കൊച്ചി: സാന്പത്തിക ക്രമക്കേട് കേസിൽ പിടിയിലായ ബാങ്ക് മാനേജരെയും ഭാര്യയെയും കോടതി റിമാൻഡ് ചെയ്തു. 2001 ൽ കാനഡയിലേക്ക് കടന്ന ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം തിരുവല്ലം ബ്രാഞ്ചിലെ മാനേജരായിരുന്ന കുളത്തറ സ്വദേശി കെ. ജയഗോപാലിനെയും ഭാര്യയെയുമാണ് എറണാകുളം പ്രത്യേക സിബിഐ കോടതി റിമാൻഡ് ചെയ്തത്.
മുംബൈ വിമാനത്താവളത്തിൽനിന്നാണ് ഇവരെ പിടികൂടിയത്. 1998 ലാണ് ഇവരടക്കം നാലുപേർക്കെതിരേ സിബിഐ സാന്പത്തിക ക്രമക്കേട് കേസ് രജിസ്റ്റർ ചെയ്തത്. സർക്കാർ പദ്ധതിയുടെ മറവിൽ 13,36,153 രൂപയുടെ ക്രമക്കേട് ബാങ്കിൽ നടത്തിയതായാണ് ആരോപണം. കരമന സ്വദേശി ബി. കൃഷ്ണൻ, നെടുമങ്ങാട് സ്വദേശി എസ്. സുരേഷ് കുമാർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
മുംബൈ വിമാനത്താവളത്തിൽനിന്നാണ് ഇവരെ പിടികൂടിയത്. 1998 ലാണ് ഇവരടക്കം നാലുപേർക്കെതിരേ സിബിഐ സാന്പത്തിക ക്രമക്കേട് കേസ് രജിസ്റ്റർ ചെയ്തത്. സർക്കാർ പദ്ധതിയുടെ മറവിൽ 13,36,153 രൂപയുടെ ക്രമക്കേട് ബാങ്കിൽ നടത്തിയതായാണ് ആരോപണം. കരമന സ്വദേശി ബി. കൃഷ്ണൻ, നെടുമങ്ങാട് സ്വദേശി എസ്. സുരേഷ് കുമാർ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.