രാജപുരം: പുള്ളിപ്പുലി കെണിയിൽ കുടുങ്ങി. മയക്കുവെടിവച്ചു പിടികൂടി വയനാട്ടിലേക്കു കൊണ്ടുപോകുംവഴി പുലി ചത്തു. കള്ളാർ പഞ്ചായത്തിലെ പരപ്പ വനാതിർത്തിയോടുചേർന്നുള്ള കൊള്ളിക്കൊച്ചി ഓണി കോളനി റോഡരികിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് മൂന്നു വയസുള്ള പുലി കുടുങ്ങിയത്. കാട്ടുപന്നിശല്യം സഹിക്കവയ്യാതെ സ്ഥാപിച്ച കെണിയിലാണു കുടുങ്ങിയത്.
ഇന്നലെ രാവിലെ 7.30നാണ് പുലി കുടുങ്ങിയവിവരം അറി ഞ്ഞത്. 9.30ന് ഡിഎഫ്ഒ എം. രാജീവ് അടക്കമുള്ളവർ സ്ഥലത്തെത്തി. മയക്കുവെടി വച്ചു പുലിയെ പുറത്തെത്തിക്കാൻ വയനാട് വൈൽഡ് ലൈൻ ഡിവിഷൻ വെറ്ററിനറി ഡോക്ടർ അരുണ്‍ സക്കറിയയും സംഘവും വൈകുന്നേരം നാലരയോടെ എത്തി.
അഞ്ചരയ്ക്ക് പുലിയെ മയക്കുവെടിവച്ചു പുറത്തെടുത്തു. പിന്നീട് വയനാട്ടിലേക്കു കൊണ്ടുപോവുന്ന വഴിയാണ് പുലി ചത്തത്. വിവരമറിഞ്ഞു നൂറുകണക്കിനാളുകളാണ് വനാതിർത്തിയിലേക്ക് ഒഴുകിയെത്തിയത്. ഇനിയും ഇവിടെ പുലിയുണ്ടാകുമോയെന്ന ഭയത്തിലാണ് നാട്ടുകാർ.
ഇന്നലെ രാവിലെ 7.30നാണ് പുലി കുടുങ്ങിയവിവരം അറി ഞ്ഞത്. 9.30ന് ഡിഎഫ്ഒ എം. രാജീവ് അടക്കമുള്ളവർ സ്ഥലത്തെത്തി. മയക്കുവെടി വച്ചു പുലിയെ പുറത്തെത്തിക്കാൻ വയനാട് വൈൽഡ് ലൈൻ ഡിവിഷൻ വെറ്ററിനറി ഡോക്ടർ അരുണ്‍ സക്കറിയയും സംഘവും വൈകുന്നേരം നാലരയോടെ എത്തി.
അഞ്ചരയ്ക്ക് പുലിയെ മയക്കുവെടിവച്ചു പുറത്തെടുത്തു. പിന്നീട് വയനാട്ടിലേക്കു കൊണ്ടുപോവുന്ന വഴിയാണ് പുലി ചത്തത്. വിവരമറിഞ്ഞു നൂറുകണക്കിനാളുകളാണ് വനാതിർത്തിയിലേക്ക് ഒഴുകിയെത്തിയത്. ഇനിയും ഇവിടെ പുലിയുണ്ടാകുമോയെന്ന ഭയത്തിലാണ് നാട്ടുകാർ.