസ് സംഘത്തെ പ്രതിയും കൂട്ടാളികളും ചേർന്ന് മർദിക്കുകയും പോലീസ് വാനിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ കണ്ടാലറിയാവുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് പുത്തൻകുരിശ് പോലീസ് അറിയിച്ചു. എന്നാൽ ഇവരെ തിരിച്ചറിയാനോ, കസ്റ്റഡിയിൽ എടുക്കാനോ പുത്തൻകുരിശ് പോലീസിന്റെ ഭാഗത്തുനിന്നു ശ്രമങ്ങളൊന്നും ഉണ്ടായില്ലെന്ന ആരോപണവുമുണ്ട്.
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രതികളിലൊരാൾ പുതുച്ചേരിയിൽനിന്നു വന്ന പോലീസ് ഉദ്യോഗസ്ഥന്റ കഴുത്ത് ഞെരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി പടർന്നിട്ട് നാലു ദിവസം പിന്നിട്ടിട്ടും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല.
പ്രതികൾ ഉന്നത സാന്പത്തിക നിലയിലുള്ളവരും രാഷ്ട്രീയ സ്വാധീനമുള്ളവരും ആയതിനാൽ ഈ കേസിൽ നിഷ്പക്ഷമായ അന്വേഷണം നടക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. പുതുച്ചേരിയിൽനിന്നു പ്രതിയെ കസ്റ്റഡിയിലെടുക്കാൽ വന്ന പോലീസ് തിരിച്ചറിയൽ രേഖ കാണിച്ചിട്ടും കൈയേറ്റം തുടരുകയും പോലീസ് വാൻ തല്ലിത്തകർക്കുകയും ചെയ്തത് ഗൂഢ ലക്ഷ്യത്തോടെയാണെന്നും ചൂണ്ടിക്കാണിക്കുന്നു.
സംഭവത്തിൽ കണ്ടാലറിയാവുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് പുത്തൻകുരിശ് പോലീസ് അറിയിച്ചു. എന്നാൽ ഇവരെ തിരിച്ചറിയാനോ, കസ്റ്റഡിയിൽ എടുക്കാനോ പുത്തൻകുരിശ് പോലീസിന്റെ ഭാഗത്തുനിന്നു ശ്രമങ്ങളൊന്നും ഉണ്ടായില്ലെന്ന ആരോപണവുമുണ്ട്.
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രതികളിലൊരാൾ പുതുച്ചേരിയിൽനിന്നു വന്ന പോലീസ് ഉദ്യോഗസ്ഥന്റ കഴുത്ത് ഞെരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി പടർന്നിട്ട് നാലു ദിവസം പിന്നിട്ടിട്ടും ഇതുവരെയും നടപടി ഉണ്ടായിട്ടില്ല.
പ്രതികൾ ഉന്നത സാന്പത്തിക നിലയിലുള്ളവരും രാഷ്ട്രീയ സ്വാധീനമുള്ളവരും ആയതിനാൽ ഈ കേസിൽ നിഷ്പക്ഷമായ അന്വേഷണം നടക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. പുതുച്ചേരിയിൽനിന്നു പ്രതിയെ കസ്റ്റഡിയിലെടുക്കാൽ വന്ന പോലീസ് തിരിച്ചറിയൽ രേഖ കാണിച്ചിട്ടും കൈയേറ്റം തുടരുകയും പോലീസ് വാൻ തല്ലിത്തകർക്കുകയും ചെയ്തത് ഗൂഢ ലക്ഷ്യത്തോടെയാണെന്നും ചൂണ്ടിക്കാണിക്കുന്നു.