കൊച്ചി: സിനിമയിൽ വിവിധ സംഘടനകൾ നിലവിലുണ്ടെങ്കിലും സിനിമ മേഖലയെയും സർക്കാരിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണി ഫിലിം ചേംബർ ഓഫ് കൊമേഴ്സാണെന്ന് ചലച്ചിത്ര നടൻ മധു. കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ നവീകരിച്ച മന്ദിരം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏത് മേഖലയിലായാലും മാറ്റി നിർത്തേണ്ടവരെ മാറ്റി നിർത്തണം. മനഃപൂർവമുള്ള മാറ്റി നിർത്തലുകളുണ്ടെങ്കിൽ മാത്രമേ പ്രവർത്തനങ്ങൾക്കു പുരോഗതിയുണ്ടാകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. മുതിർന്ന ചലചിത്ര നടൻ മധുവിനെ ചേംബർ ട്രഷറർ കെ.സി. ഇസ്മായിൽ ആദരിച്ചു. വിജയകുമാർ ഉപഹാരം നൽകി. വിവിധ സംഘടനകൾക്കായി രഞ്ജിത്ത്, ഹംസ, പോളി ജോസഫ്, ഇടവേള ബാബു, ബി. ഉണ്ണികൃഷ്ണൻ, എവർഷൈൻ മണികണ്ഠൻ എന്നിവർ മധുവിനെ പൊന്നാടയണിയിച്ചു.
ഇന്നസെന്റ് എംപി, രണ്‍ജി പണിക്കർ, സുരേഷ് കുമാർ, സിയാദ് കോക്കർ, ആന്റണി പെരുന്പാവൂർ, ഷാജി വിശ്വനാഥൻ, ചേംബർ ജനറൽ സെക്രട്ടറി സാഗ അപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.
ഏത് മേഖലയിലായാലും മാറ്റി നിർത്തേണ്ടവരെ മാറ്റി നിർത്തണം. മനഃപൂർവമുള്ള മാറ്റി നിർത്തലുകളുണ്ടെങ്കിൽ മാത്രമേ പ്രവർത്തനങ്ങൾക്കു പുരോഗതിയുണ്ടാകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. മുതിർന്ന ചലചിത്ര നടൻ മധുവിനെ ചേംബർ ട്രഷറർ കെ.സി. ഇസ്മായിൽ ആദരിച്ചു. വിജയകുമാർ ഉപഹാരം നൽകി. വിവിധ സംഘടനകൾക്കായി രഞ്ജിത്ത്, ഹംസ, പോളി ജോസഫ്, ഇടവേള ബാബു, ബി. ഉണ്ണികൃഷ്ണൻ, എവർഷൈൻ മണികണ്ഠൻ എന്നിവർ മധുവിനെ പൊന്നാടയണിയിച്ചു.
ഇന്നസെന്റ് എംപി, രണ്‍ജി പണിക്കർ, സുരേഷ് കുമാർ, സിയാദ് കോക്കർ, ആന്റണി പെരുന്പാവൂർ, ഷാജി വിശ്വനാഥൻ, ചേംബർ ജനറൽ സെക്രട്ടറി സാഗ അപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.