താമരശേരി: ചുരത്തിൽ ഞായറാഴ്ച മുതൽ കെഎസ്ആർടിസി അടക്കമുള്ള യാത്രാ വാഹനങ്ങൾ കടത്തിവിടുമെന്നു തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണനും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനും അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ ചുരത്തിലെത്തി ഇവിടെ നടക്കുന്ന പ്രവൃത്തികൾ വിലയിരുത്തിയ ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രിമാർ.
വണ്‍വേ അടിസ്ഥാനത്തിലായിരിക്കും വാഹനങ്ങൾ കടത്തിവിടുക. ചരക്കുവാഹനങ്ങൾക്കു നിലവിലുള്ള നിരോധനം തുടരും. വാഹനങ്ങൾ ഓടിത്തുടങ്ങിയ ശേഷം റോഡിന്റെ അവസ്ഥ പരിശോധിച്ചു ചരക്ക് വാഹനങ്ങൾ കടത്തി വിടുന്നതു സംബന്ധിച്ചു പിന്നീട് തീരുമാനിക്കും. എൻജിനിയർമാർ പരിശോധിച്ച് ഉറപ്പ് വരുത്തിയതിനു ശേഷമാണ് ബസുകളടക്കമുള്ള യാത്രാവാഹനങ്ങൾ കടത്തിവിടാൻ തീരുമാനിച്ചത്.
വണ്‍വേ അടിസ്ഥാനത്തിലായിരിക്കും വാഹനങ്ങൾ കടത്തിവിടുക. ചരക്കുവാഹനങ്ങൾക്കു നിലവിലുള്ള നിരോധനം തുടരും. വാഹനങ്ങൾ ഓടിത്തുടങ്ങിയ ശേഷം റോഡിന്റെ അവസ്ഥ പരിശോധിച്ചു ചരക്ക് വാഹനങ്ങൾ കടത്തി വിടുന്നതു സംബന്ധിച്ചു പിന്നീട് തീരുമാനിക്കും. എൻജിനിയർമാർ പരിശോധിച്ച് ഉറപ്പ് വരുത്തിയതിനു ശേഷമാണ് ബസുകളടക്കമുള്ള യാത്രാവാഹനങ്ങൾ കടത്തിവിടാൻ തീരുമാനിച്ചത്.