തിരുവനന്തപുരം: റബർ മേഖലയിൽ സിയാൽ (കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്) മോഡൽ കന്പനി രൂപീകരിക്കുന്നതിനും റബർ വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനുള്ള ഭൂമി കണ്ടെ ത്തുന്നതിനും തുടർ നടപടികൾക്കുമായി സ്പെഷൽ ഓഫീസറെ ഉടൻ നിയമിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
നിയമസഭയിൽ കെ. സുരേഷ് കുറുപ്പിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രാരംഭത്തിൽ സർക്കാർ മുൻകൈ എടുത്ത് പ്രവർത്തനം ആരംഭിക്കുകയും തുടർന്നു സ്വകാര്യ സംരംഭകരെക്കൂടി ക്ഷണിച്ച് സിയാൽ മോഡലിൽ ഒരു കന്പനി രൂപീകരിക്കുന്നതിനാണ് പരിഗണന നൽകുന്നത്.
റബർ പാലിൽ നിന്ന് ടയർ ഉൾപ്പെടെയുള്ള മൂല്യവർധിത ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്ന റബർ പാർക്ക് എന്ന ആശയവും നടപ്പിലാക്കാൻ ലക്ഷ്യമിടുന്നു. ഇത്തരത്തിൽ റബർ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഇടപടെലിന്റെ കൂടി ഭാഗമായി റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾക്ക് രൂപം നൽകുന്നതിനും റബർ അധിഷ്ഠിത വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനും രാജ്യത്ത് ഒരു ടാസ്ക് ഫോഴ്സ് ഓണ്‍ റബർ രൂപീകരിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്.
സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശ ഉത്പാദനച്ചെലവിന്റെ പകുതി കൂടി ചേർത്ത് ഉത്പന്ന വില നിശ്ചയിക്കണമെന്നാണ്. പ്രകടന പത്രികയിൽ തന്നെ കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച ഒരു കാര്യമായിരുന്നു ഇത്. റബറിനെ കാർഷിക വിളയായി പ്രഖ്യാപിച്ചെങ്കിലേ അതിന്റെ നേട്ടം ലഭിക്കുകയുള്ളുവെന്നു മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയിൽ കെ. സുരേഷ് കുറുപ്പിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രാരംഭത്തിൽ സർക്കാർ മുൻകൈ എടുത്ത് പ്രവർത്തനം ആരംഭിക്കുകയും തുടർന്നു സ്വകാര്യ സംരംഭകരെക്കൂടി ക്ഷണിച്ച് സിയാൽ മോഡലിൽ ഒരു കന്പനി രൂപീകരിക്കുന്നതിനാണ് പരിഗണന നൽകുന്നത്.
റബർ പാലിൽ നിന്ന് ടയർ ഉൾപ്പെടെയുള്ള മൂല്യവർധിത ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്ന റബർ പാർക്ക് എന്ന ആശയവും നടപ്പിലാക്കാൻ ലക്ഷ്യമിടുന്നു. ഇത്തരത്തിൽ റബർ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഇടപടെലിന്റെ കൂടി ഭാഗമായി റബർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾക്ക് രൂപം നൽകുന്നതിനും റബർ അധിഷ്ഠിത വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനും രാജ്യത്ത് ഒരു ടാസ്ക് ഫോഴ്സ് ഓണ്‍ റബർ രൂപീകരിക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്.
സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ടിലെ ശിപാർശ ഉത്പാദനച്ചെലവിന്റെ പകുതി കൂടി ചേർത്ത് ഉത്പന്ന വില നിശ്ചയിക്കണമെന്നാണ്. പ്രകടന പത്രികയിൽ തന്നെ കേന്ദ്ര സർക്കാർ മുന്നോട്ടുവച്ച ഒരു കാര്യമായിരുന്നു ഇത്. റബറിനെ കാർഷിക വിളയായി പ്രഖ്യാപിച്ചെങ്കിലേ അതിന്റെ നേട്ടം ലഭിക്കുകയുള്ളുവെന്നു മുഖ്യമന്ത്രി പറഞ്ഞു.