പത്തനംതിട്ട: മുക്കൂട്ടുതറ കൊല്ലമുളയിൽനിന്നു കാണാതായ ജെസ്ന മരിയ ജയിംസിനു വേണ്ടിയുള്ള അന്വേഷണം വീണ്ടും മലപ്പുറത്തേക്ക്. ജെസ്നയെ മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാർക്കിൽ കഴിഞ്ഞ മേയ് ആദ്യം കണ്ടുവെന്ന വിവരത്തിന്റ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി വെച്ചൂച്ചിറ പോലീസ് അവിടെയെത്തി.
മേയ് ആദ്യവാരം ബംഗളൂരുവിൽനിന്നു വന്ന കെഎസ്ആർടിസി ബസിൽ ജെസ്നയെന്നു തോന്നുന്ന പെണ്‍കുട്ടി വയനാട് ഭാഗത്തേക്കു യാത്ര ചെയ്തിരുന്നതായി ബസ് ഡ്രൈവർ പോലീസിനെ വിവരം അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ഈ ഭാഗങ്ങളിൽ വിശദമായ അന്വേഷണം നടന്നിരുന്നതാണ്. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ടു മലപ്പുറം ഭാഗത്തുനിന്ന് ഇതിനോടകം 15ഓളം വിവരങ്ങൾ പോലീസിനു ലഭിച്ചിരുന്നുവെന്നും ഇവയെല്ലാം പരിശോധിച്ചവയാണെന്നും ജില്ലാ പോലീസ് മേധാവി ടി. നാരായണൻ പറഞ്ഞു.
മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാർക്കിൽ ജെസ്നയെന്നു സംശയിക്കുന്നയാളും മറ്റൊരു പെണ്‍കുട്ടിയും മേയ് മൂന്നിന് എത്തിയെന്ന വിവരവും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. മറ്റു മൂന്നു പേരോടൊപ്പം ഇവർ ദീർഘനേരം സംസാരിച്ചിരുന്നതായി പാർക്ക് ജീവനക്കാർ പറയുന്നു. ഇവർ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാർക്കിൽ എത്തി നേരത്തെ പരിശോധന നടത്തിയിരുന്നുവെന്നു തിരുവല്ല ഡിവൈഎസ്പി ചന്ദ്രശേഖര പിള്ള പറഞ്ഞു.
പാർക്കിന്റെ ഗേറ്റിലെ സിസിടിവി ദൃശ്യത്തിൽ പെണ്‍കുട്ടി ഉണ്ടായിരുന്നില്ല. 15 ദിവസത്തിനു ശേഷം പാർ്ക്കിലെ മറ്റ് സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താൻ കഴിയാത്ത സ്ഥിതിയായിരുന്നു. ഇന്നലെ മലപ്പുറത്ത് എത്തിയ സംഘം ഇക്കാര്യങ്ങൾ ഒരിക്കൽകൂടി പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. പാർക്കിലെ ജീവനക്കാരൻ എടുത്ത ഒരു ഫോട്ടോയും ലഭ്യമായിരുന്നു. മലപ്പുറം പോലീസും രഹസ്യാന്വേഷണ വിഭാഗവും ഇതിനോടകം ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ടു വിവരങ്ങൾ അന്വേഷിച്ചിരുന്നു.
അതു ജെസ്നയല്ലെന്ന് പാർക്ക് മാനേജർ
മലപ്പുറം: കാണാതായ ജസ്നയെ മലപ്പുറത്തു കണ്ടെന്ന വിവരത്തെത്തുടർന്നു അന്വേഷണസംഘം ഇന്നലെ മലപ്പുറത്തെത്തി. മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാർക്കിൽ ജസ്നയെ കണ്ടെന്നായിരുന്നു വിവരം. പത്തനംതിട്ട ജില്ലാപോലീസ് മേധാവി ടി.നാരായണന്റെ നിർദേശപ്രകാരം അന്വേഷണ സംഘത്തിലെ രണ്ടു പേർ ഇന്നലെ വൈകിട്ടോടെ മലപ്പുറത്തെത്തി. എന്നാൽ, കോട്ടക്കുന്ന് പാർക്കിലെത്തിയതു ജെസ്നയല്ലെന്നു കോട്ടക്കുന്ന് ടൂറിസം പാർക്ക് മാനേജർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ പെണ്‍കുട്ടിയെ കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു.
മേയ് മൂന്നിനു രാവിലെ മുതൽ വൈകിട്ടുവരെ കോട്ടക്കുന്ന് പാർക്കിലുണ്ടായിരുന്നവരിൽ ഒരു പെണ്‍കുട്ടി ജസ്നയാണെന്നാണു ചില ദൃക്സാക്ഷികൾ സംശയം പ്രകടിപ്പിച്ചിരുന്നു.
മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്നു. ജസ്നയാണെന്ന് സംശയിക്കുന്ന ഒരു ഫോട്ടോയും ലഭിച്ചിരുന്നു. എന്നാൽ, പിന്നീട് ഈ ഫോട്ടോ ജസ്നയല്ലെന്നു സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളിൽ ഒന്നും ജസ്നയെന്നു കരുതുന്ന പെണ്‍കുട്ടിയെ കാണാനില്ലെന്നും പാർക്ക് മാനേജർ വെളിപ്പെടുത്തി. ജസ്ന മലപ്പുറത്തെത്തിയതായ വിവരത്തെത്തുടർന്ന് അന്വേഷിക്കാൻ മാത്രമാണ് തങ്ങൾ മലപ്പുറത്തു വന്നതെന്നും ഇക്കാര്യം അന്വേഷിച്ചു വരികയാണെന്നും നിലവിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
അന്വേഷണങ്ങളുമായി സഹകരിക്കുമെന്ന് കുടുംബം പത്തനംതിട്ട: ജെസ്നയുട തിരോധാനവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നു ജെസ്നയുടെ കുടുംബം വ്യക്തമാക്കി. ഇപ്പോൾ നടന്നു വരുന്ന അന്വേഷണത്തിൽ സംതൃപ്തി ഉണ്ട്. എന്നാൽ, കേരള പോലീസിനെ വഴിതെറ്റിക്കാൻ ചില ശ്രമങ്ങൾ നടക്കുന്നുവെന്നു കണ്ടതോടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ മകൾ ജീവനോടെ ഉണ്ടെന്നും അവൾക്കു വീടുമായി ബന്ധപ്പെടാൻ കഴിയാത്ത സ്ഥിതിയാണെന്നുമാണ് കരുതുന്നതെന്നു ജെസ്നയുടെ പിതാവ് ജെയിസ് പറഞ്ഞു. ഇതിനു പിന്നിലുള്ളവരെ കണ്ടെത്തുകയാണ് വേണ്ടത്, ഇതിനു പകരം തന്റെ പ്രവർത്തന മേഖലയെയും കുടുംബത്തെയും തളർത്താനുള്ള ശ്രമം എന്തിനാണെന്നു മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മേയ് ആദ്യവാരം ബംഗളൂരുവിൽനിന്നു വന്ന കെഎസ്ആർടിസി ബസിൽ ജെസ്നയെന്നു തോന്നുന്ന പെണ്‍കുട്ടി വയനാട് ഭാഗത്തേക്കു യാത്ര ചെയ്തിരുന്നതായി ബസ് ഡ്രൈവർ പോലീസിനെ വിവരം അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ഈ ഭാഗങ്ങളിൽ വിശദമായ അന്വേഷണം നടന്നിരുന്നതാണ്. ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ടു മലപ്പുറം ഭാഗത്തുനിന്ന് ഇതിനോടകം 15ഓളം വിവരങ്ങൾ പോലീസിനു ലഭിച്ചിരുന്നുവെന്നും ഇവയെല്ലാം പരിശോധിച്ചവയാണെന്നും ജില്ലാ പോലീസ് മേധാവി ടി. നാരായണൻ പറഞ്ഞു.
മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാർക്കിൽ ജെസ്നയെന്നു സംശയിക്കുന്നയാളും മറ്റൊരു പെണ്‍കുട്ടിയും മേയ് മൂന്നിന് എത്തിയെന്ന വിവരവും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. മറ്റു മൂന്നു പേരോടൊപ്പം ഇവർ ദീർഘനേരം സംസാരിച്ചിരുന്നതായി പാർക്ക് ജീവനക്കാർ പറയുന്നു. ഇവർ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാർക്കിൽ എത്തി നേരത്തെ പരിശോധന നടത്തിയിരുന്നുവെന്നു തിരുവല്ല ഡിവൈഎസ്പി ചന്ദ്രശേഖര പിള്ള പറഞ്ഞു.
പാർക്കിന്റെ ഗേറ്റിലെ സിസിടിവി ദൃശ്യത്തിൽ പെണ്‍കുട്ടി ഉണ്ടായിരുന്നില്ല. 15 ദിവസത്തിനു ശേഷം പാർ്ക്കിലെ മറ്റ് സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താൻ കഴിയാത്ത സ്ഥിതിയായിരുന്നു. ഇന്നലെ മലപ്പുറത്ത് എത്തിയ സംഘം ഇക്കാര്യങ്ങൾ ഒരിക്കൽകൂടി പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. പാർക്കിലെ ജീവനക്കാരൻ എടുത്ത ഒരു ഫോട്ടോയും ലഭ്യമായിരുന്നു. മലപ്പുറം പോലീസും രഹസ്യാന്വേഷണ വിഭാഗവും ഇതിനോടകം ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ടു വിവരങ്ങൾ അന്വേഷിച്ചിരുന്നു.
അതു ജെസ്നയല്ലെന്ന് പാർക്ക് മാനേജർ
മലപ്പുറം: കാണാതായ ജസ്നയെ മലപ്പുറത്തു കണ്ടെന്ന വിവരത്തെത്തുടർന്നു അന്വേഷണസംഘം ഇന്നലെ മലപ്പുറത്തെത്തി. മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാർക്കിൽ ജസ്നയെ കണ്ടെന്നായിരുന്നു വിവരം. പത്തനംതിട്ട ജില്ലാപോലീസ് മേധാവി ടി.നാരായണന്റെ നിർദേശപ്രകാരം അന്വേഷണ സംഘത്തിലെ രണ്ടു പേർ ഇന്നലെ വൈകിട്ടോടെ മലപ്പുറത്തെത്തി. എന്നാൽ, കോട്ടക്കുന്ന് പാർക്കിലെത്തിയതു ജെസ്നയല്ലെന്നു കോട്ടക്കുന്ന് ടൂറിസം പാർക്ക് മാനേജർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിൽ പെണ്‍കുട്ടിയെ കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു.
മേയ് മൂന്നിനു രാവിലെ മുതൽ വൈകിട്ടുവരെ കോട്ടക്കുന്ന് പാർക്കിലുണ്ടായിരുന്നവരിൽ ഒരു പെണ്‍കുട്ടി ജസ്നയാണെന്നാണു ചില ദൃക്സാക്ഷികൾ സംശയം പ്രകടിപ്പിച്ചിരുന്നു.
മൂന്ന് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്നു. ജസ്നയാണെന്ന് സംശയിക്കുന്ന ഒരു ഫോട്ടോയും ലഭിച്ചിരുന്നു. എന്നാൽ, പിന്നീട് ഈ ഫോട്ടോ ജസ്നയല്ലെന്നു സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളിൽ ഒന്നും ജസ്നയെന്നു കരുതുന്ന പെണ്‍കുട്ടിയെ കാണാനില്ലെന്നും പാർക്ക് മാനേജർ വെളിപ്പെടുത്തി. ജസ്ന മലപ്പുറത്തെത്തിയതായ വിവരത്തെത്തുടർന്ന് അന്വേഷിക്കാൻ മാത്രമാണ് തങ്ങൾ മലപ്പുറത്തു വന്നതെന്നും ഇക്കാര്യം അന്വേഷിച്ചു വരികയാണെന്നും നിലവിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
അന്വേഷണങ്ങളുമായി സഹകരിക്കുമെന്ന് കുടുംബം പത്തനംതിട്ട: ജെസ്നയുട തിരോധാനവുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നു ജെസ്നയുടെ കുടുംബം വ്യക്തമാക്കി. ഇപ്പോൾ നടന്നു വരുന്ന അന്വേഷണത്തിൽ സംതൃപ്തി ഉണ്ട്. എന്നാൽ, കേരള പോലീസിനെ വഴിതെറ്റിക്കാൻ ചില ശ്രമങ്ങൾ നടക്കുന്നുവെന്നു കണ്ടതോടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ മകൾ ജീവനോടെ ഉണ്ടെന്നും അവൾക്കു വീടുമായി ബന്ധപ്പെടാൻ കഴിയാത്ത സ്ഥിതിയാണെന്നുമാണ് കരുതുന്നതെന്നു ജെസ്നയുടെ പിതാവ് ജെയിസ് പറഞ്ഞു. ഇതിനു പിന്നിലുള്ളവരെ കണ്ടെത്തുകയാണ് വേണ്ടത്, ഇതിനു പകരം തന്റെ പ്രവർത്തന മേഖലയെയും കുടുംബത്തെയും തളർത്താനുള്ള ശ്രമം എന്തിനാണെന്നു മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.