കൊച്ചി: പോക്കറ്റടിയും സ്ത്രീകളോടുള്ള മോശം പെരുമാറ്റവും വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തു സർവീസ് നടത്തുന്ന ബസുകളിൽ സിസിടിവി സ്ഥാപിക്കുന്ന കാര്യത്തിൽ ഗതാഗഗത കമ്മീഷണർ ഒരു മാസത്തിനകം അഭിപ്രായം അറിയിക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ജൂലൈയിൽ എറണാകുളത്ത് നടക്കുന്ന സിറ്റിംഗിൽ പ്രതികരണം അറിയിക്കണമെന്നാണ് കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസിന്റെ ഉത്തരവ്.
ബസിനുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ തെളിവ് ലഭിക്കാത്ത സാഹചര്യമുണ്ടെന്നും തെളിവ് കിട്ടിയാൽ കർശന നടപടികളുമായി പോലീസിന് മുന്നോട്ട് പോകാൻ കഴിയുമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. കൊച്ചിയിലോടുന്ന സ്വകാര്യബസുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനായ സി.ജെ. കുഞ്ഞുകുഞ്ഞ് സമർപ്പിച്ച പരാതിയിലാണ് നടപടി.
ബസിനുള്ളിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ തെളിവ് ലഭിക്കാത്ത സാഹചര്യമുണ്ടെന്നും തെളിവ് കിട്ടിയാൽ കർശന നടപടികളുമായി പോലീസിന് മുന്നോട്ട് പോകാൻ കഴിയുമെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. കൊച്ചിയിലോടുന്ന സ്വകാര്യബസുകളിൽ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനായ സി.ജെ. കുഞ്ഞുകുഞ്ഞ് സമർപ്പിച്ച പരാതിയിലാണ് നടപടി.