കൊച്ചി: ഇടയശുശ്രൂഷയിൽ ഇരുപത്തിയഞ്ചു വർഷം പൂർത്തിയാക്കിയ ബിഷപ് മാർ ജേക്കബ് മനത്തോടത്തിനെ തേടി പുതുനിയോഗം. 1992 നവംബർ 28 ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായമെത്രാനായി നിയോഗിക്കപ്പെട്ട മാർ മനത്തോടത്ത് അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയോഗിക്കപ്പെടുന്പോൾ അതേറ്റെടുക്കന്നതു പ്രാർഥനയോടെ.
അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനാകുന്പോൾ കർദിനാൾ മാർ ആന്റണി പടിയറയായിരുന്നു ആർച്ച്ബിഷപ്. 1996 നവംബർ 11നു പാലക്കാട് രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടപ്പോഴും മാതൃ അതിരൂപതയുമായി നല്ലബന്ധം പുലർത്തിവന്നു. എറണാകുളം-അങ്കമാലി അതിരൂപതയിലെ വളമംഗലത്ത് 1947 ഫെബ്രുവരി 22 നാണ് മാർ മനത്തോടത്തിന്റെ ജനനം. പരേതരായ കുര്യനും കത്രീനായുമാണു മാതാപിതാക്കൾ. ഒരു സഹോദരനും അഞ്ചു സഹോദരിമാരുമുണ്ട്.
കോടംതുരുത്ത് എൽപി സ്കൂൾ, കുത്തിയതോട് ഇസിഇകെ യൂണിയൻ ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനശേഷം എറണാകുളം സേക്രഡ് ഹാർട്ട് മൈനർ സെമിനാരിയിൽ ചേർന്നു. പൂന പേപ്പൽ സെമിനാരിയിൽ തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി. 1972 നവംബർ നാലിനു പൗരോഹിത്യം സ്വീകരിച്ചു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ സഹവികാരിയായും കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിന്റെ സെക്രട്ടറിയായും സേവനം ചെയ്തശേഷം റോമിലെ പ്രസിദ്ധമായ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്നു ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റു നേടി.
കർദിനാൾ മാർ ആന്റണി പടിയറയുടെ സെക്രട്ടറി, അതിരൂപത കോടതിയിലെ നീതി സംരക്ഷകൻ, ബന്ധ സംരക്ഷകൻ, അതിരൂപത ചാൻസലർ, ആലോചനാസമിതി അംഗം, സേവ് എ ഫാമിലി പ്ലാൻ ഇന്ത്യയുടെ എക്സിക്യൂട്ടീവ് സെക്രട്ടറി, എളമക്കര, ചെന്പ് പള്ളികളിൽ വികാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി അധ്യാപകൻ എന്നീ നിലകളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്.
അതിരൂപതയുടെ സഹായമെത്രാനായി അഭിഷിക്തനാകുന്പോൾ കർദിനാൾ മാർ ആന്റണി പടിയറയായിരുന്നു ആർച്ച്ബിഷപ്. 1996 നവംബർ 11നു പാലക്കാട് രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടപ്പോഴും മാതൃ അതിരൂപതയുമായി നല്ലബന്ധം പുലർത്തിവന്നു. എറണാകുളം-അങ്കമാലി അതിരൂപതയിലെ വളമംഗലത്ത് 1947 ഫെബ്രുവരി 22 നാണ് മാർ മനത്തോടത്തിന്റെ ജനനം. പരേതരായ കുര്യനും കത്രീനായുമാണു മാതാപിതാക്കൾ. ഒരു സഹോദരനും അഞ്ചു സഹോദരിമാരുമുണ്ട്.
കോടംതുരുത്ത് എൽപി സ്കൂൾ, കുത്തിയതോട് ഇസിഇകെ യൂണിയൻ ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠനശേഷം എറണാകുളം സേക്രഡ് ഹാർട്ട് മൈനർ സെമിനാരിയിൽ ചേർന്നു. പൂന പേപ്പൽ സെമിനാരിയിൽ തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി. 1972 നവംബർ നാലിനു പൗരോഹിത്യം സ്വീകരിച്ചു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ സഹവികാരിയായും കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിന്റെ സെക്രട്ടറിയായും സേവനം ചെയ്തശേഷം റോമിലെ പ്രസിദ്ധമായ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്നു ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റു നേടി.
കർദിനാൾ മാർ ആന്റണി പടിയറയുടെ സെക്രട്ടറി, അതിരൂപത കോടതിയിലെ നീതി സംരക്ഷകൻ, ബന്ധ സംരക്ഷകൻ, അതിരൂപത ചാൻസലർ, ആലോചനാസമിതി അംഗം, സേവ് എ ഫാമിലി പ്ലാൻ ഇന്ത്യയുടെ എക്സിക്യൂട്ടീവ് സെക്രട്ടറി, എളമക്കര, ചെന്പ് പള്ളികളിൽ വികാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി അധ്യാപകൻ എന്നീ നിലകളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്.