നെടുമ്പാശേരി: ഇന്ത്യയിൽനിന്നുള്ള ഹജ്ജ് തീർഥാടകർക്കു വഴികാട്ടിയായി കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചു. ഏറെ പുതുമകളുള്ള മൊബൈൽ ആപ്പിൽ ഓരോ ഹാജിമാരെ സംബന്ധിച്ച പൂർണമായ വിവരവും ഹാജിമാർക്ക് ആവശ്യമായ വിവരങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
ഹജ്ജ് കമ്മിറ്റി വഴി യാത്രയാകുന്ന തീർഥാടകർക്ക് പുറമെ സ്വകാര്യ ഗ്രൂപ്പുകൾ വഴി യാത്ര തിരിക്കുന്നവരുടെ വിവരങ്ങൾ തീർഥാടകർ സൗദിയിലേക്ക് പുറപ്പെട്ടു തുടങ്ങിയശേഷം ഈ ആപ്പിൽ ലഭ്യമാകും. ഹിന്ദി, ഉറുദു, ഇംഗ്ലീഷ് ഭാഷകളിലുള്ള ഹജ്ജ് ഗൈഡിന് പുറമെ തീർഥാടകർക്ക് ഹജ്ജ് കർമങ്ങൾ നേരിട്ട് കണ്ടു മനസിലാക്കാൻ സഹായകമാകുന്ന രീതിയിലുള്ള വീഡിയോ ചിത്രവും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ജിദ്ദയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യൻ ഹജ്ജ് മിഷനാണു 40 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ തയാറാക്കിയിരിക്കുന്നത്."ഇന്ത്യൻ ഹാജി ഇൻഫർമേഷൻ സിസ്റ്റം’എന്ന പേരിലുള്ള ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽനിന്നും ആപ്പിൾ സ്റ്റോറിൽനിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാം.
ഹജ്ജ് കമ്മിറ്റി വഴി യാത്രയാകുന്ന തീർഥാടകർക്ക് പുറമെ സ്വകാര്യ ഗ്രൂപ്പുകൾ വഴി യാത്ര തിരിക്കുന്നവരുടെ വിവരങ്ങൾ തീർഥാടകർ സൗദിയിലേക്ക് പുറപ്പെട്ടു തുടങ്ങിയശേഷം ഈ ആപ്പിൽ ലഭ്യമാകും. ഹിന്ദി, ഉറുദു, ഇംഗ്ലീഷ് ഭാഷകളിലുള്ള ഹജ്ജ് ഗൈഡിന് പുറമെ തീർഥാടകർക്ക് ഹജ്ജ് കർമങ്ങൾ നേരിട്ട് കണ്ടു മനസിലാക്കാൻ സഹായകമാകുന്ന രീതിയിലുള്ള വീഡിയോ ചിത്രവും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ജിദ്ദയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യൻ ഹജ്ജ് മിഷനാണു 40 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ തയാറാക്കിയിരിക്കുന്നത്."ഇന്ത്യൻ ഹാജി ഇൻഫർമേഷൻ സിസ്റ്റം’എന്ന പേരിലുള്ള ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽനിന്നും ആപ്പിൾ സ്റ്റോറിൽനിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാം.