തൃശൂർ: അമൃത എക്സ്പ്രസിൽനിന്ന് തെറിച്ചുവീണു ചോരവാർന്നു കിടന്ന യുവാവിനെ രക്ഷിച്ച പോലീസുകാർക്കു നന്ദി പറഞ്ഞു കുടുംബം. ട്രെയിനിൽനിന്നു വീണു പരിക്കേറ്റ കണ്ണൂർ സ്വദേശിയായ എ.എസ്. ഹേമന്ദിനാണ് (26) പോലീസുകാരുടെ അവസരോചിതമായ ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയത്. എറണാകുളത്തേയ്ക്കു ജോലിക്കു പോകവെ മേയ് 29ന് രാത്രി 12.10നായിരുന്നു അപകടം. പൂങ്കുന്നം റെയിൽവേ സ്റ്റേഷനടുത്തു തീവണ്ടിയിൽനിന്നു തെറിച്ചുവീണ യുവാവിനെ വെസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ വി.എ. രമേശ്, പോലീസ് ഉദ്യോഗസ്ഥരായ കെ.കെ. സന്തോഷ്, അനിൽകുമാർ, ടി. ഉന്മേഷ് എന്നിവരാണ് ആശുപത്രിയിലെത്തിച്ചത്.
ഹേമന്ദ് ഇപ്പോൾ സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്നുതുടങ്ങി. പോലീസൂകാരോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നു കാണിച്ച് അച്ഛൻ വി.പി. അശോകൻ, സിറ്റി പോലീസ് കമ്മീഷണർ ജി.എച്ച്. യതീഷ്ചന്ദ്രയ്ക്ക് തുറന്ന കത്തെഴുതി.
ഹേമന്ദ് ഇപ്പോൾ സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്നുതുടങ്ങി. പോലീസൂകാരോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നു കാണിച്ച് അച്ഛൻ വി.പി. അശോകൻ, സിറ്റി പോലീസ് കമ്മീഷണർ ജി.എച്ച്. യതീഷ്ചന്ദ്രയ്ക്ക് തുറന്ന കത്തെഴുതി.