കോലഞ്ചേരി: തട്ടിപ്പ് കേസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്നതിനായി തിരുവാണിയൂർ വണ്ടിപ്പേട്ടയിലെത്തിയ പുതുച്ചേരി പോലീസിനെ നാട്ടുകാർ കൈയേറ്റം ചെയ്തു. പോലീസ് വാൻ തല്ലിത്തകർത്തു. വണ്ടിപ്പേട്ടയിലുള്ള സ്വകാര്യ കന്പനിയുടമയെ അറസ്റ്റ് ചെയ്യാൻ മഫ്തിയിലെത്തിയ പോലീസിനെയാണ് നാട്ടുകാർ ആക്രമിച്ചത്.
ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം. വണ്ടിപ്പേട്ടയിൽ മെട്രിക് വേയ്സ് എന്ന സ്ഥാപനം നടത്തുന്ന ബിനു സി. മാണിയെ തേടിയാണ് ടെംബോ ട്രാവലറിൽ പോലീസ് സംഘമെത്തിയത്. ബലം പ്രയോഗിച്ച് ഇദ്ദേഹത്തെ വാഹനത്തിൽ കയറ്റാൻ ശ്രമിച്ച പുതുച്ചേരി പോലീസ് ടീമിനെ നാട്ടുകാരും കന്പനിയിലെ ജീവനക്കാരും ചേർന്ന് തടയുകയായിരുന്നു. പോലീസ് സംഘം പ്രതിരോധിച്ചതോടെ തർക്കം കൈയാങ്കളിയിൽ കലാശിച്ചു. ബഹളത്തിനിടെ ഇവർ വന്ന വാഹനത്തിന്റെ ഗ്ലാസ് തകർന്നു.
ലോക്കൽ പോലീസിലറിയിക്കാതെയും പോലീസാണെന്ന രേഖകളൊന്നും കാണിക്കാതെയുമാണു പുതുച്ചേരി പോലീസ് സ്ഥലത്തെത്തിയതെന്ന് ആരോപണമുയർന്നിട്ടുണ്ട്. വാഹനത്തിലെത്തിയത് ക്വട്ടേഷൻ ഗുണ്ടാസംഘമാണെന്ന ധാരണയിലാണു നാട്ടുകാർ പോലീസ് സംഘത്തെ കൈയേറ്റം ചെയ്തതെന്നും പറയുന്നു. സംഭവമറിഞ്ഞ് പുത്തൻകുരിശ് പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണു പുതുച്ചേരി പോലീസാണെന്നു വ്യക്തമായത്.
പരിക്കേറ്റ പോലീസുകാരെ കടയിരുപ്പ് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥാപന നടത്തിപ്പുകാരനെതിരേ സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പുതുച്ചേരിയിൽ കേസുണ്ടെന്നും ഇതിനാൽ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാനാണു പോലീസ് സംഘമെത്തിയതെന്നും പുത്തൻകുരിശ് സിഐ സാജൻ സേവ്യർ പറഞ്ഞു. ലോക്കൽ സ്റ്റേഷനിലറിയിക്കാതെയാണു സംഘമെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവങ്ങളുമായി ബന്ധപ്പെട്ട് പുതുച്ചേരിയിൽ നിന്നെത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ പരാതിയിൽ സ്ഥാപന നടത്തിപ്പുകാരനും കണ്ടാലറിയുന്നവർക്കുമെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഥാപനമുടമയെ അറസ്റ്റ് ചെയ്യുന്നതിനു കേരള ഹൈക്കോടതി വച്ച മാനദണ്ഡം മറികടന്നാണ് പുതുച്ചേരി പോലീസെത്തിയതെന്ന ആരോപണവുമുയർന്നിട്ടുണ്ട്.
ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം. വണ്ടിപ്പേട്ടയിൽ മെട്രിക് വേയ്സ് എന്ന സ്ഥാപനം നടത്തുന്ന ബിനു സി. മാണിയെ തേടിയാണ് ടെംബോ ട്രാവലറിൽ പോലീസ് സംഘമെത്തിയത്. ബലം പ്രയോഗിച്ച് ഇദ്ദേഹത്തെ വാഹനത്തിൽ കയറ്റാൻ ശ്രമിച്ച പുതുച്ചേരി പോലീസ് ടീമിനെ നാട്ടുകാരും കന്പനിയിലെ ജീവനക്കാരും ചേർന്ന് തടയുകയായിരുന്നു. പോലീസ് സംഘം പ്രതിരോധിച്ചതോടെ തർക്കം കൈയാങ്കളിയിൽ കലാശിച്ചു. ബഹളത്തിനിടെ ഇവർ വന്ന വാഹനത്തിന്റെ ഗ്ലാസ് തകർന്നു.
ലോക്കൽ പോലീസിലറിയിക്കാതെയും പോലീസാണെന്ന രേഖകളൊന്നും കാണിക്കാതെയുമാണു പുതുച്ചേരി പോലീസ് സ്ഥലത്തെത്തിയതെന്ന് ആരോപണമുയർന്നിട്ടുണ്ട്. വാഹനത്തിലെത്തിയത് ക്വട്ടേഷൻ ഗുണ്ടാസംഘമാണെന്ന ധാരണയിലാണു നാട്ടുകാർ പോലീസ് സംഘത്തെ കൈയേറ്റം ചെയ്തതെന്നും പറയുന്നു. സംഭവമറിഞ്ഞ് പുത്തൻകുരിശ് പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണു പുതുച്ചേരി പോലീസാണെന്നു വ്യക്തമായത്.
പരിക്കേറ്റ പോലീസുകാരെ കടയിരുപ്പ് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥാപന നടത്തിപ്പുകാരനെതിരേ സാന്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പുതുച്ചേരിയിൽ കേസുണ്ടെന്നും ഇതിനാൽ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാനാണു പോലീസ് സംഘമെത്തിയതെന്നും പുത്തൻകുരിശ് സിഐ സാജൻ സേവ്യർ പറഞ്ഞു. ലോക്കൽ സ്റ്റേഷനിലറിയിക്കാതെയാണു സംഘമെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവങ്ങളുമായി ബന്ധപ്പെട്ട് പുതുച്ചേരിയിൽ നിന്നെത്തിയ പോലീസ് ഉദ്യോഗസ്ഥരുടെ പരാതിയിൽ സ്ഥാപന നടത്തിപ്പുകാരനും കണ്ടാലറിയുന്നവർക്കുമെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഥാപനമുടമയെ അറസ്റ്റ് ചെയ്യുന്നതിനു കേരള ഹൈക്കോടതി വച്ച മാനദണ്ഡം മറികടന്നാണ് പുതുച്ചേരി പോലീസെത്തിയതെന്ന ആരോപണവുമുയർന്നിട്ടുണ്ട്.