മലപ്പുറം: കാണാതായ ജെസ്നയെ മലപ്പുറം കോട്ടക്കുന്നിൽ കണ്ടെന്ന വിവരത്തെത്തുടർന്നു പോലീസ് സംഘം പാർക്ക് മാനേജർ, സുരക്ഷാജീവനക്കാരൻ, സമീപവാസികൾ എന്നിവരിൽ നിന്നു വിശദമായ മൊഴിയെടുത്തു.
ചുരുണ്ട മുടിയുള്ള പെണ്‍കുട്ടിയെയും സുഹൃത്തുക്കളെയും മേയ് മൂന്നിന് പാർക്കിൽ കണ്ടിരുന്നെന്നും എന്നാൽ അത് ഫോട്ടോയിൽ കാണുന്ന ജെസ്നയല്ലെന്നുമാണ് മൊഴിയിലുള്ളത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കാനാണ് പോലീസിന്റെ ശ്രമം. സമീപകടകളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും. സംശയം തുടരുന്ന സാഹചര്യത്തിൽ പാർക്കിലെ സിസിടിവി ഹാർഡ് ഡിസ്ക് അന്വേഷണ സംഘം ഏറ്റെടുത്തു. നഗരത്തിലെ ഓട്ടോ ഡ്രൈവർമാരിൽനിന്നും കോട്ടക്കുന്ന് റോഡിലെ കടകളിലെ ജീവനക്കാരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു.
കോട്ടക്കുന്നിനു താഴെ കെഎസ്ആർടിസി സ്റ്റാൻഡിലും സംഘം പരിശോധന നടത്തി. അന്വേഷണസംഘം യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തും. പത്തനംതിട്ട വെച്ചൂച്ചിറയിലെ എസ്ഐ സി. ദിനേശനും സംഘവുമാണ് മലപ്പുറത്തെത്തിയത്. മുക്കൂട്ടുതറയിലെ വീട്ടിൽനിന്ന് മാർച്ച് 22നാണ് ഈ പെൺകുട്ടി എങ്ങോട്ടാണെന്നു പറയാതെ പോയത്. ജെസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇത് സൂചിപ്പിക്കുന്ന പോസ്റ്റർ കോട്ടക്കുന്ന് പാർക്കിൽ പതിച്ചിട്ടുണ്ട്.
ചുരുണ്ട മുടിയുള്ള പെണ്‍കുട്ടിയെയും സുഹൃത്തുക്കളെയും മേയ് മൂന്നിന് പാർക്കിൽ കണ്ടിരുന്നെന്നും എന്നാൽ അത് ഫോട്ടോയിൽ കാണുന്ന ജെസ്നയല്ലെന്നുമാണ് മൊഴിയിലുള്ളത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കാനാണ് പോലീസിന്റെ ശ്രമം. സമീപകടകളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും. സംശയം തുടരുന്ന സാഹചര്യത്തിൽ പാർക്കിലെ സിസിടിവി ഹാർഡ് ഡിസ്ക് അന്വേഷണ സംഘം ഏറ്റെടുത്തു. നഗരത്തിലെ ഓട്ടോ ഡ്രൈവർമാരിൽനിന്നും കോട്ടക്കുന്ന് റോഡിലെ കടകളിലെ ജീവനക്കാരിൽനിന്നും വിവരങ്ങൾ ശേഖരിച്ചു.
കോട്ടക്കുന്നിനു താഴെ കെഎസ്ആർടിസി സ്റ്റാൻഡിലും സംഘം പരിശോധന നടത്തി. അന്വേഷണസംഘം യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തും. പത്തനംതിട്ട വെച്ചൂച്ചിറയിലെ എസ്ഐ സി. ദിനേശനും സംഘവുമാണ് മലപ്പുറത്തെത്തിയത്. മുക്കൂട്ടുതറയിലെ വീട്ടിൽനിന്ന് മാർച്ച് 22നാണ് ഈ പെൺകുട്ടി എങ്ങോട്ടാണെന്നു പറയാതെ പോയത്. ജെസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇത് സൂചിപ്പിക്കുന്ന പോസ്റ്റർ കോട്ടക്കുന്ന് പാർക്കിൽ പതിച്ചിട്ടുണ്ട്.