തലശേരി: നാട്ടിൽ പെരുകുന്ന കവർച്ചകൾ തടയാൻ തുനിഞ്ഞാൽ, കള്ളന്മാർ പോലീസിനെ വെറുതെവിടില്ല. മോഷണത്തിന് എസ്ഐയുടെ വീടുതന്നെ തെരഞ്ഞെടുത്തു. അതും പട്ടാപ്പകൽ. കൊളവല്ലൂർ സ്റ്റേഷനിലെ എസ്ഐ വിനോദ്കുമാറിന്റെ പെരുന്താറ്റിലെ വീടായ ‘സംഗീതി’ൽ പട്ടാപ്പകലെത്തിയ മോഷ്ടാക്കൾ അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ചര പവന്റെ താലിമാലയും വളകളും മോതിരവും ഉള്‍പ്പെടെ രണ്ടു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങൾ കവര്‍ച്ച ചെയ്തു.
ഇന്നലെ രാവിലെ ആറിനും ആറരയ്ക്കുമിടയിലാണ് കവർച്ച നടന്നതെന്ന് സംശയിക്കുന്നു. വിനോദ്കുമാര്‍ കൊളവല്ലൂർ സ്റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്നു. രാവിലെ വീടിന്റെ വാതിൽ തുറന്നശേഷം ഭാര്യ സുഭാഷിണി അടുക്കളയിൽ ചായയുണ്ടാക്കാൻ പോയ സമയത്താണ് കവര്‍ച്ച നടന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് വീട്. വീട്ടിൽ ആളുകളുണ്ടായിരിക്കെ നടന്ന കവര്‍ച്ച പോലീസിനെയും ഞെട്ടിച്ചിട്ടുണ്ട്. സംഭവത്തില്‍ തലശേരി ടൗണ്‍ പോലീസ് കേസെടുത്തു.
ടൗണ്‍ സിഐ എം.പി. ആസാദ്, എസ്ഐ എം. അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു.
ഇന്നലെ രാവിലെ ആറിനും ആറരയ്ക്കുമിടയിലാണ് കവർച്ച നടന്നതെന്ന് സംശയിക്കുന്നു. വിനോദ്കുമാര്‍ കൊളവല്ലൂർ സ്റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്നു. രാവിലെ വീടിന്റെ വാതിൽ തുറന്നശേഷം ഭാര്യ സുഭാഷിണി അടുക്കളയിൽ ചായയുണ്ടാക്കാൻ പോയ സമയത്താണ് കവര്‍ച്ച നടന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് വീട്. വീട്ടിൽ ആളുകളുണ്ടായിരിക്കെ നടന്ന കവര്‍ച്ച പോലീസിനെയും ഞെട്ടിച്ചിട്ടുണ്ട്. സംഭവത്തില്‍ തലശേരി ടൗണ്‍ പോലീസ് കേസെടുത്തു.
ടൗണ്‍ സിഐ എം.പി. ആസാദ്, എസ്ഐ എം. അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു.