തിരുവനന്തപുരം: എഡിജിപി സുധേഷ്കുമാറിന്റെ മകളുടെ ആശുപത്രി രേഖകൾ നേരത്തെ നൽകിയ മൊഴിക്കു വിരുദ്ധം. ഓട്ടോറിക്ഷ ഇടിച്ചതിനെത്തുടർന്നാണ് എഡിജിപിയുടെ മകൾ ആശുപത്രിയിൽ ചികിത്സ തേടിയതെന്നാണു നഗരത്തിലെ പ്രമുഖ ആശുപത്രിയിലെ ചികിത്സാ രേഖകൾ വ്യക്തമാക്കുന്നത്.
ഗവാസ്കർ ഓടിച്ചിരുന്ന എഡിജിപിയുടെ ഔദ്യോഗിക വാഹനത്തിന്റെ ടയർ കാലിലൂടെ കയറിയിറങ്ങിയതിനെ തുടർന്നാണു കാലിനു പരിക്കേറ്റതെന്നായിരുന്നു നേരത്തെ മകൾ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. ഇതിനു വിരുദ്ധമാണ് ആശുപത്രി രേഖകൾ. ഗവാസ്കർ അപമര്യാദയായി പെരുമാറിയെന്നും സുധേഷ് കുമാറിന്റെ മകളുടെ പരാതിയിൽ പറയുന്നു.
ഗവാസ്കറുടെ പരാതിയിൽ എഡിജിപി സുധേഷ്കുമാറിന്റെയും മകളുടെയും ഭാര്യയുടെയും മൊഴിയെടുക്കുന്നതിനായി എസ്പി പ്രശാന്തൻ കാണിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സമയം ചോദിച്ചു. കേസിൽ ഹൈക്കോടതിയിൽ നിന്നു മുൻകൂർ ജാമ്യം നേടുന്നതിനായി കൊച്ചിയിലായതിനാൽ മടങ്ങിയെത്തിയ ശേഷം മൊഴി നൽകാനെത്താമെന്നാണ് അറിയിച്ചിട്ടുള്ളത്. ഗവാസ്കർക്കു പരിക്കേറ്റതു തന്റെ മകൾ മർദിച്ചിട്ടല്ല, അലക്ഷ്യമായി വാഹനം ഓടിച്ചതിനാലാണെന്ന് എഡിജിപി സുധേഷ്കുമാർ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.
എഡിജിപിയുടെ മകളുടെ പരാതിയിൽ ഗവാസ്കറെ ജൂലൈ നാലുവരെ അറസ്റ്റ് ചെയ്യുന്നതു ഹൈക്കോടതി തടഞ്ഞിരുന്നു. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടത്തിൽപ്പെട്ടതാവാമെന്നു കഴിഞ്ഞ ദിവസം സുധേഷ്കുമാർ, സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. പൊതുജനമധ്യത്തിൽ അവഹേളിക്കാനാണു ഗവാസ്കറുടെ പരാതിയെന്നും തനിക്കു സുരക്ഷാഭീഷണിയുണ്ടെന്നും സുധേഷ്കുമാർ പരാതിപ്പെട്ടു. സുധേഷ്കുമാറിന്റെ പരാതിയും ക്രൈംഞ്ചിനു കൈമാറിയിട്ടുണ്ട്. അതേസമയം, കേസ് വൈകിക്കുന്നതിനാണു കൂടുതൽ പരാതികൾ ഉന്നയിക്കുന്നതെന്നാണ് ആരോപണം.
ഗവാസ്കർ ഓടിച്ചിരുന്ന എഡിജിപിയുടെ ഔദ്യോഗിക വാഹനത്തിന്റെ ടയർ കാലിലൂടെ കയറിയിറങ്ങിയതിനെ തുടർന്നാണു കാലിനു പരിക്കേറ്റതെന്നായിരുന്നു നേരത്തെ മകൾ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. ഇതിനു വിരുദ്ധമാണ് ആശുപത്രി രേഖകൾ. ഗവാസ്കർ അപമര്യാദയായി പെരുമാറിയെന്നും സുധേഷ് കുമാറിന്റെ മകളുടെ പരാതിയിൽ പറയുന്നു.
ഗവാസ്കറുടെ പരാതിയിൽ എഡിജിപി സുധേഷ്കുമാറിന്റെയും മകളുടെയും ഭാര്യയുടെയും മൊഴിയെടുക്കുന്നതിനായി എസ്പി പ്രശാന്തൻ കാണിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സമയം ചോദിച്ചു. കേസിൽ ഹൈക്കോടതിയിൽ നിന്നു മുൻകൂർ ജാമ്യം നേടുന്നതിനായി കൊച്ചിയിലായതിനാൽ മടങ്ങിയെത്തിയ ശേഷം മൊഴി നൽകാനെത്താമെന്നാണ് അറിയിച്ചിട്ടുള്ളത്. ഗവാസ്കർക്കു പരിക്കേറ്റതു തന്റെ മകൾ മർദിച്ചിട്ടല്ല, അലക്ഷ്യമായി വാഹനം ഓടിച്ചതിനാലാണെന്ന് എഡിജിപി സുധേഷ്കുമാർ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.
എഡിജിപിയുടെ മകളുടെ പരാതിയിൽ ഗവാസ്കറെ ജൂലൈ നാലുവരെ അറസ്റ്റ് ചെയ്യുന്നതു ഹൈക്കോടതി തടഞ്ഞിരുന്നു. അലക്ഷ്യമായി വാഹനം ഓടിച്ച് അപകടത്തിൽപ്പെട്ടതാവാമെന്നു കഴിഞ്ഞ ദിവസം സുധേഷ്കുമാർ, സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. പൊതുജനമധ്യത്തിൽ അവഹേളിക്കാനാണു ഗവാസ്കറുടെ പരാതിയെന്നും തനിക്കു സുരക്ഷാഭീഷണിയുണ്ടെന്നും സുധേഷ്കുമാർ പരാതിപ്പെട്ടു. സുധേഷ്കുമാറിന്റെ പരാതിയും ക്രൈംഞ്ചിനു കൈമാറിയിട്ടുണ്ട്. അതേസമയം, കേസ് വൈകിക്കുന്നതിനാണു കൂടുതൽ പരാതികൾ ഉന്നയിക്കുന്നതെന്നാണ് ആരോപണം.