കൊച്ചി: സമൂഹ മാധ്യമങ്ങളിലെ വഴക്കിനു പോലീസ് സംരക്ഷണം നൽകാനാവില്ലെന്നു ഹൈക്കോടതി. ഫേസ്ബുക്ക്, വാട്സാപ്പ് എന്നിവയിലൂടെ തനിക്കു ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടു കോട്ടയം സ്വദേശിനി ഫിജോ ഹരീഷ് നൽകിയ ഹർജി തള്ളിയാണു ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
ഒരു ഓണ്‍ലൈൻ മീഡിയയുടെ ചീഫ് എഡിറ്ററായ തനിക്കു ചിലരിൽനിന്നു ഭീഷണിയുണ്ടെന്നായിരുന്നു ഹർജിക്കാരിയുടെ വാദം. ഹർജിക്കാരി സ്ഥിരം പരാതിക്കാരിയാണെന്നും ഇവരുടെ പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. ഹർജിക്കാരിക്കെതിരേ കേസ് നിലനിൽക്കുന്നുണ്ടെന്നും വ്യക്തമാക്കി. തുടർന്നാണു ഹർജി ഡിവിഷൻ ബെഞ്ച് തള്ളിയത്.
ഒരു ഓണ്‍ലൈൻ മീഡിയയുടെ ചീഫ് എഡിറ്ററായ തനിക്കു ചിലരിൽനിന്നു ഭീഷണിയുണ്ടെന്നായിരുന്നു ഹർജിക്കാരിയുടെ വാദം. ഹർജിക്കാരി സ്ഥിരം പരാതിക്കാരിയാണെന്നും ഇവരുടെ പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. ഹർജിക്കാരിക്കെതിരേ കേസ് നിലനിൽക്കുന്നുണ്ടെന്നും വ്യക്തമാക്കി. തുടർന്നാണു ഹർജി ഡിവിഷൻ ബെഞ്ച് തള്ളിയത്.