ചങ്ങനാശേരി: കുട്ടനാട് വികസനസമിതിയിൽ ബാങ്ക് വായ്പാ ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്താൻ ചങ്ങനാശേരി അതിരൂപത ആറംഗസമിതിയെ നിയോഗിച്ചതായി പത്രക്കുറിപ്പിൽ അറിയിച്ചു. ഈ സമിതി കഴിഞ്ഞ രണ്ടു മാസക്കാലമായി പഠനം നടത്തുന്നുണ്ട്. സമിതിയിൽ വൈദികർ, അഭിഭാഷകർ, റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ തുടങ്ങിയവരാണുള്ളത്. സർക്കാർതലത്തിലുള്ള എല്ലാ അന്വേഷണങ്ങളോടും സഹകരിച്ചുള്ള പ്രവർത്തനമായിരിക്കും സമിതിയുടേത്. ഇതുമായി ബന്ധപ്പെട്ട് എല്ലാ വിഷയങ്ങളും സമിതി പിശോധിക്കും.
ആരോപണങ്ങൾ ഉയർന്നതു മുതൽ കുട്ടനാട് വികസനസമിതി എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തുനിന്നും തെക്കേക്കരപള്ളി വികാരി സ്ഥാനത്തുനിന്നും ഫാ.തോമസ് പീലിയാനിക്കലിനെ നീക്കം ചെയ്തിരുന്നു. കേസുകൾ കോടതിയുടെ പരിഗണനയിലായതിനാലും പോലീസ് അന്വേഷണം നടക്കുന്നതിനാലും ആരോപണങ്ങൾ സംബന്ധിച്ച് വസ്തുനിഷ്ഠമായ പരിശോധനകൾക്കു ശേഷം ഉചിതമായ തുടർനടപടി സ്വീകരിക്കുമെന്ന് അതിരൂപത കേന്ദ്രത്തിൽനിന്ന് അറിയിച്ചു. കുട്ടനാട് വികസനസമിതിയുടെ ചുമതലക്കാരനായി ആലപ്പുഴ ബാറിലെ അഭിഭാഷകൻകൂടിയായ ഫാ. ജോസഫ് കൊച്ചുതറയെ അതിരൂപത നേതൃത്വം നിയമിച്ചിട്ടുണ്ട്.
ആരോപണങ്ങൾ ഉയർന്നതു മുതൽ കുട്ടനാട് വികസനസമിതി എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തുനിന്നും തെക്കേക്കരപള്ളി വികാരി സ്ഥാനത്തുനിന്നും ഫാ.തോമസ് പീലിയാനിക്കലിനെ നീക്കം ചെയ്തിരുന്നു. കേസുകൾ കോടതിയുടെ പരിഗണനയിലായതിനാലും പോലീസ് അന്വേഷണം നടക്കുന്നതിനാലും ആരോപണങ്ങൾ സംബന്ധിച്ച് വസ്തുനിഷ്ഠമായ പരിശോധനകൾക്കു ശേഷം ഉചിതമായ തുടർനടപടി സ്വീകരിക്കുമെന്ന് അതിരൂപത കേന്ദ്രത്തിൽനിന്ന് അറിയിച്ചു. കുട്ടനാട് വികസനസമിതിയുടെ ചുമതലക്കാരനായി ആലപ്പുഴ ബാറിലെ അഭിഭാഷകൻകൂടിയായ ഫാ. ജോസഫ് കൊച്ചുതറയെ അതിരൂപത നേതൃത്വം നിയമിച്ചിട്ടുണ്ട്.