കൊച്ചി: സിനിമാ താരസംഘടനയായ "അമ്മ’ യുടെ വാർഷിക ജനറൽ ബോഡി യോഗം ഇന്ന് നടക്കും. എറണാകുളം മരടിലുള്ള ഹോട്ടൽ ക്രൗണ്‍ പ്ലാസയിൽ രാവിലെ 10നാണ് യോഗം. അടുത്ത പ്രവർത്തന വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് അമ്മയിൽനിന്ന് പുറത്താക്കപ്പെട്ട ദിലീപിന്റെ പുനഃപ്രവേശനം സംബന്ധിച്ച് ജനറൽ ബോഡിയിൽ ചർച്ചയുണ്ടാകുമെന്നും സൂചനയുണ്ട്.
പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും നോമിനേഷൻ സമർപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ മോഹൻലാൽ ആയിരിക്കും പ്രസിഡന്റ്. എംഎൽഎമാരായ കെ.ബി. ഗണേഷ് കുമാറും മുകേഷും വൈസ് പ്രസിഡന്റുമാരായേക്കും. ഇടവേള ബാബു ജനറൽ സെക്രട്ടറി പദവിയിലേക്ക് വരും.
ജോയിന്റ് സെക്രട്ടറിയായി സിദ്ദിഖും എത്തിയേക്കും. ട്രഷറർ സ്ഥാനത്തേക്ക് ജഗദീഷ് മടങ്ങിയെത്താനും സാധ്യതയുണ്ട്. അതേസമയം, സിനിമയിലെ വനിതാ സംഘടനയായ വുമണ്‍ ഇൻ സിനിമ കളക്ടീവിൽ നിന്ന് ആരും മത്സര രംഗത്തില്ല. വനിതാ പ്രതിനിധികളായി ശ്വേത മേനോൻ, രചന നാരായണൻകുട്ടി, മുത്തുമണി, ഹണി റോസ് എന്നിവർ പുതിയ എക്സിക്യൂട്ടീവിലെത്തും. ഒപ്പം ഇന്ദ്രൻസ്, ടിനി ടോം, സുധീർ കരമന തുടങ്ങിയവരും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉണ്ടായേക്കുമെന്നാണ് സൂചന. പഴയ അംഗങ്ങളിൽ ആസിഫ് അലി തുടരാനും ഇടയുണ്ട്. ദിലീപിന്റെ സംഘടനാ പുനഃപ്രവേശനം സംബന്ധിച്ച് ഇന്നലെ രാത്രി വൈകി ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ചയുണ്ടായെങ്കിലും തീരുമാനം ജനറൽ ബോഡിക്ക് വിട്ടിരിക്കുകയാണ്.
ഡബ്ല്യുസിസിയിൽനിന്നും യുവ താരങ്ങളിൽനിന്നുമുള്ള എതിർപ്പുകൾ മറികടക്കാനായാൽ ദിലീപ് സംഘടനയിൽ തിരിച്ചെത്തിയേക്കും. എന്നാൽ നേതൃസ്ഥാനങ്ങളിലേക്ക് ഉടൻ ഉണ്ടായേക്കില്ല. ജനറൽ ബോഡിയോഗത്തിലെ നടപടിക്രമങ്ങൾ ഫേസ്ബുക്ക് ലൈവിലൂടെ ജനങ്ങളിലെത്തിക്കാനാണ് തീരുമാനം.
പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും നോമിനേഷൻ സമർപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ മോഹൻലാൽ ആയിരിക്കും പ്രസിഡന്റ്. എംഎൽഎമാരായ കെ.ബി. ഗണേഷ് കുമാറും മുകേഷും വൈസ് പ്രസിഡന്റുമാരായേക്കും. ഇടവേള ബാബു ജനറൽ സെക്രട്ടറി പദവിയിലേക്ക് വരും.
ജോയിന്റ് സെക്രട്ടറിയായി സിദ്ദിഖും എത്തിയേക്കും. ട്രഷറർ സ്ഥാനത്തേക്ക് ജഗദീഷ് മടങ്ങിയെത്താനും സാധ്യതയുണ്ട്. അതേസമയം, സിനിമയിലെ വനിതാ സംഘടനയായ വുമണ്‍ ഇൻ സിനിമ കളക്ടീവിൽ നിന്ന് ആരും മത്സര രംഗത്തില്ല. വനിതാ പ്രതിനിധികളായി ശ്വേത മേനോൻ, രചന നാരായണൻകുട്ടി, മുത്തുമണി, ഹണി റോസ് എന്നിവർ പുതിയ എക്സിക്യൂട്ടീവിലെത്തും. ഒപ്പം ഇന്ദ്രൻസ്, ടിനി ടോം, സുധീർ കരമന തുടങ്ങിയവരും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉണ്ടായേക്കുമെന്നാണ് സൂചന. പഴയ അംഗങ്ങളിൽ ആസിഫ് അലി തുടരാനും ഇടയുണ്ട്. ദിലീപിന്റെ സംഘടനാ പുനഃപ്രവേശനം സംബന്ധിച്ച് ഇന്നലെ രാത്രി വൈകി ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ചയുണ്ടായെങ്കിലും തീരുമാനം ജനറൽ ബോഡിക്ക് വിട്ടിരിക്കുകയാണ്.
ഡബ്ല്യുസിസിയിൽനിന്നും യുവ താരങ്ങളിൽനിന്നുമുള്ള എതിർപ്പുകൾ മറികടക്കാനായാൽ ദിലീപ് സംഘടനയിൽ തിരിച്ചെത്തിയേക്കും. എന്നാൽ നേതൃസ്ഥാനങ്ങളിലേക്ക് ഉടൻ ഉണ്ടായേക്കില്ല. ജനറൽ ബോഡിയോഗത്തിലെ നടപടിക്രമങ്ങൾ ഫേസ്ബുക്ക് ലൈവിലൂടെ ജനങ്ങളിലെത്തിക്കാനാണ് തീരുമാനം.