അടിമാലി: ശാരീരിക വളർച്ചയില്ലാത്ത ഭിന്നശേഷിയുള്ള ബാലൻ ചികിത്സ കിട്ടാതെ മരിച്ചു. ആനച്ചാൽ കുഴിക്കാട്ടുമറ്റത്തിൽ പീതാംബരന്റെ മകൻ രതീഷ് (14) ആണ് മരിച്ചത്. ഇന്നലെ വീട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ രതിഷനെ നാട്ടുകാർ പുലർച്ച 1.30ന് അടിമാലി താലൂക്കാശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും വഴിമധ്യേ മരിച്ചു. വെള്ളത്തുവൽ പോലീസിനെ നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് പോലീസ് മേൽനടപടി സ്വീകരിച്ചു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. ന്യുമോണിയയാണ് മരണകാരണമെന്ന് ഡോക്ടർമാർ പോലീസിനെ അറിയിച്ചു. ആനച്ചാലിൽ ചെറിയ ഷെഡിലാണു കുടുംബം താമസിച്ചിരുന്നത്. കുറച്ചുദിവസമായി കുട്ടി പനിബാധിച്ചു കിടപ്പിലായിരുന്നെന്നു വീട്ടുകാർ പറഞ്ഞു. കൃത്യമായ ചികിത്സയോ പരിചരണമോ ലഭിച്ചിരുന്നില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. അമ്മ: ഉഷ. മൂന്നു സഹോദരങ്ങൾകൂടിയുണ്ട്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. ന്യുമോണിയയാണ് മരണകാരണമെന്ന് ഡോക്ടർമാർ പോലീസിനെ അറിയിച്ചു. ആനച്ചാലിൽ ചെറിയ ഷെഡിലാണു കുടുംബം താമസിച്ചിരുന്നത്. കുറച്ചുദിവസമായി കുട്ടി പനിബാധിച്ചു കിടപ്പിലായിരുന്നെന്നു വീട്ടുകാർ പറഞ്ഞു. കൃത്യമായ ചികിത്സയോ പരിചരണമോ ലഭിച്ചിരുന്നില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. അമ്മ: ഉഷ. മൂന്നു സഹോദരങ്ങൾകൂടിയുണ്ട്.