തിരുവനനന്തപുരം: ബ്ലേഡ് പലിശക്കാരിൽ നിന്നു ജനങ്ങളെ രക്ഷിക്കാൻ 25,000 രൂപ വരെയുള്ള വായ്പ വീടുകളിൽ എത്തിക്കുന്ന മുറ്റത്തെ മുല്ല ലഘുവായ്പാ പദ്ധതി നാളെ തുടങ്ങും. സഹകരണബാങ്കുകൾ നൽകുന്ന തുക കുടുംബശ്രീ അംഗങ്ങളാണ് വായ്പ ആവശ്യമുള്ളവരുടെ വീടുകളിൽ എത്തിക്കുക. ആഴ്ചതോറും ലഘുവായ തിരിച്ചടവ് ക്രമീകരണത്തിലൂടെ ഗുണഭോക്താവിൽ നിന്നും വായ്പാ തുക ഈടാക്കുന്നുവെന്നതാണ് മുറ്റത്തെ മുല്ല പദ്ധതിയിലൂടെ വിഭാവനം ചെയ്തിട്ടുള്ളതെന്നു സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
1000 രൂപ മുതൽ 25,000 രൂപ വരെയുള്ള വായ്പകളാണു വിതരണം ചെയ്യുക. പത്താഴ്ച മുതൽ 52 ആഴ്ചവരെയുള്ള തുല്യ ഗഡുക്കളായി വായ്പ മടക്കി നൽകണം. 1000 രൂപ വായ്പ എടുക്കുന്ന ഒരാൾ ആഴ്ചയിൽ 102.35 രൂപ വീതമുള്ള തുല്യഗഡുക്കളായി പത്താഴ്ച കൊണ്ടു മടക്കി നൽകണം. പത്താഴ്ചത്തെ പലിശയായി 23.50 രൂപ ഈടാക്കും. 12 ശതമാനമാണു പലിശ നിരക്ക്. ഇതിൽ ഒൻപതു ശതമാനം പ്രാഥമിക സഹകരണ സംഘത്തിനു നൽകണം. ബാക്കി മൂന്നു ശതമാനം പലിശ കുടുംബശ്രീ യൂണിറ്റിനോ അംഗത്തിനോ എടുക്കാം. ഇതുവഴി കുടുംബശ്രീയ്ക്കും വരുമാനം ലഭിക്കുമെന്നു മന്ത്രി പറഞ്ഞു.
ബ്ലേഡ് പലിശക്കാരുടേയും സ്വകാര്യമൈക്രോഫിനാൻസ് കമ്പനികളുടേയും സാമ്പത്തിക ചൂഷണത്തിൽ നിന്നു ജനസമൂഹത്തെ മോചിപ്പിക്കുകയാണു പ്രധാന ലക്ഷ്യം. സഹകരണ പ്രസ്ഥാനത്തിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുകയും ഈ പ്രസ്ഥാനത്തിന്റെ സാമൂഹിക- സാമ്പത്തിക അടിത്തറ വിപുലപ്പെടുത്തുകയും ചെയ്യുക, ജനങ്ങൾക്കിടയിൽ സാമ്പത്തിക സാക്ഷരത വളർത്തുക എന്നിവയാണു മറ്റു ലക്ഷ്യങ്ങൾ.
പെലറ്റ് പദ്ധതിയായി പാലക്കാട് ജില്ലയിലാണ് ‘മുറ്റത്തെ മുല്ല’ ആദ്യം നടപ്പാക്കുക. പിന്നീടു മറ്റു ജില്ലകളിലേക്കു വ്യാപിപ്പിക്കും. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു പാലക്കാട് മണ്ണാർകാട് പഴേരി കണ്വൻഷൻ സെന്ററിൽ നടക്കും. വായ്പ ആവശ്യക്കാരുടെ എണ്ണമനുസരിച്ച് ഓരോ വാർഡിലേയും ഒന്നുമുതൽ മൂന്നു വരെ കുടുംബശ്രീ യൂണിറ്റുകളിലൂടെയാണ് പദ്ധതി നടപ്പാക്കുക. പ്രവർത്തനമികവും വിശ്വാസവും ഉള്ള കുടുംബശ്രീ യൂണിറ്റുകൾക്കാണു വായ്പാ ചുമതല നൽകുക.
കുടുംബശ്രീ അംഗങ്ങൾ അവരുടെ പ്രദേശത്തെ വായ്പ ആവശ്യക്കാരുടെ വീട്ടിലെത്തി പണം നൽകും. ആഴ്ചതോറും വീടുകളിലെത്തി തിരിച്ചടവ് തുക സ്വീകരിക്കുകയും ചെയ്യും. വായ്പ നൽകാൻ ആവശ്യമായ സംഖ്യ കുടുംബശ്രീ യൂണിറ്റുകൾക്ക് ഒരു യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ ഒൻപതു ശതമാനം പലിശ നിരക്കിൽ ക്യാഷ് ക്രെഡിറ്റായി അനുവദിക്കും. പുനർവായ്പ ആവശ്യമുള്ള സംഘങ്ങൾക്ക് എട്ടു ശതമാനം പലിശ നിരക്കിൽ ജില്ലാസഹകരണ ബാങ്കുകൾ പുനർവായ്പ നൽകും. പലിശ നിരക്കിൽ കാലാനുസൃതമായ മാറ്റം ബാധകമായിരിക്കും.
നിലവിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ നൽകിയിട്ടുള്ള വായ്പകൾക്ക് പുറമെയാണ് 10 ലക്ഷം രൂപയുടെ കാഷ് ക്രെഡിറ്റ് അനുവദിക്കുക. ഈ വായ്പാ തുക കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾക്കു വായ്പ നൽകുന്നതിനോ മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കാനോ പാടില്ല. വട്ടിപ്പലിശക്കാർ 20 മുതൽ 130 ശതമാനം വരെ പലിശ ഈടാക്കുന്ന സാഹചര്യത്തിലാണു പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി അറിയിച്ചു. വായ്പ, തിരിച്ചവടവു കാലാവധി, തിരിച്ചടവ് തുക, ആകെ തിരിച്ചടവ്, ഈടാക്കിയ പലിശ ശതമാനം
1000- 10 ആഴ്ച- 102.35- 1023.50- 23.50- 12%
5000- 10 ആഴ്ച- 511.75- 5117.50- 117.50- 12%
10,000- 52 ആഴ്ച- 215.40- 11200.00- 1200- 12%
വായ്പ മുടക്കിയാൽ ബാങ്ക് ഇടപെടും
തിരുവനന്തപുരം: വായ്പയുടെ തിരിച്ചടവു കുടുംബശ്രീ യൂണിറ്റുകൾ ഉറപ്പു വരുത്തണം. ഏതെങ്കിലും വായ്പാക്കാരന്റെ തിരിച്ചടവു മൂന്നു മാസത്തിലധികം മുടങ്ങുന്ന പക്ഷം അത്തരം വായ്പക്കാരെ നേരിട്ട് പ്രാഥമിക സംഘത്തിലെ വായ്പാക്കാരനായി മാറ്റി കുടുംബശ്രീ യൂണിറ്റുകൾ ബാധ്യതയിൽ നിന്ന് ഒഴിവാകും. എന്നാൽ ഇത്തരം കേസുകൾ മൊത്തം വായ്പയുടെ 20 ശതമാനത്തിൽ അധികരിക്കുന്ന സാഹചര്യമുണ്ടായാൽ അതിന് ഉത്തരവാദികളായ കുടുംബശ്രീ യൂണിറ്റുകളുടെ കാഷ് ക്രെഡിറ്റ് വായ്പാ പരിധി തുടർ വർഷങ്ങളിൽ പുതുക്കി നൽകില്ല.
പദ്ധതിയുടെ സുഗമവും സുതാര്യവും കാര്യക്ഷമമവുമായ നടത്തിപ്പ് നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി സംഘം തലത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും സഹകരണസംഘം സെക്രട്ടറി കണ്‍വീനറും ജില്ലാ തലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) കണ്‍വീനറും സംസ്ഥാനതലത്തിൽ സഹകരണ വകുപ്പ് മന്ത്രി ചെയർമാനും സഹകരണസംഘം രജിസ്ട്രാർ കണ്‍വീനറുമായ മോണിറ്ററിംഗ് കമ്മിറ്റികൾ പ്രവർത്തിക്കും. മോണിറ്ററിംഗ് കമ്മിറ്റി ഓരോ മൂന്നു മാസത്തിലും ചുരുങ്ങിയത് ഒരു യോഗമെങ്കിലും ചേരണം. വിവിധ തലങ്ങളിലെ പരാതി പരിഹരിക്കേണ്ട ചുമതലയും മോണിറ്ററിംഗ് കമ്മിറ്റിക്കാണ്.
മാർക്കറ്റിൽ ഒരു ദിവസത്തേയ്ക്കും പണം നൽകും
തിരുവനന്തപുരം: മത്സ്യ മാർക്കറ്റ് അടക്കമുള്ള ഇടങ്ങളിൽ രാവിലെ പണം നൽകി വൈകുന്നേരം തിരികേ വാങ്ങുന്ന ഒരു ദിവസത്തേയ്ക്കു പണം നൽകുന്ന പദ്ധതിയും പരിഗണനയിലുണ്ടെന്നു മന്ത്രി കടകംപള്ളി അറിയിച്ചു. ഇപ്പോൾ രാവിലെ 850 രൂപ നൽകി വൈകുന്നേരം 1000 രൂപ തിരികെ വാങ്ങുന്ന സംഘങ്ങളാണു നിലവിലുള്ളത്. പകരം 999 രൂപ നൽകി 1000 രൂപ തിരികെ വാങ്ങുന്ന പദ്ധതിയാണ് ആവിഷ്കരിക്കുന്നത്.
1000 രൂപ മുതൽ 25,000 രൂപ വരെയുള്ള വായ്പകളാണു വിതരണം ചെയ്യുക. പത്താഴ്ച മുതൽ 52 ആഴ്ചവരെയുള്ള തുല്യ ഗഡുക്കളായി വായ്പ മടക്കി നൽകണം. 1000 രൂപ വായ്പ എടുക്കുന്ന ഒരാൾ ആഴ്ചയിൽ 102.35 രൂപ വീതമുള്ള തുല്യഗഡുക്കളായി പത്താഴ്ച കൊണ്ടു മടക്കി നൽകണം. പത്താഴ്ചത്തെ പലിശയായി 23.50 രൂപ ഈടാക്കും. 12 ശതമാനമാണു പലിശ നിരക്ക്. ഇതിൽ ഒൻപതു ശതമാനം പ്രാഥമിക സഹകരണ സംഘത്തിനു നൽകണം. ബാക്കി മൂന്നു ശതമാനം പലിശ കുടുംബശ്രീ യൂണിറ്റിനോ അംഗത്തിനോ എടുക്കാം. ഇതുവഴി കുടുംബശ്രീയ്ക്കും വരുമാനം ലഭിക്കുമെന്നു മന്ത്രി പറഞ്ഞു.
ബ്ലേഡ് പലിശക്കാരുടേയും സ്വകാര്യമൈക്രോഫിനാൻസ് കമ്പനികളുടേയും സാമ്പത്തിക ചൂഷണത്തിൽ നിന്നു ജനസമൂഹത്തെ മോചിപ്പിക്കുകയാണു പ്രധാന ലക്ഷ്യം. സഹകരണ പ്രസ്ഥാനത്തിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുകയും ഈ പ്രസ്ഥാനത്തിന്റെ സാമൂഹിക- സാമ്പത്തിക അടിത്തറ വിപുലപ്പെടുത്തുകയും ചെയ്യുക, ജനങ്ങൾക്കിടയിൽ സാമ്പത്തിക സാക്ഷരത വളർത്തുക എന്നിവയാണു മറ്റു ലക്ഷ്യങ്ങൾ.
പെലറ്റ് പദ്ധതിയായി പാലക്കാട് ജില്ലയിലാണ് ‘മുറ്റത്തെ മുല്ല’ ആദ്യം നടപ്പാക്കുക. പിന്നീടു മറ്റു ജില്ലകളിലേക്കു വ്യാപിപ്പിക്കും. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് രണ്ടിനു പാലക്കാട് മണ്ണാർകാട് പഴേരി കണ്വൻഷൻ സെന്ററിൽ നടക്കും. വായ്പ ആവശ്യക്കാരുടെ എണ്ണമനുസരിച്ച് ഓരോ വാർഡിലേയും ഒന്നുമുതൽ മൂന്നു വരെ കുടുംബശ്രീ യൂണിറ്റുകളിലൂടെയാണ് പദ്ധതി നടപ്പാക്കുക. പ്രവർത്തനമികവും വിശ്വാസവും ഉള്ള കുടുംബശ്രീ യൂണിറ്റുകൾക്കാണു വായ്പാ ചുമതല നൽകുക.
കുടുംബശ്രീ അംഗങ്ങൾ അവരുടെ പ്രദേശത്തെ വായ്പ ആവശ്യക്കാരുടെ വീട്ടിലെത്തി പണം നൽകും. ആഴ്ചതോറും വീടുകളിലെത്തി തിരിച്ചടവ് തുക സ്വീകരിക്കുകയും ചെയ്യും. വായ്പ നൽകാൻ ആവശ്യമായ സംഖ്യ കുടുംബശ്രീ യൂണിറ്റുകൾക്ക് ഒരു യൂണിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ ഒൻപതു ശതമാനം പലിശ നിരക്കിൽ ക്യാഷ് ക്രെഡിറ്റായി അനുവദിക്കും. പുനർവായ്പ ആവശ്യമുള്ള സംഘങ്ങൾക്ക് എട്ടു ശതമാനം പലിശ നിരക്കിൽ ജില്ലാസഹകരണ ബാങ്കുകൾ പുനർവായ്പ നൽകും. പലിശ നിരക്കിൽ കാലാനുസൃതമായ മാറ്റം ബാധകമായിരിക്കും.
നിലവിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ നൽകിയിട്ടുള്ള വായ്പകൾക്ക് പുറമെയാണ് 10 ലക്ഷം രൂപയുടെ കാഷ് ക്രെഡിറ്റ് അനുവദിക്കുക. ഈ വായ്പാ തുക കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾക്കു വായ്പ നൽകുന്നതിനോ മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കാനോ പാടില്ല. വട്ടിപ്പലിശക്കാർ 20 മുതൽ 130 ശതമാനം വരെ പലിശ ഈടാക്കുന്ന സാഹചര്യത്തിലാണു പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി അറിയിച്ചു. വായ്പ, തിരിച്ചവടവു കാലാവധി, തിരിച്ചടവ് തുക, ആകെ തിരിച്ചടവ്, ഈടാക്കിയ പലിശ ശതമാനം
1000- 10 ആഴ്ച- 102.35- 1023.50- 23.50- 12%
5000- 10 ആഴ്ച- 511.75- 5117.50- 117.50- 12%
10,000- 52 ആഴ്ച- 215.40- 11200.00- 1200- 12%
വായ്പ മുടക്കിയാൽ ബാങ്ക് ഇടപെടും
തിരുവനന്തപുരം: വായ്പയുടെ തിരിച്ചടവു കുടുംബശ്രീ യൂണിറ്റുകൾ ഉറപ്പു വരുത്തണം. ഏതെങ്കിലും വായ്പാക്കാരന്റെ തിരിച്ചടവു മൂന്നു മാസത്തിലധികം മുടങ്ങുന്ന പക്ഷം അത്തരം വായ്പക്കാരെ നേരിട്ട് പ്രാഥമിക സംഘത്തിലെ വായ്പാക്കാരനായി മാറ്റി കുടുംബശ്രീ യൂണിറ്റുകൾ ബാധ്യതയിൽ നിന്ന് ഒഴിവാകും. എന്നാൽ ഇത്തരം കേസുകൾ മൊത്തം വായ്പയുടെ 20 ശതമാനത്തിൽ അധികരിക്കുന്ന സാഹചര്യമുണ്ടായാൽ അതിന് ഉത്തരവാദികളായ കുടുംബശ്രീ യൂണിറ്റുകളുടെ കാഷ് ക്രെഡിറ്റ് വായ്പാ പരിധി തുടർ വർഷങ്ങളിൽ പുതുക്കി നൽകില്ല.
പദ്ധതിയുടെ സുഗമവും സുതാര്യവും കാര്യക്ഷമമവുമായ നടത്തിപ്പ് നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി സംഘം തലത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും സഹകരണസംഘം സെക്രട്ടറി കണ്‍വീനറും ജില്ലാ തലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) കണ്‍വീനറും സംസ്ഥാനതലത്തിൽ സഹകരണ വകുപ്പ് മന്ത്രി ചെയർമാനും സഹകരണസംഘം രജിസ്ട്രാർ കണ്‍വീനറുമായ മോണിറ്ററിംഗ് കമ്മിറ്റികൾ പ്രവർത്തിക്കും. മോണിറ്ററിംഗ് കമ്മിറ്റി ഓരോ മൂന്നു മാസത്തിലും ചുരുങ്ങിയത് ഒരു യോഗമെങ്കിലും ചേരണം. വിവിധ തലങ്ങളിലെ പരാതി പരിഹരിക്കേണ്ട ചുമതലയും മോണിറ്ററിംഗ് കമ്മിറ്റിക്കാണ്.
മാർക്കറ്റിൽ ഒരു ദിവസത്തേയ്ക്കും പണം നൽകും
തിരുവനന്തപുരം: മത്സ്യ മാർക്കറ്റ് അടക്കമുള്ള ഇടങ്ങളിൽ രാവിലെ പണം നൽകി വൈകുന്നേരം തിരികേ വാങ്ങുന്ന ഒരു ദിവസത്തേയ്ക്കു പണം നൽകുന്ന പദ്ധതിയും പരിഗണനയിലുണ്ടെന്നു മന്ത്രി കടകംപള്ളി അറിയിച്ചു. ഇപ്പോൾ രാവിലെ 850 രൂപ നൽകി വൈകുന്നേരം 1000 രൂപ തിരികെ വാങ്ങുന്ന സംഘങ്ങളാണു നിലവിലുള്ളത്. പകരം 999 രൂപ നൽകി 1000 രൂപ തിരികെ വാങ്ങുന്ന പദ്ധതിയാണ് ആവിഷ്കരിക്കുന്നത്.