എരുമേലി: പണയം ഇടപാട് സ്ഥാപനത്തിൽ നടന്ന തട്ടിപ്പിനെത്തുടർന്ന് ജീവനക്കാരി മുങ്ങി. പണയ സ്വർണം ഇടപാടുകാർ തിരിച്ചെടുക്കുമ്പോൾ തുക കൈക്കലാക്കിയായിരുന്നു തട്ടിപ്പ്. പണയം പുതുക്കി വച്ചതായി വ്യാജരേഖ തയറാക്കി പണയമുതലിനു പകരം മുക്കുപണ്ടവും നാണയത്തുട്ടുകളും വച്ചു ജീവനക്കാരി 1.30 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായിട്ടാണു പരാതി. സംഭവത്തിൽ കേസ് എടുത്തതോടെ ജീവനക്കാരി ഒളിവിൽ. എരുമേലി യൂണിയൻ ബാങ്ക് ശാഖയ്ക്കു സമീപം പ്രവർത്തിക്കുന്ന മുളമൂട്ടിൽ ഫൈനാൻസിലാണ് ഒരു കോടി 30 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നത്. ഓഫീസ് അസിസ്റ്റന്റ് കം കാഷ്യർ ആയ, കനകപ്പലം അലങ്കാരത്ത് അജിയുടെ ഭാര്യ ജെസ്ന അജി(30) ക്കെതിരേയാണ് കേസുള്ളതെന്നു പോലീസ് പറഞ്ഞു.
ഡിവൈഎഫ്ഐ എരുമേലി മേഖലാ സെക്രട്ടറിയുടെ ഭാര്യയാണു പ്രതി. ഇടപാടുകാർ പണയം തിരിച്ചെടുത്തതു രേഖയിൽ ഉൾപ്പെടുത്താതെ 246 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 46 പേരുടെ 4493 ഗ്രാം സ്വർണാഭരണങ്ങൾക്കു പകരം വ്യാജസ്വർണാഭരണങ്ങളും തൂക്കം ഒപ്പിക്കാൻ അഞ്ച് രൂപയുടെ നാണയതുട്ടുകളുമാണു പായ്ക്കറ്റുകൾക്കുളളിൽ സൂക്ഷിച്ചിരുന്നതെന്നാണ് കേസുള്ളത്. ഈ പണയങ്ങൾക്ക് പലിശത്തുക യഥാസമയം അടയ്ക്കുന്നുണ്ടായിരുന്നെങ്കിലും ഇടപാടുകാർ ആരും നേരിട്ട് എത്തിയിരുന്നില്ല. ഇതു സംശയം സൃഷ്ടിച്ചതോടെയാണ് അധികൃതർ പരിശോധന നടത്തിയത്. തട്ടിപ്പ് ബോധ്യമായതോടെ പരാതി നൽകുകയായിരുന്നു.
തട്ടിയെടുത്ത പണം പലർക്കും ഉയർന്ന പലിശയ്ക്കു നൽകി നേടുന്ന ലാഭത്തിൽനിന്നാണ് ജീവനക്കാരി കൃത്യമായി പലിശ അടച്ചുകൊണ്ടിരുന്നതെന്നു പറയുന്നു. മോഷണം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണു പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് എരുമേലി പോലീസ് ഇൻസ്പെക്ടർ ടി. ഡി. സുനിൽ കുമാർ പറഞ്ഞു. കാഞ്ഞിരപ്പളളി തഹസീൽദാർ ജോസ് ജോർജിന്റെ സാന്നിധ്യത്തിൽ നടപടി പൂർത്തിയാക്കിയ ശേഷം കേസ് എടുക്കുകയായിരുന്നു.
പണയം വയ്ക്കുന്ന സാധനങ്ങൾ 15 ദിവസത്തിനു ശേഷം പരിശോധിച്ചു പ്രത്യേക ബാർകോഡ് പതിപ്പിച്ച് അധികൃതർ സീൽ ചെയ്ത പായ്ക്കറ്റിലാക്കി കഴിഞ്ഞാൽ പിന്നീടു പരിശോധനകൾ നടത്താറില്ല. ഇതു തട്ടിപ്പിനു സഹായകമായി മാറിയെന്നു പോലീസ് പറഞ്ഞു. തട്ടിപ്പ് നടത്താൻ രണ്ടു പേർ സഹായിച്ചതായി സംശയം ഉണ്ട്. ജീവനക്കാരി അവധിയെടുക്കാതെ ജോലിക്കെത്തിയിരുന്നത് തട്ടിപ്പ് പിടിക്കപ്പെടാതിരിക്കാൻ വേണ്ടിയായിരുന്നെന്നും സംശയിക്കുന്നു. ഇക്കഴിഞ്ഞ ചെറിയ പെരുന്നാൾ ദിനത്തിൽ ജീവനക്കാരി അവധിയിലായതോടെയാണ് ഇടപാടുകാരില്ലാതെ കൃത്യമായ പലിശ ലഭിക്കുന്നതിൽ സംശയം തോന്നിയത്.
ഡിവൈഎഫ്ഐ എരുമേലി മേഖലാ സെക്രട്ടറിയുടെ ഭാര്യയാണു പ്രതി. ഇടപാടുകാർ പണയം തിരിച്ചെടുത്തതു രേഖയിൽ ഉൾപ്പെടുത്താതെ 246 പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 46 പേരുടെ 4493 ഗ്രാം സ്വർണാഭരണങ്ങൾക്കു പകരം വ്യാജസ്വർണാഭരണങ്ങളും തൂക്കം ഒപ്പിക്കാൻ അഞ്ച് രൂപയുടെ നാണയതുട്ടുകളുമാണു പായ്ക്കറ്റുകൾക്കുളളിൽ സൂക്ഷിച്ചിരുന്നതെന്നാണ് കേസുള്ളത്. ഈ പണയങ്ങൾക്ക് പലിശത്തുക യഥാസമയം അടയ്ക്കുന്നുണ്ടായിരുന്നെങ്കിലും ഇടപാടുകാർ ആരും നേരിട്ട് എത്തിയിരുന്നില്ല. ഇതു സംശയം സൃഷ്ടിച്ചതോടെയാണ് അധികൃതർ പരിശോധന നടത്തിയത്. തട്ടിപ്പ് ബോധ്യമായതോടെ പരാതി നൽകുകയായിരുന്നു.
തട്ടിയെടുത്ത പണം പലർക്കും ഉയർന്ന പലിശയ്ക്കു നൽകി നേടുന്ന ലാഭത്തിൽനിന്നാണ് ജീവനക്കാരി കൃത്യമായി പലിശ അടച്ചുകൊണ്ടിരുന്നതെന്നു പറയുന്നു. മോഷണം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണു പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് എരുമേലി പോലീസ് ഇൻസ്പെക്ടർ ടി. ഡി. സുനിൽ കുമാർ പറഞ്ഞു. കാഞ്ഞിരപ്പളളി തഹസീൽദാർ ജോസ് ജോർജിന്റെ സാന്നിധ്യത്തിൽ നടപടി പൂർത്തിയാക്കിയ ശേഷം കേസ് എടുക്കുകയായിരുന്നു.
പണയം വയ്ക്കുന്ന സാധനങ്ങൾ 15 ദിവസത്തിനു ശേഷം പരിശോധിച്ചു പ്രത്യേക ബാർകോഡ് പതിപ്പിച്ച് അധികൃതർ സീൽ ചെയ്ത പായ്ക്കറ്റിലാക്കി കഴിഞ്ഞാൽ പിന്നീടു പരിശോധനകൾ നടത്താറില്ല. ഇതു തട്ടിപ്പിനു സഹായകമായി മാറിയെന്നു പോലീസ് പറഞ്ഞു. തട്ടിപ്പ് നടത്താൻ രണ്ടു പേർ സഹായിച്ചതായി സംശയം ഉണ്ട്. ജീവനക്കാരി അവധിയെടുക്കാതെ ജോലിക്കെത്തിയിരുന്നത് തട്ടിപ്പ് പിടിക്കപ്പെടാതിരിക്കാൻ വേണ്ടിയായിരുന്നെന്നും സംശയിക്കുന്നു. ഇക്കഴിഞ്ഞ ചെറിയ പെരുന്നാൾ ദിനത്തിൽ ജീവനക്കാരി അവധിയിലായതോടെയാണ് ഇടപാടുകാരില്ലാതെ കൃത്യമായ പലിശ ലഭിക്കുന്നതിൽ സംശയം തോന്നിയത്.