തിരുവനന്തപുരം: വീടില്ലാത്തവർക്കു വീടു നൽകാൻ ആരംഭിച്ച സർക്കാരിന്റെ നാലു മിഷനുകളിലൊന്നായ ലൈഫ് പദ്ധതിയുടെ സിഇഒയായി മുഖ്യമന്ത്രിയുടെ സ്പെഷൽ ഡ്യൂട്ടി ഓഫീസർ എം. ശിവശങ്കറിന് അധിക ചുമതല നൽകി. തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ലൈഫ് പദ്ധതി എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ചുമതല മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഏറ്റെടുത്തത്.
സർക്കാർ മിഷനുകളിൽ ഏറ്റവും അധികം മുടന്തി നീങ്ങിയത് ലൈഫ് പദ്ധതിയായിരുന്നു. ഇതിന്റെ പേരിൽ സിപിഎം സമ്മേളനങ്ങളിൽ അടക്കം സർക്കാർ ഏറെ വിമർശനം നേരിട്ടു. ലൈഫ് സിഇഒയായിരുന്ന അദീല അബ്ദുള്ള നേരത്തെ സ്ഥാനം ഒഴിഞ്ഞിരുന്നു. വീടു നിർമാണത്തിനു ഉൗരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റിക്കു കരാർ നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നു തദ്ദേശ വകുപ്പു സെക്രട്ടറി ഡോ. ബി. അശോകിനേയും ഒഴിവാക്കിയിരുന്നു. ലൈഫ് പദ്ധതിയുടെ ചുമതല രണ്ടാഴ്ച മുമ്പ് എസ്. ഹരികിഷോറിനു നൽകിയെങ്കിലും പദ്ധതി പ്രതീക്ഷയ്ക്കൊത്ത് മുന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് നിയമനം.
സർക്കാർ മിഷനുകളിൽ ഏറ്റവും അധികം മുടന്തി നീങ്ങിയത് ലൈഫ് പദ്ധതിയായിരുന്നു. ഇതിന്റെ പേരിൽ സിപിഎം സമ്മേളനങ്ങളിൽ അടക്കം സർക്കാർ ഏറെ വിമർശനം നേരിട്ടു. ലൈഫ് സിഇഒയായിരുന്ന അദീല അബ്ദുള്ള നേരത്തെ സ്ഥാനം ഒഴിഞ്ഞിരുന്നു. വീടു നിർമാണത്തിനു ഉൗരാളുങ്കൽ ലേബർ കോണ്ട്രാക്ട് സൊസൈറ്റിക്കു കരാർ നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്നു തദ്ദേശ വകുപ്പു സെക്രട്ടറി ഡോ. ബി. അശോകിനേയും ഒഴിവാക്കിയിരുന്നു. ലൈഫ് പദ്ധതിയുടെ ചുമതല രണ്ടാഴ്ച മുമ്പ് എസ്. ഹരികിഷോറിനു നൽകിയെങ്കിലും പദ്ധതി പ്രതീക്ഷയ്ക്കൊത്ത് മുന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് നിയമനം.