കൊച്ചി: വിദേശ വനിതയായ ലിഗ സ്ക്രോമാനെ കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സർക്കാരിനും സിബിഐക്കും നോട്ടീസ് നൽകാൻ ഹൈക്കോടതി ഉത്തരവ്. ഭർത്താവ് ആൻഡ്രൂ ജോർദാനാണ് ഹർജി നൽകിയത്. ഹർജിയിൽ തീർപ്പുണ്ടാകും വരെ പോലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സഹോദരി ഇൽസയ്ക്കൊപ്പം വിനോദ സഞ്ചാരിയായി കേരളത്തിൽ എത്തിയ ലിഗ പോത്തൻകോടുള്ള ഒരു ആയുർവേദ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നിന്ന് 2018 മാർച്ച് 14നാണ് ലിഗയെ കാണാതായത്. ഇൽസ പോത്തൻകോട് പോലീസിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകി. എന്നാൽ ഏപ്രിൽ 20ന് ലിഗയുടെ മൃതദേഹം തിരുവല്ലത്തെ ഒരു കണ്ടൽകാട്ടിൽ അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തെത്തുടർന്ന് ഉമേഷ്, ഉദയൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും അന്വേഷണം ശരിയായ ദിശയിലല്ലെന്നും ആൻഡ്രൂവിന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
സഹോദരി ഇൽസയ്ക്കൊപ്പം വിനോദ സഞ്ചാരിയായി കേരളത്തിൽ എത്തിയ ലിഗ പോത്തൻകോടുള്ള ഒരു ആയുർവേദ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നിന്ന് 2018 മാർച്ച് 14നാണ് ലിഗയെ കാണാതായത്. ഇൽസ പോത്തൻകോട് പോലീസിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകി. എന്നാൽ ഏപ്രിൽ 20ന് ലിഗയുടെ മൃതദേഹം തിരുവല്ലത്തെ ഒരു കണ്ടൽകാട്ടിൽ അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തെത്തുടർന്ന് ഉമേഷ്, ഉദയൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നും അന്വേഷണം ശരിയായ ദിശയിലല്ലെന്നും ആൻഡ്രൂവിന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.