തിരുവനന്തപുരം: സംസ്ഥാനത്ത് ഉപേക്ഷിക്കപ്പെട്ടതോ പ്രവർത്തനരഹിതമായതോ ആയ തോട്ടങ്ങൾ ഏറ്റെടുക്കാൻ നിയമനിർമാണം നടത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളുടെ പാട്ടക്കരാർ പുതുക്കി നൽകുന്നതിനുള്ള തടസങ്ങൾ നീക്കും. ചട്ടം 300 അനുസരിച്ച് നിയമസഭയിൽ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം.
അടഞ്ഞുകിടക്കുന്ന തോട്ടങ്ങൾ സർക്കാർ ഏറ്റെടുത്തു നടത്തുകയോ തൊഴിലാളികളുടെ സഹകരണ സംഘങ്ങൾ രൂപീകരിച്ച് അവയ്ക്കു സർക്കാർ ധനസഹായം നൽകി പ്രവർത്തിപ്പിക്കുകയോ സന്നദ്ധതയുള്ള സ്വകാര്യ കന്പനികൾക്കു വ്യക്തമായ മാനദണ്ഡങ്ങളോടെ പ്രവർത്തിപ്പിക്കുകയോ ചെയ്യാൻ സാധിക്കുംവിധം നിയമനിർമാണം നടത്താനാണ് ഉദ്ദേശിക്കുന്നത്. റവന്യൂ വകുപ്പ് തയാറാക്കിയിരിക്കുന്ന ലാന്ഡ് ലീസ് ആക്ടിന്റെ പരിധിയിൽ ഇക്കാര്യം കൂടി കൊണ്ടുവരുന്ന കാര്യവും സർക്കാർ പരിഗണിക്കും. പ്ലാന്റേഷൻ മേഖല ഇപ്പോൾ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നപശ്ചാത്തലത്തിൽ പ്ലാന്റേഷൻ നയം തയാറാക്കുന്നതിന് തൊഴിൽ വകുപ്പ് നടപടി സ്വീകരിക്കും.
റിട്ട. ജസ്റ്റീസ് കൃഷ്ണൻ നായർ അധ്യക്ഷനായ കമ്മീഷന്റെ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കുന്നതിന് നിർദേശങ്ങൾ സമർപ്പിക്കാൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റി കഴിഞ്ഞ സെപ്റ്റംബറിൽ സർക്കാരിനു ശിപാർശ സമർപ്പിച്ചു. ഇതനുസ രിച്ച് ബുധനാഴ്ച മന്ത്രിസഭായോഗം താഴെപ്പറയുന്ന തീരുമാനങ്ങൾ കൈക്കൊണ്ടു.
* തോട്ടം തൊഴിലാളികൾക്ക് ഇഎസ്ഐ സ്കീം ബാധകമാക്കുന്ന വിഷയം തൊഴിൽവകുപ്പ് പരിഗണിക്കും.
* തോട്ടങ്ങളുടെ പാട്ടക്കാലാവധി അവസാനിക്കുന്നതനുസരിച്ച് പാട്ടക്കരാർ പുതുക്കി നൽകുന്നതിനുള്ള കാലതാമസം ഒഴിവാക്കും. ഇക്കാര്യത്തിലുള്ള നിയമതടസങ്ങൾ നിയമ വകുപ്പ് പരിശോധിച്ച് ആവശ്യമായ ശിപാർശ സമർപ്പിക്കുന്നതിന് നിർദേശിച്ചിട്ടുണ്ട്.
* കേരള വനം (പരിസ്ഥിതി ദുർബല ഭൂമി ഏറ്റെടുക്കലും പരിപാലനവും)നിയമത്തിന്റെ പരിധിയിൽനിന്നു തോട്ടങ്ങളെ നേരത്തെതന്നെ ഒഴിവാക്കിയിട്ടുണ്ട്.
* തൊഴിലാളികളുടെ വേതനം കാലോചിതമായി പരിഷ്കരിക്കുന്നതിന് ആവശ്യമായ നടപടികൾ തൊഴിൽ വകുപ്പ് സ്വീകരിക്കും.
* തോട്ടംനികുതി വളരെ പഴക്കമുള്ള ഒരു ഇനമാണ്. ഈ നികുതി കേരളത്തിൽ മാത്രമാണു നിലവിലുള്ളതെന്നു പ്രസ്തുത കമ്മിറ്റി ശിപാർശ ചെയ്തു. ഇക്കാര്യങ്ങൾ പരിഗണിച്ച് തോട്ടം നികുതി പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചു.
* തോട്ടം മേഖലയിൽനിന്നു കാർഷികാദായ നികുതി ഈടാക്കുന്നതു മരവിപ്പിക്കാനും തീരുമാനിച്ചു.
* എസ്റ്റേറ്റിലെ എല്ലാ ലയങ്ങളും ഏറെ പഴക്കമുള്ളതും ജീർണാവസ്ഥയിലുള്ളതുമാണ്. ഇത്തരം ലയങ്ങൾ അറ്റകുറ്റപ്പണി ചെയ്ത് വാസയോഗ്യമാക്കുക അസാധ്യമാണ്. എല്ലാ ലയങ്ങളേയും കെട്ടിട നികുതിയിൽനിന്ന് ഒഴിവാക്കണമെന്ന നിർദേശം തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നൽകിയിട്ടുണ്ട്.
* നിലവിലുള്ള ലയങ്ങൾ അറ്റകുറ്റപ്പണി ചെയ്തു വാസയോഗ്യമാക്കുന്നതു പ്രായോഗികമല്ലാത്തതിനാൽ സർക്കാരിന്റെ സന്പൂർണ പാർപ്പിട പദ്ധതിയായ ലൈഫിൽ ഉൾപ്പെടുത്തി തൊഴിലാളികൾക്ക് ആവശ്യമായ വാസഗൃഹങ്ങൾ നിർമിക്കും. ചെലവിന്റെ 50 ശതമാനം സർക്കാരും 50 ശതമാനം തോട്ടം ഉടമകളും വഹിക്കും. തോട്ടം ഉടമകളിൽനിന്ന് ഈടാക്കേണ്ട 50 ശതമാനം തുക ഏഴു വാർഷിക ഗഡുക്കളായി (പലിശരഹിതം) ഈടാക്കി പദ്ധതി നടപ്പാക്കും. പദ്ധതിക്കുള്ള സ്ഥലം എസ്റ്റേറ്റ് ഉടമകൾ സൗജന്യമായി സർക്കാരിനു നല്കുന്നതിനു തോട്ടം ഉടമകളുമായി ഉടന്പടി ഉണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
തോട്ടം മേഖല പ്രതിസന്ധിയിൽ
ഒരു ലക്ഷത്തിലധികം തൊഴിലാളികൾ ജോലിയെടുക്കുകയും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു വലിയ സംഭാവനകൾ നൽകുകയും ചെയ്യുന്ന തോട്ടം മേഖല ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്. ഏതാനും തോട്ടങ്ങൾ ഇതിനകം പൂട്ടി. രണ്ടായിരത്തിലേറെ പേർക്കു തൊഴിൽ നഷ്ടമായി. പ്രവർത്തിക്കുന്ന തോട്ടങ്ങളിൽ തന്നെ തൊഴിലാളികൾക്ക് ഭാഗികമായേ തൊഴിൽ ലഭിക്കുന്നുളളൂ. ഗുരുതരമായ ഈ പ്രശ്നത്തിന് പരിഹാരം കാണാനാണു സർക്കാർ തീരുമാനങ്ങൾ എടുത്തത്. ഈ തീരുമാനങ്ങളെ ദുർവ്യാഖ്യാനം ചെയ്തു വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നത് കേരളത്തിന്റെ താൽപര്യത്തിന് ഗുണകരമല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അടഞ്ഞുകിടക്കുന്ന തോട്ടങ്ങൾ സർക്കാർ ഏറ്റെടുത്തു നടത്തുകയോ തൊഴിലാളികളുടെ സഹകരണ സംഘങ്ങൾ രൂപീകരിച്ച് അവയ്ക്കു സർക്കാർ ധനസഹായം നൽകി പ്രവർത്തിപ്പിക്കുകയോ സന്നദ്ധതയുള്ള സ്വകാര്യ കന്പനികൾക്കു വ്യക്തമായ മാനദണ്ഡങ്ങളോടെ പ്രവർത്തിപ്പിക്കുകയോ ചെയ്യാൻ സാധിക്കുംവിധം നിയമനിർമാണം നടത്താനാണ് ഉദ്ദേശിക്കുന്നത്. റവന്യൂ വകുപ്പ് തയാറാക്കിയിരിക്കുന്ന ലാന്ഡ് ലീസ് ആക്ടിന്റെ പരിധിയിൽ ഇക്കാര്യം കൂടി കൊണ്ടുവരുന്ന കാര്യവും സർക്കാർ പരിഗണിക്കും. പ്ലാന്റേഷൻ മേഖല ഇപ്പോൾ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നപശ്ചാത്തലത്തിൽ പ്ലാന്റേഷൻ നയം തയാറാക്കുന്നതിന് തൊഴിൽ വകുപ്പ് നടപടി സ്വീകരിക്കും.
റിട്ട. ജസ്റ്റീസ് കൃഷ്ണൻ നായർ അധ്യക്ഷനായ കമ്മീഷന്റെ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കുന്നതിന് നിർദേശങ്ങൾ സമർപ്പിക്കാൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റി കഴിഞ്ഞ സെപ്റ്റംബറിൽ സർക്കാരിനു ശിപാർശ സമർപ്പിച്ചു. ഇതനുസ രിച്ച് ബുധനാഴ്ച മന്ത്രിസഭായോഗം താഴെപ്പറയുന്ന തീരുമാനങ്ങൾ കൈക്കൊണ്ടു.
* തോട്ടം തൊഴിലാളികൾക്ക് ഇഎസ്ഐ സ്കീം ബാധകമാക്കുന്ന വിഷയം തൊഴിൽവകുപ്പ് പരിഗണിക്കും.
* തോട്ടങ്ങളുടെ പാട്ടക്കാലാവധി അവസാനിക്കുന്നതനുസരിച്ച് പാട്ടക്കരാർ പുതുക്കി നൽകുന്നതിനുള്ള കാലതാമസം ഒഴിവാക്കും. ഇക്കാര്യത്തിലുള്ള നിയമതടസങ്ങൾ നിയമ വകുപ്പ് പരിശോധിച്ച് ആവശ്യമായ ശിപാർശ സമർപ്പിക്കുന്നതിന് നിർദേശിച്ചിട്ടുണ്ട്.
* കേരള വനം (പരിസ്ഥിതി ദുർബല ഭൂമി ഏറ്റെടുക്കലും പരിപാലനവും)നിയമത്തിന്റെ പരിധിയിൽനിന്നു തോട്ടങ്ങളെ നേരത്തെതന്നെ ഒഴിവാക്കിയിട്ടുണ്ട്.
* തൊഴിലാളികളുടെ വേതനം കാലോചിതമായി പരിഷ്കരിക്കുന്നതിന് ആവശ്യമായ നടപടികൾ തൊഴിൽ വകുപ്പ് സ്വീകരിക്കും.
* തോട്ടംനികുതി വളരെ പഴക്കമുള്ള ഒരു ഇനമാണ്. ഈ നികുതി കേരളത്തിൽ മാത്രമാണു നിലവിലുള്ളതെന്നു പ്രസ്തുത കമ്മിറ്റി ശിപാർശ ചെയ്തു. ഇക്കാര്യങ്ങൾ പരിഗണിച്ച് തോട്ടം നികുതി പൂർണമായും ഒഴിവാക്കാൻ തീരുമാനിച്ചു.
* തോട്ടം മേഖലയിൽനിന്നു കാർഷികാദായ നികുതി ഈടാക്കുന്നതു മരവിപ്പിക്കാനും തീരുമാനിച്ചു.
* എസ്റ്റേറ്റിലെ എല്ലാ ലയങ്ങളും ഏറെ പഴക്കമുള്ളതും ജീർണാവസ്ഥയിലുള്ളതുമാണ്. ഇത്തരം ലയങ്ങൾ അറ്റകുറ്റപ്പണി ചെയ്ത് വാസയോഗ്യമാക്കുക അസാധ്യമാണ്. എല്ലാ ലയങ്ങളേയും കെട്ടിട നികുതിയിൽനിന്ന് ഒഴിവാക്കണമെന്ന നിർദേശം തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നൽകിയിട്ടുണ്ട്.
* നിലവിലുള്ള ലയങ്ങൾ അറ്റകുറ്റപ്പണി ചെയ്തു വാസയോഗ്യമാക്കുന്നതു പ്രായോഗികമല്ലാത്തതിനാൽ സർക്കാരിന്റെ സന്പൂർണ പാർപ്പിട പദ്ധതിയായ ലൈഫിൽ ഉൾപ്പെടുത്തി തൊഴിലാളികൾക്ക് ആവശ്യമായ വാസഗൃഹങ്ങൾ നിർമിക്കും. ചെലവിന്റെ 50 ശതമാനം സർക്കാരും 50 ശതമാനം തോട്ടം ഉടമകളും വഹിക്കും. തോട്ടം ഉടമകളിൽനിന്ന് ഈടാക്കേണ്ട 50 ശതമാനം തുക ഏഴു വാർഷിക ഗഡുക്കളായി (പലിശരഹിതം) ഈടാക്കി പദ്ധതി നടപ്പാക്കും. പദ്ധതിക്കുള്ള സ്ഥലം എസ്റ്റേറ്റ് ഉടമകൾ സൗജന്യമായി സർക്കാരിനു നല്കുന്നതിനു തോട്ടം ഉടമകളുമായി ഉടന്പടി ഉണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
തോട്ടം മേഖല പ്രതിസന്ധിയിൽ
ഒരു ലക്ഷത്തിലധികം തൊഴിലാളികൾ ജോലിയെടുക്കുകയും കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു വലിയ സംഭാവനകൾ നൽകുകയും ചെയ്യുന്ന തോട്ടം മേഖല ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്. ഏതാനും തോട്ടങ്ങൾ ഇതിനകം പൂട്ടി. രണ്ടായിരത്തിലേറെ പേർക്കു തൊഴിൽ നഷ്ടമായി. പ്രവർത്തിക്കുന്ന തോട്ടങ്ങളിൽ തന്നെ തൊഴിലാളികൾക്ക് ഭാഗികമായേ തൊഴിൽ ലഭിക്കുന്നുളളൂ. ഗുരുതരമായ ഈ പ്രശ്നത്തിന് പരിഹാരം കാണാനാണു സർക്കാർ തീരുമാനങ്ങൾ എടുത്തത്. ഈ തീരുമാനങ്ങളെ ദുർവ്യാഖ്യാനം ചെയ്തു വിവാദമുണ്ടാക്കാൻ ശ്രമിക്കുന്നത് കേരളത്തിന്റെ താൽപര്യത്തിന് ഗുണകരമല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.