കൊച്ചി/കരുമാലൂർ: എറണാകുളം കരുമാലൂരിൽ പുറപ്പിള്ളിക്കാവ് റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപം പെരിയാറില്‍ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ രണ്ടുപേർ ഒഴുക്കിൽപ്പെട്ടു മരിച്ചു. രണ്ടുപേരെ നാട്ടുകാർ ചേർന്നു രക്ഷപ്പെടുത്തി. കൈതാരം മുക്കുങ്കൽ ദീക്ഷിത്(17), കൈതാരം നെല്ലിപ്പിള്ളി നന്ദനത്തിൽ ദേവാനന്ദ്(19) എന്നിവരാണ് ഒഴുക്കിൽപ്പെട്ടു മരിച്ചത്. കൈതാരം സ്വദേശികളായ അക്ഷയ്രാജ്(17), രാഹുൽ(15) എന്നിവരാണ് ഒഴുക്കിൽ നിന്നും രക്ഷപ്പെട്ടത്.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയാണു സംഭവം. പറവൂരിനു സമീപം കരുമാലൂർ പുറപ്പിള്ളിക്കാവ് റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപം പെരിയാറിന്റെ തീരത്തെത്തിയ പത്തംഗ വിദ്യാർഥി സംഘത്തിൽ ദീക്ഷിത്, ദേവാനന്ദ്, അക്ഷയരാജ്, രാഹുൽ എന്നിവരാണു കുളിക്കാനിറങ്ങിയത്. ബാക്കി ആറു പേർ പുഴയുടെ തീരത്തിരുന്ന് അവർ സഞ്ചരിച്ചിരുന്ന ബൈക്കുകൾ കഴുകുകയായിരുന്നു.
ഇതിനിടെയാണു കുളിക്കാനിറങ്ങിയ നാലുപേരും ഒഴുക്കിൽപ്പെട്ടത്. ഇതോടെ കരയിലുണ്ടായിരുന്ന വിദ്യാർഥികൾ നിലവിളിയ്ക്കാൻ തുടങ്ങി. ഇതുകേട്ട് ഓടിയെത്തിയ സമീപവാസിയായ ബാബു മുങ്ങിത്താഴുന്നവരുടെ ഇടയിലേക്ക് തെർമോകോൾ ഇട്ടുകൊടുത്തതോടെ രണ്ടുപേർ ഇതിൽപ്പിടിച്ച് രക്ഷപ്പെട്ടു. രണ്ടുപേർ ഒഴുക്കിൽപ്പെടുകയും ചെ യ്തു. വിവരമറിഞ്ഞ് കൂടുതൽപേർ തീരത്തേക്കെത്തുന്നതിനു മുന്‍പേ ദീക്ഷിതും.
ദേവാനന്ദും പുഴയില്‍ മുങ്ങിത്താണിരുന്നു. പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതും ശക്തിയായ അടിയൊഴുക്കുമാണ് ഇവർ ഒഴുക്കിൽപ്പെടാൻ കാരണം. സ്കൂബ ടീമും അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേര്‍ന്നു തെരച്ചില്‍ നടത്തിയെങ്കിലും ഒഴുക്കിൽപ്പെട്ടവരെ കണ്ടെത്താനായില്ല. തുടർന്നു നേവിയിൽ നിന്നെത്തിയ മുങ്ങൽ വിദഗ്ധർ ലേസർ കാമറകൾ ഉപയോഗിച്ചാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
മൂത്തക്കുന്നം മാല്യങ്കര കോളജിലെ ഡിഗ്രി വിദ്യാർഥിയായ ദേവനന്ദ് സുരേഷ്-രാജേശ്വരി ദന്പതികളുടെ മകനാണ്. സഹോദരൻ ദേവനാഥ്.
ചെറായി എസ്എൻഎം എച്ച്എസിലെ പ്ലസ്ടു വിദ്യാർഥിയായ ദീക്ഷിത് ജോഷി-റെജി ദമ്പതികളുടെ മകനാണ്. സഹോദരി ശീതൾ. മൃതദേഹങ്ങൾ പറവൂർ താലൂക്കാശുപത്രിയിൽ.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടോടെയാണു സംഭവം. പറവൂരിനു സമീപം കരുമാലൂർ പുറപ്പിള്ളിക്കാവ് റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപം പെരിയാറിന്റെ തീരത്തെത്തിയ പത്തംഗ വിദ്യാർഥി സംഘത്തിൽ ദീക്ഷിത്, ദേവാനന്ദ്, അക്ഷയരാജ്, രാഹുൽ എന്നിവരാണു കുളിക്കാനിറങ്ങിയത്. ബാക്കി ആറു പേർ പുഴയുടെ തീരത്തിരുന്ന് അവർ സഞ്ചരിച്ചിരുന്ന ബൈക്കുകൾ കഴുകുകയായിരുന്നു.
ഇതിനിടെയാണു കുളിക്കാനിറങ്ങിയ നാലുപേരും ഒഴുക്കിൽപ്പെട്ടത്. ഇതോടെ കരയിലുണ്ടായിരുന്ന വിദ്യാർഥികൾ നിലവിളിയ്ക്കാൻ തുടങ്ങി. ഇതുകേട്ട് ഓടിയെത്തിയ സമീപവാസിയായ ബാബു മുങ്ങിത്താഴുന്നവരുടെ ഇടയിലേക്ക് തെർമോകോൾ ഇട്ടുകൊടുത്തതോടെ രണ്ടുപേർ ഇതിൽപ്പിടിച്ച് രക്ഷപ്പെട്ടു. രണ്ടുപേർ ഒഴുക്കിൽപ്പെടുകയും ചെ യ്തു. വിവരമറിഞ്ഞ് കൂടുതൽപേർ തീരത്തേക്കെത്തുന്നതിനു മുന്‍പേ ദീക്ഷിതും.
ദേവാനന്ദും പുഴയില്‍ മുങ്ങിത്താണിരുന്നു. പുഴയിലെ ജലനിരപ്പ് ഉയര്‍ന്നതും ശക്തിയായ അടിയൊഴുക്കുമാണ് ഇവർ ഒഴുക്കിൽപ്പെടാൻ കാരണം. സ്കൂബ ടീമും അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേര്‍ന്നു തെരച്ചില്‍ നടത്തിയെങ്കിലും ഒഴുക്കിൽപ്പെട്ടവരെ കണ്ടെത്താനായില്ല. തുടർന്നു നേവിയിൽ നിന്നെത്തിയ മുങ്ങൽ വിദഗ്ധർ ലേസർ കാമറകൾ ഉപയോഗിച്ചാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
മൂത്തക്കുന്നം മാല്യങ്കര കോളജിലെ ഡിഗ്രി വിദ്യാർഥിയായ ദേവനന്ദ് സുരേഷ്-രാജേശ്വരി ദന്പതികളുടെ മകനാണ്. സഹോദരൻ ദേവനാഥ്.
ചെറായി എസ്എൻഎം എച്ച്എസിലെ പ്ലസ്ടു വിദ്യാർഥിയായ ദീക്ഷിത് ജോഷി-റെജി ദമ്പതികളുടെ മകനാണ്. സഹോദരി ശീതൾ. മൃതദേഹങ്ങൾ പറവൂർ താലൂക്കാശുപത്രിയിൽ.