തിരുവനന്തപുരം: കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തിൽ കേസിലെ ദുരൂഹതകൾ മാറ്റാൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നൽകിയിട്ടും ഒരു പ്രതികരണവും ഇല്ലാത്തതിനാലാണ് ഹൈക്കോടതിയിൽ പരാതി കൊടുക്കേണ്ടി വന്നതെന്നു വിദേശവനിതയുടെ സുഹ്യത്ത് ആൻഡ്രൂസ്. പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ആൻഡ്രൂസ് ഇക്കാര്യം പറഞ്ഞത്.
ആറാം തീയതി മുഖ്യമന്ത്രിക്കു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പരാതി നൽകി. ഒരു പ്രതികരണവും ലഭിക്കാത്തതിനാൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പൊലീസ് അന്വേഷണത്തിൽ ഒട്ടും തൃപ്തിയില്ല. സത്യം കണ്ടുപിടിക്കുന്നതിനേക്കാൾ അന്വേഷണം അവസാനിപ്പിക്കാനാണ് അന്വേഷണസംഘത്തിനു താത്പര്യമെന്നും ആൻഡ്രൂസ് ആരോപിച്ചു.
അവരുടെ സഹോദരിയെ തെറ്റിദ്ധരിപ്പിച്ചു. അനുസ്മരണ പരിപാടി ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തു. എല്ലാം ടൂറിസം മന്ത്രിയുടെയും വകുപ്പിന്റെയും തിരക്കഥയിൽ നടന്നതാണ്.
അവരുടെ സുഹൃത്തുക്കളെപ്പോലും സംസാരിക്കാൻ അനുവദിച്ചില്ല. സഹാദരിക്കു കുറച്ചു പണം നൽകിയും തെറ്റിദ്ധരിപ്പിച്ചും തിരിച്ചയച്ചു. വിചാരണ നടന്നാൽ അവർ തിരിച്ചുവരും. കേസിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാന തെളിവുകളൊന്നും പോലീസ് പരിശോധിക്കുന്നില്ല. പോലീസ് പറയുന്ന കാര്യങ്ങളൊന്നും അവരെ അറിയാവുന്നവർ വിശ്വസിക്കില്ല. കാണാതായ അന്നുതന്നെ അവർ കൊല്ലപ്പെട്ടു എന്നതും വിശ്വസനീയമല്ല. രണ്ടാഴ്ചയെങ്കിലും അവരെ ആരോ കസ്റ്റഡിയിൽ വച്ചിരുന്നു. അറസ്റ്റിലായവരുടെ മൊഴികളും വിശ്വസനീയമല്ല. പ്രതികളോട് അവർ അടുത്തു പെരുമാറിയെന്നതും സത്യമല്ല.
അത്തരമൊരു മാനസിക അവസ്ഥയിൽ ആയിരുന്നില്ല അവർ. മാത്രമല്ല, നന്നായി ഇംഗ്ലീഷ് സംസാരിക്കാനും അവർക്ക് അറിയില്ല. സഹോദരിയെ അധിക സമയം വിട്ടുനിൽക്കാനും അവർ തയാറാകില്ല. പ്രതികൾക്കൊപ്പം മദ്യപിച്ചെന്നും പുകവലിച്ചെന്നും പറയുന്നതിലും അതിശയോക്തി ഉണ്ട്.
പോസ്റ്റ്മോർട്ടം കഴിഞ്ഞ ഉടൻ മൃതദേഹം സംസ്കരിച്ചതും സംശയകരമാണ്. ഇത് അസാധാരണമാണ്. ഡിവൈഎസ്പിയും ഐജിയും സംസ്കാരത്തിനു നേരിട്ടെത്തിയതും സംശയാസ്പദമാണ്. അവർക്ക് എത്രയും പെട്ടെന്നു മൃതശരീരം നശിപ്പിക്കാനുള്ള വ്യഗ്രതയായിരുന്നു. മനുഷ്യാവകാശ കമ്മിഷന്റെ സ്റ്റേ പോലും വകവയ്ക്കാതെയായിരുന്നു സംസ്കാരം. തുടക്കം മുതൽ പോലീസിന്റെ ഭാഗത്തുനിന്നു നിസഹകരണമാണ് ഉണ്ടായെതന്നും ആദ്ദേഹം ആരോപിച്ചു. ക്രിമിനലുകളുടേതെന്നു തുപോലെയാണ് പോലീസ് പെരുമാറ്റം.
പോലീസ് മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിച്ചു. എന്നെ രാജ്യത്തുനിന്നു പുറത്തുകടത്താനും സമ്മർദം ചെലുത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ പോലും തയാറാകുന്നില്ല. ഈ കാരണങ്ങൾകൊണ്ടാണ് സ്വതന്ത്രമായ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. സത്യം പുറത്തുകൊണ്ടുവരാനാണ് സിനിമ നിർമിക്കുന്നത്.
അയർലൻഡ് ഹൈക്കോടതിയിൽ പരാതി നൽകും. അന്താരാഷ്ട്ര നീതിന്യായ കോടതിയെയും സമീപിക്കും. അന്താരാഷ്ട്ര സമ്മർദം ഉണ്ടായാൽ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
സംസ്കാരം നടത്താൻ അവരുടെ കുടുംബത്തിനുമേൽ സമ്മർദമുണ്ടായി. എന്നോടും ആരും ചോദിച്ചില്ല. രാജ്യം വിട്ടില്ലെങ്കിൽ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിയുണ്ടായി.
ഭീഷണി കാരണമാണ് ആദ്യം നാട്ടിലേക്കു തിരിച്ചുപോയതെന്നും അദ്ദേഹം പറഞ്ഞു.
ആൻഡ്രുവിന്റെ ആരോപണത്തിനു പിന്നിൽ രാഷ്ട്രീയമെന്ന് കടകംപള്ളി
തിരുവനന്തപുരം: കോവളത്തു കൊല്ലപ്പെട്ട വിദേശ വനിതയുടെ ഭർത്താവ് ആൻഡ്രുവിന്റെ ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ താൽപര്യമുള്ളതായി സംശയമുണ്ടെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംഭവത്തിൽ സാമൂഹ്യപ്രവർത്തക അശ്വതി ജ്വാലയുടെ താൽപര്യം എന്താണെന്നു തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്തു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
വിദേശ വനിതയുടെ മരണവുമായി ബന്ധപ്പെട്ടു ഭർത്താവ് ആൻഡ്രു സർക്കാരിനും പോലീസിനും എതിരെ ഇന്നലെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ബന്ധുക്കൾ ആവശ്യപ്പെട്ടെന്ന പേരിൽ വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നും കൊലപാതകം നടന്നതിനു ശേഷം സംഭവിച്ചതെല്ലാം ടൂറിസം വകുപ്പ് ആസൂത്രണം ചെയ്തതാണെന്നുമായിരുന്നു തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തിൽ ആൻഡ്രൂ ആരോപിച്ചത്. ഇതിനെതിരെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയത്.
വിദേശ വനിതയുടെ മരണത്തെത്തുടർന്നുണ്ടായ വിവാദങ്ങളിൽ ആദ്യം മുതൽതന്നെ രാഷ്ട്രീയ ഇടപെടൽ സംശയിച്ചിരുന്നെന്നു മന്ത്രി പറഞ്ഞു. മൃതദേഹം സംസ്കരിക്കുന്നതിനായി ബിജെപി നേതാക്കൾ ഇടപെട്ടതു സംശയത്തിനിടയാക്കിയിരുന്നു. വിദേശ വനിതയുടെ ഭർത്താവിന്റെയും കുടുംബത്തിന്റെയും അഭ്യർഥന പ്രകാരമാണ് ടൂറിസം വകുപ്പ് എല്ലാ സഹായവും ചെയ്തു നൽകിയത്. വിദേശ വനിതയുടെ സഹോദരിയുടെ ആവശ്യപ്രകാരമാണു ശാന്തികവാടത്തിൽ സംസ്കാരം നടത്തിയത്. സിബിഐ അന്വേഷണം വേണമെന്ന വിദേശ വനിതയുടെ കുടുംബത്തിന്റെ ആവശ്യത്തിൽ കോടതിയിൽ നിലപാട് അറിയിക്കുമെന്നും കടകംപള്ളി പറഞ്ഞു.
ആറാം തീയതി മുഖ്യമന്ത്രിക്കു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു പരാതി നൽകി. ഒരു പ്രതികരണവും ലഭിക്കാത്തതിനാൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പൊലീസ് അന്വേഷണത്തിൽ ഒട്ടും തൃപ്തിയില്ല. സത്യം കണ്ടുപിടിക്കുന്നതിനേക്കാൾ അന്വേഷണം അവസാനിപ്പിക്കാനാണ് അന്വേഷണസംഘത്തിനു താത്പര്യമെന്നും ആൻഡ്രൂസ് ആരോപിച്ചു.
അവരുടെ സഹോദരിയെ തെറ്റിദ്ധരിപ്പിച്ചു. അനുസ്മരണ പരിപാടി ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്തു. എല്ലാം ടൂറിസം മന്ത്രിയുടെയും വകുപ്പിന്റെയും തിരക്കഥയിൽ നടന്നതാണ്.
അവരുടെ സുഹൃത്തുക്കളെപ്പോലും സംസാരിക്കാൻ അനുവദിച്ചില്ല. സഹാദരിക്കു കുറച്ചു പണം നൽകിയും തെറ്റിദ്ധരിപ്പിച്ചും തിരിച്ചയച്ചു. വിചാരണ നടന്നാൽ അവർ തിരിച്ചുവരും. കേസിൽ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പ്രധാന തെളിവുകളൊന്നും പോലീസ് പരിശോധിക്കുന്നില്ല. പോലീസ് പറയുന്ന കാര്യങ്ങളൊന്നും അവരെ അറിയാവുന്നവർ വിശ്വസിക്കില്ല. കാണാതായ അന്നുതന്നെ അവർ കൊല്ലപ്പെട്ടു എന്നതും വിശ്വസനീയമല്ല. രണ്ടാഴ്ചയെങ്കിലും അവരെ ആരോ കസ്റ്റഡിയിൽ വച്ചിരുന്നു. അറസ്റ്റിലായവരുടെ മൊഴികളും വിശ്വസനീയമല്ല. പ്രതികളോട് അവർ അടുത്തു പെരുമാറിയെന്നതും സത്യമല്ല.
അത്തരമൊരു മാനസിക അവസ്ഥയിൽ ആയിരുന്നില്ല അവർ. മാത്രമല്ല, നന്നായി ഇംഗ്ലീഷ് സംസാരിക്കാനും അവർക്ക് അറിയില്ല. സഹോദരിയെ അധിക സമയം വിട്ടുനിൽക്കാനും അവർ തയാറാകില്ല. പ്രതികൾക്കൊപ്പം മദ്യപിച്ചെന്നും പുകവലിച്ചെന്നും പറയുന്നതിലും അതിശയോക്തി ഉണ്ട്.
പോസ്റ്റ്മോർട്ടം കഴിഞ്ഞ ഉടൻ മൃതദേഹം സംസ്കരിച്ചതും സംശയകരമാണ്. ഇത് അസാധാരണമാണ്. ഡിവൈഎസ്പിയും ഐജിയും സംസ്കാരത്തിനു നേരിട്ടെത്തിയതും സംശയാസ്പദമാണ്. അവർക്ക് എത്രയും പെട്ടെന്നു മൃതശരീരം നശിപ്പിക്കാനുള്ള വ്യഗ്രതയായിരുന്നു. മനുഷ്യാവകാശ കമ്മിഷന്റെ സ്റ്റേ പോലും വകവയ്ക്കാതെയായിരുന്നു സംസ്കാരം. തുടക്കം മുതൽ പോലീസിന്റെ ഭാഗത്തുനിന്നു നിസഹകരണമാണ് ഉണ്ടായെതന്നും ആദ്ദേഹം ആരോപിച്ചു. ക്രിമിനലുകളുടേതെന്നു തുപോലെയാണ് പോലീസ് പെരുമാറ്റം.
പോലീസ് മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിച്ചു. എന്നെ രാജ്യത്തുനിന്നു പുറത്തുകടത്താനും സമ്മർദം ചെലുത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ പോലും തയാറാകുന്നില്ല. ഈ കാരണങ്ങൾകൊണ്ടാണ് സ്വതന്ത്രമായ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. സത്യം പുറത്തുകൊണ്ടുവരാനാണ് സിനിമ നിർമിക്കുന്നത്.
അയർലൻഡ് ഹൈക്കോടതിയിൽ പരാതി നൽകും. അന്താരാഷ്ട്ര നീതിന്യായ കോടതിയെയും സമീപിക്കും. അന്താരാഷ്ട്ര സമ്മർദം ഉണ്ടായാൽ നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
സംസ്കാരം നടത്താൻ അവരുടെ കുടുംബത്തിനുമേൽ സമ്മർദമുണ്ടായി. എന്നോടും ആരും ചോദിച്ചില്ല. രാജ്യം വിട്ടില്ലെങ്കിൽ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിയുണ്ടായി.
ഭീഷണി കാരണമാണ് ആദ്യം നാട്ടിലേക്കു തിരിച്ചുപോയതെന്നും അദ്ദേഹം പറഞ്ഞു.
ആൻഡ്രുവിന്റെ ആരോപണത്തിനു പിന്നിൽ രാഷ്ട്രീയമെന്ന് കടകംപള്ളി
തിരുവനന്തപുരം: കോവളത്തു കൊല്ലപ്പെട്ട വിദേശ വനിതയുടെ ഭർത്താവ് ആൻഡ്രുവിന്റെ ആരോപണത്തിനു പിന്നിൽ രാഷ്ട്രീയ താൽപര്യമുള്ളതായി സംശയമുണ്ടെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംഭവത്തിൽ സാമൂഹ്യപ്രവർത്തക അശ്വതി ജ്വാലയുടെ താൽപര്യം എന്താണെന്നു തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്തു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
വിദേശ വനിതയുടെ മരണവുമായി ബന്ധപ്പെട്ടു ഭർത്താവ് ആൻഡ്രു സർക്കാരിനും പോലീസിനും എതിരെ ഇന്നലെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ബന്ധുക്കൾ ആവശ്യപ്പെട്ടെന്ന പേരിൽ വിദേശ വനിതയുടെ മൃതദേഹം ദഹിപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നും കൊലപാതകം നടന്നതിനു ശേഷം സംഭവിച്ചതെല്ലാം ടൂറിസം വകുപ്പ് ആസൂത്രണം ചെയ്തതാണെന്നുമായിരുന്നു തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തിൽ ആൻഡ്രൂ ആരോപിച്ചത്. ഇതിനെതിരെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയത്.
വിദേശ വനിതയുടെ മരണത്തെത്തുടർന്നുണ്ടായ വിവാദങ്ങളിൽ ആദ്യം മുതൽതന്നെ രാഷ്ട്രീയ ഇടപെടൽ സംശയിച്ചിരുന്നെന്നു മന്ത്രി പറഞ്ഞു. മൃതദേഹം സംസ്കരിക്കുന്നതിനായി ബിജെപി നേതാക്കൾ ഇടപെട്ടതു സംശയത്തിനിടയാക്കിയിരുന്നു. വിദേശ വനിതയുടെ ഭർത്താവിന്റെയും കുടുംബത്തിന്റെയും അഭ്യർഥന പ്രകാരമാണ് ടൂറിസം വകുപ്പ് എല്ലാ സഹായവും ചെയ്തു നൽകിയത്. വിദേശ വനിതയുടെ സഹോദരിയുടെ ആവശ്യപ്രകാരമാണു ശാന്തികവാടത്തിൽ സംസ്കാരം നടത്തിയത്. സിബിഐ അന്വേഷണം വേണമെന്ന വിദേശ വനിതയുടെ കുടുംബത്തിന്റെ ആവശ്യത്തിൽ കോടതിയിൽ നിലപാട് അറിയിക്കുമെന്നും കടകംപള്ളി പറഞ്ഞു.