തിരുവനന്തപുരം: പോലീസുകാരെ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥർ ദാസ്യപ്പണി ചെയ്യിക്കുന്നെന്ന വിവാദം കത്തിപ്പടർന്ന സാഹചര്യത്തിൽ ക്യാമ്പ് ഫോളോവർമാരുടെ നിയമനം പിഎസ്സിക്കു വിടാൻ സർക്കാർ തീരുമാനിച്ചു. ലാസ്റ്റ് ഗ്രേഡ് സർവീസ് റൂൾസിൽ ഉൾപ്പെടുത്തി പ്രത്യേക ചട്ടം രൂപീകരിക്കാൻ ആവശ്യമായ നിർദേശങ്ങളാണു നൽകിയിട്ടുള്ളത്. അല്ലെങ്കിൽ സമാനമായ മാറ്റങ്ങൾ വരുത്തി സർവീസ് റൂൾസിൽ ഭേദഗതി വരുത്തണം.
ഇതിന്റെ ഭാഗമായി പ്രത്യേക ചട്ടം രൂപീകരിക്കാൻ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിനു നിർദേശം നൽകി. വിവിധ വിഭാഗങ്ങളിലായി ക്യാമ്പ് ഫോളോവർമാരുടെ 1200 തസ്തികകൾ ഉണ്ടെന്നാണു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശ പ്രകാരം ആഭ്യന്തര വകുപ്പു നടത്തിയ കണക്കിനൊടുവിൽ റിപ്പോർട്ട് നൽകിയിട്ടുള്ളത്. ക്യാമ്പ് ഫോളോവർമാരുടെ നിയമനം പിഎസ്സിക്കു വിടുന്നതിനുള്ള ചട്ടം ഒരു മാസത്തിനുള്ളിൽ രൂപീകരിക്കാനാണു മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിട്ടുള്ളത്.
ഇതിന്റെ ഭാഗമായി പ്രത്യേക ചട്ടം രൂപീകരിക്കാൻ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിനു നിർദേശം നൽകി. വിവിധ വിഭാഗങ്ങളിലായി ക്യാമ്പ് ഫോളോവർമാരുടെ 1200 തസ്തികകൾ ഉണ്ടെന്നാണു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദേശ പ്രകാരം ആഭ്യന്തര വകുപ്പു നടത്തിയ കണക്കിനൊടുവിൽ റിപ്പോർട്ട് നൽകിയിട്ടുള്ളത്. ക്യാമ്പ് ഫോളോവർമാരുടെ നിയമനം പിഎസ്സിക്കു വിടുന്നതിനുള്ള ചട്ടം ഒരു മാസത്തിനുള്ളിൽ രൂപീകരിക്കാനാണു മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിട്ടുള്ളത്.