കൊച്ചി: കെവിൻ വധക്കേ സിലെ മുഖ്യപ്രതി ഷാനുവിന്റെ അമ്മ രഹ്ന ചാക്കോയെ പ്രതിയാക്കാൻ തക്ക തെളിവുകൾ ഇതേവരെ ലഭിച്ചിട്ടില്ലെന്നും ഇവരെ പ്രതിയാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അറിയിച്ചു. സർക്കാരിന്റെ വിശദീകരണത്തെത്തുടർന്നു രഹ്ന ചാക്കോയുടെ മുൻകൂർ ജാമ്യഹർജിയിലെ തുടർനടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. നീനുവിന്റെ സഹോദരൻ ഷാനു, അച്ഛൻ ചാക്കോ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
രഹ്ന ഒളിവിലാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഒളിവിലല്ലെന്നും നോട്ടീസ് നൽകിയാൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാമെന്നും രഹ്നയുടെ അഭിഭാഷകൻ അറിയിച്ചു. തുടർന്നാണു ഹർജിയിലെ തുടർനടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചത്.
രഹ്ന ഒളിവിലാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഒളിവിലല്ലെന്നും നോട്ടീസ് നൽകിയാൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാമെന്നും രഹ്നയുടെ അഭിഭാഷകൻ അറിയിച്ചു. തുടർന്നാണു ഹർജിയിലെ തുടർനടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചത്.