കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ ബിഷപ് മാർ ജേക്കബ് മനത്തോടത്തിന്റെ സ്ഥാനാരോഹണം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നടക്കും. ദിവ്യബലിയിൽ മാർപാപ്പയുടെ പ്രതിനിധിയായി ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ജംബത്തിസ്താ ദിക്വാത്രോ പങ്കെടുത്തു വചനസന്ദേശം നൽകും.
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആമുഖസന്ദേശം നൽകും. ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, മാർ തോമസ് ചക്യത്ത്, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവർ സഹകാർമികരാകും.
സീറോ മലബാർ കൂരിയ ചാൻസലർ റവ.ഡോ. ആന്റണി കൊള്ളന്നൂർ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ നിയമന ഉത്തരവും അതിരൂപത പ്രോ ചാൻസലർ റവ. ഡോ. ജോസ് പൊള്ളയിൽ അതിന്റെ പരിഭാഷയും വായിക്കും. ബിഷപ് മാർ ജേക്കബ് മനത്തോടത്ത് നന്ദി പറയും. അതിരൂപതയിലെ വൈദികരും സന്യസ്തരും അല്മായ നേതാക്കളും ശുശ്രൂഷകളിൽ പങ്കെടുക്കും.
മാർ മനത്തോടത്തിന് ഊഷ്മള സ്വീകരണം
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ ബിഷപ് മാർ ജേക്കബ് മനത്തോടത്തിന് മേജർ ആർച്ച്ബിഷപ്സ് ഹൗസിലും സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലും ഊഷ്മള സ്വീകരണം. ഇന്നലെ വൈകുന്നേരം അഞ്ചിന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കൊപ്പം കത്തീഡ്രലിലെത്തിയ മാർ മനത്തോടത്ത് പ്രാർഥന നടത്തി.
സഹായമെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, ബസിലിക്ക വികാരി ഫാ. ഡേവിസ് മാടവന എന്നിവർ പങ്കെടുത്തു. വിശ്വാസികളെ മാർ മനത്തോടത്ത് അഭിസംബോധന ചെയ്ത് ആശീർവാദം നൽകി. മേജർ ആർച്ച്ബിഷപ്സ് ഹൗസിലെത്തിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ മേജർ ആർച്ച്ബിഷപ്പും സഹായമെത്രാന്മാരും കൂരിയ അംഗങ്ങളും ചേർന്നു സ്വീകരിച്ചു.
ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ബൊക്കെ നൽകി. കൂരിയ അംഗങ്ങളുമായി ആശയവിനിമയം നടത്തിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പുതിയ ദൗത്യം നിർവഹിക്കാൻ എല്ലാവരുടെയും പ്രാർഥനകളും സഹകരണവും അഭ്യർഥിച്ചു. പാലക്കാട് രൂപത വികാരി ജനറാൾ മോൺ. ജോസഫ് ചിറ്റിലപ്പിള്ളി, ചാൻസലർ ഫാ. പീറ്റർ കൊച്ചുപുരയ്ക്കൽ, പ്രൊക്യുറേറ്റർ ഫാ. ജോഷി പുലിക്കോട്ടിൽ എന്നിവരും എത്തിയിരുന്നു.
ദൗത്യനിർവഹണത്തിനു കൂട്ടായ്മയിൽ
പ്രത്യാശ വയ്ക്കുന്നു: മാർ മനത്തോടത്ത് കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെന്ന ശ്രമകരമായ ദൗത്യം നിർവഹിക്കാൻ, ദൈവകൃപയിലും അതിരൂപതയുടെ കൂട്ടായ്മയിലും പ്രത്യാശവയ്ക്കുന്നതായി ബിഷപ് മാർ ജേക്കബ് മനത്തോടത്ത് പറഞ്ഞു. പുതിയ നിയമനം ലഭിച്ചശേഷം എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അതിരൂപതയുടെ ഇപ്പോഴത്തെ പ്രതിസന്ധികൾക്കു സാധിക്കുന്നത്ര വേഗത്തിൽ പരിഹാരമുണ്ടാവുകയെന്ന ദൗത്യമാണു ഫ്രാൻസിസ് പാപ്പയും സഭയും ഏൽപിച്ചിട്ടുള്ളത്. താത്കാലികമായാണ് ഈ നിയമനം. ഫ്രാൻസിസ് പാപ്പയോടും സഭയോടുമുള്ള വിധേയത്വത്തിലാണു പുതിയ ദൗത്യം ഏറ്റെടുക്കുന്നത്.
പാപ്പയുടെയും സഭയുടെ സിനഡിന്റെയും അതിരൂപതയുടെയും ആഗ്രഹപ്രകാരം ദൗത്യം നിറവേറ്റാൻ എല്ലാവരുടെയും പ്രാർഥനയും സഹകരണവും ഉണ്ടാകണം. ദൈവം ഏൽപിക്കുന്ന ദൗത്യം നിർവഹിക്കാൻ ദൈവം ശക്തി നൽകുമെന്നു പ്രത്യാശയുണ്ട്. അതിരൂപതയിലെ ഭൂമി വില്പന സംബന്ധിച്ച പ്രശ്നങ്ങൾ അധികാരപ്പെടുത്തുന്ന സമിതി വിശദമായി പരിശോധിച്ചശേഷം ഉചിതമായ തീരുമാനങ്ങളെടുക്കുമെന്നും മാർ മനത്തോടത്ത് പറഞ്ഞു.
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആമുഖസന്ദേശം നൽകും. ബിഷപ്പുമാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, മാർ തോമസ് ചക്യത്ത്, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവർ സഹകാർമികരാകും.
സീറോ മലബാർ കൂരിയ ചാൻസലർ റവ.ഡോ. ആന്റണി കൊള്ളന്നൂർ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ നിയമന ഉത്തരവും അതിരൂപത പ്രോ ചാൻസലർ റവ. ഡോ. ജോസ് പൊള്ളയിൽ അതിന്റെ പരിഭാഷയും വായിക്കും. ബിഷപ് മാർ ജേക്കബ് മനത്തോടത്ത് നന്ദി പറയും. അതിരൂപതയിലെ വൈദികരും സന്യസ്തരും അല്മായ നേതാക്കളും ശുശ്രൂഷകളിൽ പങ്കെടുക്കും.
മാർ മനത്തോടത്തിന് ഊഷ്മള സ്വീകരണം
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ ബിഷപ് മാർ ജേക്കബ് മനത്തോടത്തിന് മേജർ ആർച്ച്ബിഷപ്സ് ഹൗസിലും സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലും ഊഷ്മള സ്വീകരണം. ഇന്നലെ വൈകുന്നേരം അഞ്ചിന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കൊപ്പം കത്തീഡ്രലിലെത്തിയ മാർ മനത്തോടത്ത് പ്രാർഥന നടത്തി.
സഹായമെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, ബസിലിക്ക വികാരി ഫാ. ഡേവിസ് മാടവന എന്നിവർ പങ്കെടുത്തു. വിശ്വാസികളെ മാർ മനത്തോടത്ത് അഭിസംബോധന ചെയ്ത് ആശീർവാദം നൽകി. മേജർ ആർച്ച്ബിഷപ്സ് ഹൗസിലെത്തിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ മേജർ ആർച്ച്ബിഷപ്പും സഹായമെത്രാന്മാരും കൂരിയ അംഗങ്ങളും ചേർന്നു സ്വീകരിച്ചു.
ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ബൊക്കെ നൽകി. കൂരിയ അംഗങ്ങളുമായി ആശയവിനിമയം നടത്തിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പുതിയ ദൗത്യം നിർവഹിക്കാൻ എല്ലാവരുടെയും പ്രാർഥനകളും സഹകരണവും അഭ്യർഥിച്ചു. പാലക്കാട് രൂപത വികാരി ജനറാൾ മോൺ. ജോസഫ് ചിറ്റിലപ്പിള്ളി, ചാൻസലർ ഫാ. പീറ്റർ കൊച്ചുപുരയ്ക്കൽ, പ്രൊക്യുറേറ്റർ ഫാ. ജോഷി പുലിക്കോട്ടിൽ എന്നിവരും എത്തിയിരുന്നു.
ദൗത്യനിർവഹണത്തിനു കൂട്ടായ്മയിൽ
പ്രത്യാശ വയ്ക്കുന്നു: മാർ മനത്തോടത്ത് കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെന്ന ശ്രമകരമായ ദൗത്യം നിർവഹിക്കാൻ, ദൈവകൃപയിലും അതിരൂപതയുടെ കൂട്ടായ്മയിലും പ്രത്യാശവയ്ക്കുന്നതായി ബിഷപ് മാർ ജേക്കബ് മനത്തോടത്ത് പറഞ്ഞു. പുതിയ നിയമനം ലഭിച്ചശേഷം എറണാകുളം സെന്റ് മേരീസ് കത്തീഡ്രലിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അതിരൂപതയുടെ ഇപ്പോഴത്തെ പ്രതിസന്ധികൾക്കു സാധിക്കുന്നത്ര വേഗത്തിൽ പരിഹാരമുണ്ടാവുകയെന്ന ദൗത്യമാണു ഫ്രാൻസിസ് പാപ്പയും സഭയും ഏൽപിച്ചിട്ടുള്ളത്. താത്കാലികമായാണ് ഈ നിയമനം. ഫ്രാൻസിസ് പാപ്പയോടും സഭയോടുമുള്ള വിധേയത്വത്തിലാണു പുതിയ ദൗത്യം ഏറ്റെടുക്കുന്നത്.
പാപ്പയുടെയും സഭയുടെ സിനഡിന്റെയും അതിരൂപതയുടെയും ആഗ്രഹപ്രകാരം ദൗത്യം നിറവേറ്റാൻ എല്ലാവരുടെയും പ്രാർഥനയും സഹകരണവും ഉണ്ടാകണം. ദൈവം ഏൽപിക്കുന്ന ദൗത്യം നിർവഹിക്കാൻ ദൈവം ശക്തി നൽകുമെന്നു പ്രത്യാശയുണ്ട്. അതിരൂപതയിലെ ഭൂമി വില്പന സംബന്ധിച്ച പ്രശ്നങ്ങൾ അധികാരപ്പെടുത്തുന്ന സമിതി വിശദമായി പരിശോധിച്ചശേഷം ഉചിതമായ തീരുമാനങ്ങളെടുക്കുമെന്നും മാർ മനത്തോടത്ത് പറഞ്ഞു.