കൊച്ചി: പട്ടികജാതി-പട്ടികവർഗ വകുപ്പിന്റെ കീഴിലുള്ള പാലക്കാട് സർക്കാർ മെഡിക്കൽ കോളജിലേക്ക് ഈവർഷം പ്രവേശനം നടത്താൻ ഉപാധികളോടെ ഹൈക്കോടതി അനുമതി നൽകി. ഈ മെഡിക്കൽ കോളജിലെ 100 സീറ്റുകളിലേക്ക് ഈവർഷം പ്രവേശനം നൽകാൻ മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ അനുമതി നിഷേധിച്ചതിനെതിരേ പാലക്കാട് സർക്കാർ മെഡിക്കൽ കോളജ് അധികൃതർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഹർജി പരിഗണിക്കവേ പാലക്കാട് മെഡിക്കൽ കോളജിൽ മെഡിക്കൽ കൗണ്‍സിൽ ചൂണ്ടിക്കാട്ടിയ പ്രധാന പോരായ്മകളൊക്കെ പരിഹരിച്ചുവെന്നു വ്യക്തമായതിനാൽ ഹർജിക്കാർക്ക് പ്രവേശനം നടത്താൻ അനുമതി നൽകാമെന്നു സിംഗിൾ ബെഞ്ച് വിലയിരുത്തി. ഇനിയും പരിഹരിക്കാനുള്ള പോരായ്മകൾ മൂന്നു മാസത്തിനുള്ളിൽ പരിഹരിക്കാമെന്നു വ്യക്തമാക്കി ചീഫ് സെക്രട്ടറി രണ്ടാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം നൽകണം.
പിന്നീടിവ പാലിച്ചില്ലെന്നു കണ്ടാൽ ചീഫ് സെക്രട്ടറിയും പട്ടികജാതി-പട്ടികവർഗ പ്രിൻസിപ്പൽ സെക്രട്ടറിയും ഉത്തരവാദികളായിരിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പു നൽകി.
അഖിലേന്ത്യാ ക്വാട്ടയിലെ ഒന്നാം ഘട്ട കൗണ്‍സലിംഗ് കഴിഞ്ഞതിനാൽ രണ്ടാം ഘട്ടം കൗണ്സിലിംഗിലും സ്റ്റേറ്റ് കൗണ്സിലിംഗിലും പാലക്കാട് മെഡിക്കൽ കോളജിലെ സീറ്റുകൾ കൂടി നിയമപ്രകാരം പരിഗണിക്കണമെന്നും ഇതു സംബന്ധിച്ച റിപ്പോർട്ട് അഡ്മിഷൻ നടപടികൾ പൂർത്തിയായശേഷം സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
ഹർജി മൂന്നാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.
ഹർജി പരിഗണിക്കവേ പാലക്കാട് മെഡിക്കൽ കോളജിൽ മെഡിക്കൽ കൗണ്‍സിൽ ചൂണ്ടിക്കാട്ടിയ പ്രധാന പോരായ്മകളൊക്കെ പരിഹരിച്ചുവെന്നു വ്യക്തമായതിനാൽ ഹർജിക്കാർക്ക് പ്രവേശനം നടത്താൻ അനുമതി നൽകാമെന്നു സിംഗിൾ ബെഞ്ച് വിലയിരുത്തി. ഇനിയും പരിഹരിക്കാനുള്ള പോരായ്മകൾ മൂന്നു മാസത്തിനുള്ളിൽ പരിഹരിക്കാമെന്നു വ്യക്തമാക്കി ചീഫ് സെക്രട്ടറി രണ്ടാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം നൽകണം.
പിന്നീടിവ പാലിച്ചില്ലെന്നു കണ്ടാൽ ചീഫ് സെക്രട്ടറിയും പട്ടികജാതി-പട്ടികവർഗ പ്രിൻസിപ്പൽ സെക്രട്ടറിയും ഉത്തരവാദികളായിരിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പു നൽകി.
അഖിലേന്ത്യാ ക്വാട്ടയിലെ ഒന്നാം ഘട്ട കൗണ്‍സലിംഗ് കഴിഞ്ഞതിനാൽ രണ്ടാം ഘട്ടം കൗണ്സിലിംഗിലും സ്റ്റേറ്റ് കൗണ്സിലിംഗിലും പാലക്കാട് മെഡിക്കൽ കോളജിലെ സീറ്റുകൾ കൂടി നിയമപ്രകാരം പരിഗണിക്കണമെന്നും ഇതു സംബന്ധിച്ച റിപ്പോർട്ട് അഡ്മിഷൻ നടപടികൾ പൂർത്തിയായശേഷം സമർപ്പിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
ഹർജി മൂന്നാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.