തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതത്തിന്റെ ജൂലൈ വരെയുള്ള പണം അനുവദിച്ചുകഴിഞ്ഞതായും ഇതു ചെലവഴിക്കുന്നതിനു യാതൊരു തടസവുമില്ലെന്നും ധന മന്ത്രി തോമസ് ഐസക്. തദ്ദേശ സ്ഥാപനങ്ങളുടെ ഈ വർഷത്തെ പദ്ധതി പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥിലാണെന്നു കാട്ടി പ്രതിപക്ഷത്തു നിന്നും പി.കെ. ബഷീർ നല്കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മന്ത്രി.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് പദ്ധതി രേഖ ഏപ്രിൽ ഒന്നിനു തന്നെ തയാറാക്കിയത്. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള നാലു മാസത്തെ വികസന ഫണ്ടും ധനകാര്യ കമ്മീഷന്റെ ഫണ്ടും ഇതിനോടകം നല്കിക്കഴിഞ്ഞു. മാർച്ച് 31 ന് ട്രഷറിയിൽ വന്ന ബില്ലുകളിൽ ചിലതിന്റെ പണം നല്കിയിരുന്നില്ല. ഇവയെല്ലാം പുതിയ ഉത്തരവ് പുറപ്പെടുവിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് നല്കി. വികസന ഫണ്ടിൽ 257 കോടിയും മെയിന്റനൻസ് ഫണ്ടിൽ 170 കോടിയും തദ്ദേശ സ്ഥാപനങ്ങൾക്ക് നല്കിക്കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന ലൈഫ് പദ്ധതിക്കായി ഹഡ്കോയിൽ നിന്നും 4500 കോടി രൂപയുടെ വായ്പയും ഇതിനോടകം ലഭ്യമായി. ഒരു വർഷത്തിനുള്ളിൽ ലൈഫ് പദ്ധതി സുഗമമായി നടക്കുമെന്നും മന്ത്രി പറഞ്ഞു.
രണ്ടര വർഷം കഴിഞ്ഞിട്ടും ലൈഫ് പദ്ധതി എങ്ങുമെത്താത്തതിന്റെ കാരണം സംസ്ഥാന സർക്കാരിന്റെ മാത്രം പിടിപ്പുകേടാണെന്നു പി.കെ. ബഷീർ പറഞ്ഞു. സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് മന്ത്രി ശ്രമിക്കുന്നത് കഴിഞ്ഞ വർഷം 90 ശതമാനം വരെ പദ്ധതി വിഹിതം വിനിയോഗിച്ചുവെന്നു പറയുന്നതിൽ വൈരുദ്ധ്യമുണ്ട്. പെൻഡിംഗ് ബില്ലുകൾ ഉൾപ്പെടെയുള്ളവ ചേർത്താണ് ഈ കണക്ക് കാണിച്ചിരിക്കുന്നത്. ഇത് സർക്കാരിനു തന്നെ നാണക്കേടല്ലേയെന്നും ബഷീർ ചോദിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്ക് ഇപ്പോൾ സ്വയംഭരിക്കാൻ കഴിയാത്ത സാഹചര്യമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപീകരിച്ച കോ-ഓർഡിനേഷൻ കമ്മിറ്റി നോക്കുകുത്തിയായി മാറിയെന്നും ബഷീർ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങൾ വഴി നടത്തേണ്ട കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിൽ വൻ വീഴ്ച്ചയാണ് ഉണ്ടായിട്ടുള്ളതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വോക്കൗട്ട് നടത്തി.
സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് പദ്ധതി രേഖ ഏപ്രിൽ ഒന്നിനു തന്നെ തയാറാക്കിയത്. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള നാലു മാസത്തെ വികസന ഫണ്ടും ധനകാര്യ കമ്മീഷന്റെ ഫണ്ടും ഇതിനോടകം നല്കിക്കഴിഞ്ഞു. മാർച്ച് 31 ന് ട്രഷറിയിൽ വന്ന ബില്ലുകളിൽ ചിലതിന്റെ പണം നല്കിയിരുന്നില്ല. ഇവയെല്ലാം പുതിയ ഉത്തരവ് പുറപ്പെടുവിച്ച് തദ്ദേശ സ്ഥാപനങ്ങൾക്ക് നല്കി. വികസന ഫണ്ടിൽ 257 കോടിയും മെയിന്റനൻസ് ഫണ്ടിൽ 170 കോടിയും തദ്ദേശ സ്ഥാപനങ്ങൾക്ക് നല്കിക്കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന ലൈഫ് പദ്ധതിക്കായി ഹഡ്കോയിൽ നിന്നും 4500 കോടി രൂപയുടെ വായ്പയും ഇതിനോടകം ലഭ്യമായി. ഒരു വർഷത്തിനുള്ളിൽ ലൈഫ് പദ്ധതി സുഗമമായി നടക്കുമെന്നും മന്ത്രി പറഞ്ഞു.
രണ്ടര വർഷം കഴിഞ്ഞിട്ടും ലൈഫ് പദ്ധതി എങ്ങുമെത്താത്തതിന്റെ കാരണം സംസ്ഥാന സർക്കാരിന്റെ മാത്രം പിടിപ്പുകേടാണെന്നു പി.കെ. ബഷീർ പറഞ്ഞു. സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് മന്ത്രി ശ്രമിക്കുന്നത് കഴിഞ്ഞ വർഷം 90 ശതമാനം വരെ പദ്ധതി വിഹിതം വിനിയോഗിച്ചുവെന്നു പറയുന്നതിൽ വൈരുദ്ധ്യമുണ്ട്. പെൻഡിംഗ് ബില്ലുകൾ ഉൾപ്പെടെയുള്ളവ ചേർത്താണ് ഈ കണക്ക് കാണിച്ചിരിക്കുന്നത്. ഇത് സർക്കാരിനു തന്നെ നാണക്കേടല്ലേയെന്നും ബഷീർ ചോദിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്ക് ഇപ്പോൾ സ്വയംഭരിക്കാൻ കഴിയാത്ത സാഹചര്യമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രൂപീകരിച്ച കോ-ഓർഡിനേഷൻ കമ്മിറ്റി നോക്കുകുത്തിയായി മാറിയെന്നും ബഷീർ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങൾ വഴി നടത്തേണ്ട കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിൽ വൻ വീഴ്ച്ചയാണ് ഉണ്ടായിട്ടുള്ളതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വോക്കൗട്ട് നടത്തി.