കാർഷിക ഉത്പന്നങ്ങൾ വിറ്റുമാത്രം ജീവിക്കുന്ന കൃഷീവലനായ കർഷകനെന്നതൊക്കെ ഇന്ന് പഴഞ്ചൻ ആശയങ്ങളാണ്. കാർഷിക സംരംഭങ്ങൾ, മൂല്യവർധിത ഉത്പന്ന നിർമാണം എന്നിവയൊക്കെ അതിനൂതനമെന്നു പറയാനുമാവില്ല. വീക്ക് എൻഡും ഒൗട്ടിഗുമെല്ലാം വിദേശ രാജ്യങ്ങളെപ്പോലെ നമ്മുടെ കൊച്ചു കേരളത്തിലും പച്ചപിടിക്കുകയാണ്.
കാർഷിക കാഴ്ചകൾ കാണാനും പച്ചപുതച്ച താഴ് വാരങ്ങളിൽ അന്തിയുറങ്ങാനും വിഷമില്ലാത്ത കാർഷിക ഉത്പന്നങ്ങൾ സ്വന്തം കൈകൊണ്ട് ഇറുത്തെടുക്കാനുമൊക്കെ ആഗ്രഹിക്കുന്ന വലിയൊരു ജനസമൂഹം കേരളത്തിൽ വളരുന്നു. കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളും ഇത്തരത്തിലൊരു അന്തരീക്ഷം ഇഷ്ടപ്പെടുന്നെന്നത് ഫാംടൂറിസം എന്ന കാർഷിക വിനോദ സഞ്ചാരമേഖലയ്ക്ക് പുത്തൻ പ്രതീക്ഷകൾ നൽകുന്ന ഒന്നാണ്.
എന്താണ് ഫാം ടൂറിസം?
കൃഷിയെക്കുറിച്ചുള്ള അറിവുകളും കാർഷിക കാഴ്ചകളും കോർത്തിണക്കുന്ന സംരംഭമാണ് ഫാം ടൂറിസം. കൃഷിയിലെ കാണാക്കാഴ്ചകൾ ഇതിൽ ഉൾച്ചേർക്കാം. അപൂർവ സസ്യങ്ങൾ, പക്ഷിമൃഗാദികൾ എന്നിവ കൂടിയായാൽ കൃഷിയിട കാഴ്ചകാണാൻ ആളേറും. ഒപ്പം കൃഷിയിടത്തിലെ ഉത്പന്നങ്ങൾ, സ്ക്വാഷ്, ജാം, അച്ചാർ പോലുള്ള കൃഷിയിടത്തിലെ മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയുടെ വിൽപന കൗണ്ടറുമായാൽ കൃഷിയിൽ നിന്ന് പലവിധ വരുമാനമാകും.
താമസസൗകര്യം, കൃഷിയിടത്തിലെ ഉത്പന്നങ്ങൾ പാചകം ചെയ്തു നൽകുന്ന പാർലറുകൾ എന്നിങ്ങനെ ഫാം ടൂറിസവുമായി ബന്ധിപ്പിക്കാവുന്ന മേഖലകൾ അനവധി.
അത്യാവശ്യം ആശയവിനിമയശേഷി, വിളകളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാനും കൃഷിചെയ്യാനും മനസ് എന്നിവയുള്ളവർക്ക് ഫാംടൂറിസത്തെ കൃഷിക്കൊപ്പം കൂട്ടാം. ഒപ്പം അതിഥികളുടെ മനസറിയാനും സാധിക്കണം.
പ്രദേശത്തിന്റെ പ്രത്യേകതകൾകൂടി കണക്കിലെടുത്തുവേണം ഫാം ടൂറിസം സംരംഭങ്ങൾ തുടങ്ങാൻ. വിനോദസഞ്ചാരികൾ എത്തുന്ന സ്ഥലങ്ങളിലാണ് ഫാം ടൂറിസത്തിന് സാധ്യതകൂടുതൽ.
കൃഷി അറിവുകൾ കോർത്തിണക്കുന്ന തോട്ടങ്ങളിൽ വിൽപനകേന്ദ്രങ്ങൾ സജീകരിച്ചാൽ ഇടനിലക്കാരെ ഒഴിവാക്കി തോട്ടത്തിലെ ഉത്പന്നങ്ങൾ നല്ലവിലയ്ക്ക് വിൽക്കുകയുമാകാം. തോട്ടത്തിൽ നിന്ന് തങ്ങൾക്കാവശ്യമുള്ളവ പറിച്ചെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയാൽ ഫാം ടൂറിസം കൂടുതൽ ആസ്വാദ്യകരമാകും.
ടോം ജോർജ്
അപൂർവതകൾ ഒരുമിക്കുന്ന കാനറിവുഡ്സ്
പഴയവീട് വിനോദ സഞ്ചാരകേന്ദ്രമാക്കി ഫാം ടൂറിസം നടത്തുകയാണ് കുമളിയിലെ കർഷകനായ റോയ്. വീടു നിൽക്കുന്ന 12 ഏക്കർ കാടിനു സമമാണ്. എന്നാൽ വ്യത്യസ്ത പഴവർഗങ്ങളും ഏലവും കുരുമുളകും എല്ലാം ചേർന്നു തീർക്കുന്ന ഈ കാടിനെ അറിയണമെങ്കിൽ തന്നെ ഒരു ദിവസം വേണ്ടിവരും.
ടൗണിൽ പുതിയ വീടുപണിതപ്പോൾ നാട്ടിൻപുറത്തെ വീട് എന്തുചെയ്യണമെന്ന ചിന്തയാണ് ഫാം ടൂറിസം എന്ന ആശയത്തിലേക്ക് കുമളി അട്ടപള്ളം കൊല്ലംപറന്പിൽ റോയ് ആന്റണിയെ എത്തിച്ചത്. അതിഥികളെ സ്വീകരിക്കാനുള്ള മനസും സൗകര്യങ്ങളൊരുക്കാനുള്ള താത്പര്യവും കൂടിയായപ്പോൾ പറന്പിൽ നിന്നുള്ള വരുമാനത്തിൽ കൂടുതൽ അതിഥികളിൽ നിന്നു ലഭിച്ചു തുടങ്ങി.
പ്രദേശത്തിന്റെ പ്രത്യേകതകൾ മനസിലാക്കിയുള്ള കൃഷി ആസൂത്രണമാണ് റോയിയുടെ കാനറി വുഡ്സ് എന്ന ഫാം ടൂറിസം സംരംഭത്തിന്റെ വിജയം. വിനോദസഞ്ചാരികൾ ധാരാളമെത്തുന്ന കുമളിയിൽ കൃഷിവൈവിധ്യമൊരുക്കുന്ന റോയിയുടെ പുരയിടം കാണികളെ ആകർഷിക്കുന്നു. ഒപ്പം കാടിന്റെ പശ്ചാത്തലവും കരിങ്കല്ലുകൊണ്ടുള്ള വീടു നിർമാണവുമെല്ലാം കാഴ്ചയുടെ വസന്തമൊരുക്കുന്നു.
പുരയിടത്തിൽ കാഴ്ചയൊരുക്കി
റോയിയുടെ പുരയിടത്തിലെത്തിയാൽ കാട്ടിലെ കാഴ്ചകളെല്ലാം ഒരുമിക്കുന്ന അനുഭവമാണ്. ഏലക്കാടുകൾക്കു നടുവിലെ ചെക്ക്ഡാം കുളിക്കാനുള്ള സൗകര്യമൊരുക്കുന്നു. ഒപ്പം വിവിധയിനം മത്സ്യങ്ങളും വളർത്തുന്നു. മത്സ്യബന്ധനം നടത്താനുള്ള സൗകര്യവുമുണ്ട്. ഏലത്തിനൊപ്പം കുരുമുളക്, ഗ്രാന്പൂ, കാപ്പി, സർവസുഗന്ധി, ജാതി, കറുവ, ഇഞ്ചി, മഞ്ഞൾ എന്നിവയെല്ലാം കൃഷിചെയ്തിരിക്കുന്നു. ഇതിനിടയിൽ തന്നെ വ്യത്യസ്തതപുലർത്തുന്ന പഴവർഗങ്ങൾ കാണാം. ദുരിയാൻ, റംബൂട്ടാൻ, മങ്കോസ്റ്റിൻ, ലിച്ചി, കാരംബോള, ജബോട്ടിക്കബ, മകഡോമിയ നട്ട് തുടങ്ങിയവയെല്ലാം ആർത്തു വളരുന്നു. ഓറഞ്ച്, ആപ്പിൾ മരങ്ങൾ ഏറെ ആകർഷകമാണ്. നാലിനം ചാന്പ, അവക്കാഡോ, ചെമ്മീൻപുളി, നെല്ലി, അരിനെല്ലി, നാരകം, കോളനട്ട്, ഫിലോസൻ, ലാങ്ങ്സെറ്റ് എന്നീപ്പഴങ്ങൾ കണ്ടിട്ടില്ലാത്തവർക്ക് റോയിയുടെ തോട്ടത്തിൽ അവ കണ്ടെത്താം. മൂട്ടിപ്പഴം, മുട്ടപ്പഴം, ആത്ത, ചെറി, നോനി, സപ്പോട്ട, പേര, മൾബറി, പിസ്ത എന്നിവയെല്ലാം കായ്ച്ചു കിടക്കുന്നത് കാണുന്പോൾ തന്നെ മനവും വയറും നിറയും. ഏലത്തിനുള്ള വളംകൊണ്ടാണ് ഇവയെല്ലാം വളരുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. ഏറ്റവും കൂടുതൽ വിലയുള്ള സുഗന്ധതൈലങ്ങൾ നിർമിക്കാനുപയോഗിക്കുന്ന ഉൗത് മരവും ഇവിടെക്കാണാം.
ഏലത്തിൽ 45 ദിവസം കൂടുന്പോൾ വിളവെടുപ്പു നടത്തും. വർഷം 600 കിലോ ഉണക്ക ഏലമാണ് ലഭിക്കുന്നത്. 60 ഏക്കറിലാണ് റോയിയുടെ കൃഷി. വരന്പുകളിലാണ് ഇഞ്ചി കൃഷി ചെയ്യുന്നത്. കാണാൻ ഭംഗിയുള്ള കാട്ടുകുരുമുളക് ഇതിനിടയിൽ കൃഷി ചെയ്തിരിക്കുന്നു. ഓരോ പക്ഷികൾക്കും ഇഷ്ടപ്പെട്ട വിഭവങ്ങൾ ഉണ്ടാകുന്ന ഫലവൃക്ഷങ്ങൾ കണ്ടെത്തി റോയി കൃഷിചെയ്യുന്നതിനാൽ ഈ പക്ഷികളുടെ സജീവസാന്നിധ്യവും ഈ പുരയിടത്തെ വ്യത്യസ്തമാക്കുന്നു. വേഴാന്പലിന്റെ ഭക്ഷണമായ മെസോപ്പ് ഉള്ളതിനാൽ കോഴി വേഴാന്പലുകൾ ധാരാളമെത്തുന്നു. കൊരണ്ടിപ്പഴം, കാരയ്ക്കാ, അന്പഴം, പ്ലം, അത്തി എന്നിവയെല്ലാം ദൃശ്യവിസ്മയമൊരുക്കുന്നു. രുദ്രാക്ഷവും മലയിഞ്ചിയും വേറിട്ട കാഴ്ചയാണ്. കായമുണ്ടാകുന്ന മരം അപൂർവ കാഴ്ചയാണ്. ഇതിന്റെ ഇലയുടെ അറ്റത്തെ പശയാണ് കായം.
തോട്ടത്തിനു നടുക്കുള്ള രണ്ടുവീടുകളിൽ താമസിക്കാനും കൃഷികാഴ്ചകൾ കാണാനും പഠിക്കാനും വിദ്യാർഥികളുൾപ്പെടെയുള്ളവർ ഇവിടെയെത്തുന്നു. രാത്രിയിൽ കാന്പ്ഫയറും ഗ്രിൽഡ് ചിക്കനുമൊക്കെയായി റോയിയും ഇവരുടെ കൂടെ കൂടും.
ഫോണ്: റോയ്- 94473 16224.
ലേഖകന്റെ ഫോണ്: 93495 99023
ക്ഷീരോത്പാദനം കൂട്ടാൻ യീസ്റ്റ്
ഡോ. സാബിൻ ജോർജ്
അസിസ്റ്റന്റ് പ്രഫസർ
ഡിപ്പാർട്ട്മെന്റ് ഓഫ് എൽ.പി.എം.
വെറ്ററിനറി കോളജ്, മണ്ണുത്തി, തൃശൂർ
കാലിത്തീറ്റയിൽ ചെറിയ അളവിൽ യീസ്റ്റ് ചേർക്കുന്നത് കാലിത്തീറ്റയുടെ ഗുണമേന്മ വർധിപ്പിക്കും. ഉത്പാദനക്ഷമത കൂട്ടും. കുമിൾ വിഭാഗത്തിൽപ്പെടുന്ന സൂക്ഷ്മ സസ്യമായ യീസ്റ്റ് ദിവസവും നൽകുന്നത് മൃഗങ്ങളുടെ ദഹനശേഷി വർധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു. "സർക്കാരോ മൈസസ് സെറിവീസിയെ' എന്ന ഇനം യീസ്റ്റാണ് മൃഗങ്ങൾക്ക് നൽകാൻ കൂടുതൽ അനുയോജ്യം.
അയവെട്ടുന്ന മൃഗങ്ങളിൽ ദഹനം നടക്കുന്നത് ആമാശയത്തിന്റെ ആദ്യ അറയായ റൂമനിലുള്ള സൂക്ഷ്മജീവികളുടെ സഹായത്താലാണ്. ഇത്തരം സൂക്ഷ്മ ജീവികളുടെ നിലനിൽപ്പും എണ്ണവും ഉറപ്പാക്കുന്ന പരിതസ്ഥിതി ഈ അറയിൽ ഉണ്ടാകേണ്ടതുണ്ട്. ഇതിൽ വ്യത്യാസം വന്നാൽ മൃഗങ്ങൾ തീറ്റയെടുക്കുന്നതിനെയും ദഹനത്തെയും അതു ബാധിക്കുന്നു. പുല്ല്, വൈക്കോൽ തുടങ്ങിയവയോടൊപ്പം യീസ്റ്റ് നൽകുന്പോൾ റൂമനിൽ ഇവ ദഹിപ്പിക്കാൻ കഴിയുന്ന സൂക്ഷ്മ ജീവികളുടെ എണ്ണം കൂടുന്നു. തൽഫലമായി ദഹനം കാര്യക്ഷമമാകുന്നു. യീസ്റ്റ് ദിവസേന നൽകുന്പോൾ മൃഗങ്ങൾ കൂടുതൽ തീറ്റയെടുക്കുകയും ഉത്പാദനം കൂടുകയും ചെയ്യുന്നു.
വിപണിയിൽ ലഭ്യമായ കാലിത്തീറ്റകൾ അധികമായി നൽകുന്പോൾ റൂമനിലെ അമ്ലക്ഷാര നിലയിൽ വ്യത്യാസം വരുകയും തത്ഫലമായി സൂക്ഷ്മജീവികളുടെ എണ്ണം കുറയുകയും ചെയ്യുന്നു. എന്നാൽ സ്ഥിരമായി യീസ്റ്റ് നൽകിയാൽ ഇത്തരം വ്യതിയാനങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നു മാത്രമല്ല സൂക്ഷ്മജീവികൾ ധാരാളം വളരുകയും ചെയ്യും. ഇറച്ചിക്കായി വളർത്തുന്ന കന്നുകുട്ടികൾക്ക് പ്രതിദിനം രണ്ടു ഗ്രാം യീസ്റ്റ് നൽകുന്നത് വളർച്ചയെ ത്വരിതപ്പെടുത്തും. കറവയുള്ള പശുക്കൾക്ക് ദിവസേന അഞ്ചു ഗ്രാം യീസ്റ്റു നൽകുന്നത് ശരീരഭാരം കൂട്ടുന്നു. വിരയിളക്കിയതിനു ശേഷമാകണം യീസ്റ്റു നൽകേണ്ടത്. ഉദരത്തിലെ ഉപദ്രവകാരികളായ ബാക്ടീരിയകളെ പുറന്തള്ളാനുള്ള കഴിവും യീസ്റ്റിനുള്ളതിനാൽ രോഗബാധ കുറയ്ക്കാനും കഴിയുന്നു. കുറഞ്ഞ ചെലവിൽ ഉത്പാദനവും ആരോഗ്യവും വർധിപ്പിക്കാൻ കഴിയുന്ന യീസ്റ്റ് തീറ്റയിൽ ചേർക്കാൻ ഇനി മറക്കേണ്ട.
email: drsabinlpm@yahoo.com
ഫോൺ: 9446203839
കാർഷിക കാഴ്ചകൾ കാണാനും പച്ചപുതച്ച താഴ് വാരങ്ങളിൽ അന്തിയുറങ്ങാനും വിഷമില്ലാത്ത കാർഷിക ഉത്പന്നങ്ങൾ സ്വന്തം കൈകൊണ്ട് ഇറുത്തെടുക്കാനുമൊക്കെ ആഗ്രഹിക്കുന്ന വലിയൊരു ജനസമൂഹം കേരളത്തിൽ വളരുന്നു. കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളും ഇത്തരത്തിലൊരു അന്തരീക്ഷം ഇഷ്ടപ്പെടുന്നെന്നത് ഫാംടൂറിസം എന്ന കാർഷിക വിനോദ സഞ്ചാരമേഖലയ്ക്ക് പുത്തൻ പ്രതീക്ഷകൾ നൽകുന്ന ഒന്നാണ്.
എന്താണ് ഫാം ടൂറിസം?
കൃഷിയെക്കുറിച്ചുള്ള അറിവുകളും കാർഷിക കാഴ്ചകളും കോർത്തിണക്കുന്ന സംരംഭമാണ് ഫാം ടൂറിസം. കൃഷിയിലെ കാണാക്കാഴ്ചകൾ ഇതിൽ ഉൾച്ചേർക്കാം. അപൂർവ സസ്യങ്ങൾ, പക്ഷിമൃഗാദികൾ എന്നിവ കൂടിയായാൽ കൃഷിയിട കാഴ്ചകാണാൻ ആളേറും. ഒപ്പം കൃഷിയിടത്തിലെ ഉത്പന്നങ്ങൾ, സ്ക്വാഷ്, ജാം, അച്ചാർ പോലുള്ള കൃഷിയിടത്തിലെ മൂല്യവർധിത ഉത്പന്നങ്ങൾ എന്നിവയുടെ വിൽപന കൗണ്ടറുമായാൽ കൃഷിയിൽ നിന്ന് പലവിധ വരുമാനമാകും.
താമസസൗകര്യം, കൃഷിയിടത്തിലെ ഉത്പന്നങ്ങൾ പാചകം ചെയ്തു നൽകുന്ന പാർലറുകൾ എന്നിങ്ങനെ ഫാം ടൂറിസവുമായി ബന്ധിപ്പിക്കാവുന്ന മേഖലകൾ അനവധി.
അത്യാവശ്യം ആശയവിനിമയശേഷി, വിളകളെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കാനും കൃഷിചെയ്യാനും മനസ് എന്നിവയുള്ളവർക്ക് ഫാംടൂറിസത്തെ കൃഷിക്കൊപ്പം കൂട്ടാം. ഒപ്പം അതിഥികളുടെ മനസറിയാനും സാധിക്കണം.
പ്രദേശത്തിന്റെ പ്രത്യേകതകൾകൂടി കണക്കിലെടുത്തുവേണം ഫാം ടൂറിസം സംരംഭങ്ങൾ തുടങ്ങാൻ. വിനോദസഞ്ചാരികൾ എത്തുന്ന സ്ഥലങ്ങളിലാണ് ഫാം ടൂറിസത്തിന് സാധ്യതകൂടുതൽ.
കൃഷി അറിവുകൾ കോർത്തിണക്കുന്ന തോട്ടങ്ങളിൽ വിൽപനകേന്ദ്രങ്ങൾ സജീകരിച്ചാൽ ഇടനിലക്കാരെ ഒഴിവാക്കി തോട്ടത്തിലെ ഉത്പന്നങ്ങൾ നല്ലവിലയ്ക്ക് വിൽക്കുകയുമാകാം. തോട്ടത്തിൽ നിന്ന് തങ്ങൾക്കാവശ്യമുള്ളവ പറിച്ചെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയാൽ ഫാം ടൂറിസം കൂടുതൽ ആസ്വാദ്യകരമാകും.
ടോം ജോർജ്
അപൂർവതകൾ ഒരുമിക്കുന്ന കാനറിവുഡ്സ്
പഴയവീട് വിനോദ സഞ്ചാരകേന്ദ്രമാക്കി ഫാം ടൂറിസം നടത്തുകയാണ് കുമളിയിലെ കർഷകനായ റോയ്. വീടു നിൽക്കുന്ന 12 ഏക്കർ കാടിനു സമമാണ്. എന്നാൽ വ്യത്യസ്ത പഴവർഗങ്ങളും ഏലവും കുരുമുളകും എല്ലാം ചേർന്നു തീർക്കുന്ന ഈ കാടിനെ അറിയണമെങ്കിൽ തന്നെ ഒരു ദിവസം വേണ്ടിവരും.
ടൗണിൽ പുതിയ വീടുപണിതപ്പോൾ നാട്ടിൻപുറത്തെ വീട് എന്തുചെയ്യണമെന്ന ചിന്തയാണ് ഫാം ടൂറിസം എന്ന ആശയത്തിലേക്ക് കുമളി അട്ടപള്ളം കൊല്ലംപറന്പിൽ റോയ് ആന്റണിയെ എത്തിച്ചത്. അതിഥികളെ സ്വീകരിക്കാനുള്ള മനസും സൗകര്യങ്ങളൊരുക്കാനുള്ള താത്പര്യവും കൂടിയായപ്പോൾ പറന്പിൽ നിന്നുള്ള വരുമാനത്തിൽ കൂടുതൽ അതിഥികളിൽ നിന്നു ലഭിച്ചു തുടങ്ങി.
പ്രദേശത്തിന്റെ പ്രത്യേകതകൾ മനസിലാക്കിയുള്ള കൃഷി ആസൂത്രണമാണ് റോയിയുടെ കാനറി വുഡ്സ് എന്ന ഫാം ടൂറിസം സംരംഭത്തിന്റെ വിജയം. വിനോദസഞ്ചാരികൾ ധാരാളമെത്തുന്ന കുമളിയിൽ കൃഷിവൈവിധ്യമൊരുക്കുന്ന റോയിയുടെ പുരയിടം കാണികളെ ആകർഷിക്കുന്നു. ഒപ്പം കാടിന്റെ പശ്ചാത്തലവും കരിങ്കല്ലുകൊണ്ടുള്ള വീടു നിർമാണവുമെല്ലാം കാഴ്ചയുടെ വസന്തമൊരുക്കുന്നു.
പുരയിടത്തിൽ കാഴ്ചയൊരുക്കി
റോയിയുടെ പുരയിടത്തിലെത്തിയാൽ കാട്ടിലെ കാഴ്ചകളെല്ലാം ഒരുമിക്കുന്ന അനുഭവമാണ്. ഏലക്കാടുകൾക്കു നടുവിലെ ചെക്ക്ഡാം കുളിക്കാനുള്ള സൗകര്യമൊരുക്കുന്നു. ഒപ്പം വിവിധയിനം മത്സ്യങ്ങളും വളർത്തുന്നു. മത്സ്യബന്ധനം നടത്താനുള്ള സൗകര്യവുമുണ്ട്. ഏലത്തിനൊപ്പം കുരുമുളക്, ഗ്രാന്പൂ, കാപ്പി, സർവസുഗന്ധി, ജാതി, കറുവ, ഇഞ്ചി, മഞ്ഞൾ എന്നിവയെല്ലാം കൃഷിചെയ്തിരിക്കുന്നു. ഇതിനിടയിൽ തന്നെ വ്യത്യസ്തതപുലർത്തുന്ന പഴവർഗങ്ങൾ കാണാം. ദുരിയാൻ, റംബൂട്ടാൻ, മങ്കോസ്റ്റിൻ, ലിച്ചി, കാരംബോള, ജബോട്ടിക്കബ, മകഡോമിയ നട്ട് തുടങ്ങിയവയെല്ലാം ആർത്തു വളരുന്നു. ഓറഞ്ച്, ആപ്പിൾ മരങ്ങൾ ഏറെ ആകർഷകമാണ്. നാലിനം ചാന്പ, അവക്കാഡോ, ചെമ്മീൻപുളി, നെല്ലി, അരിനെല്ലി, നാരകം, കോളനട്ട്, ഫിലോസൻ, ലാങ്ങ്സെറ്റ് എന്നീപ്പഴങ്ങൾ കണ്ടിട്ടില്ലാത്തവർക്ക് റോയിയുടെ തോട്ടത്തിൽ അവ കണ്ടെത്താം. മൂട്ടിപ്പഴം, മുട്ടപ്പഴം, ആത്ത, ചെറി, നോനി, സപ്പോട്ട, പേര, മൾബറി, പിസ്ത എന്നിവയെല്ലാം കായ്ച്ചു കിടക്കുന്നത് കാണുന്പോൾ തന്നെ മനവും വയറും നിറയും. ഏലത്തിനുള്ള വളംകൊണ്ടാണ് ഇവയെല്ലാം വളരുന്നതെന്നതാണ് മറ്റൊരു പ്രത്യേകത. ഏറ്റവും കൂടുതൽ വിലയുള്ള സുഗന്ധതൈലങ്ങൾ നിർമിക്കാനുപയോഗിക്കുന്ന ഉൗത് മരവും ഇവിടെക്കാണാം.
ഏലത്തിൽ 45 ദിവസം കൂടുന്പോൾ വിളവെടുപ്പു നടത്തും. വർഷം 600 കിലോ ഉണക്ക ഏലമാണ് ലഭിക്കുന്നത്. 60 ഏക്കറിലാണ് റോയിയുടെ കൃഷി. വരന്പുകളിലാണ് ഇഞ്ചി കൃഷി ചെയ്യുന്നത്. കാണാൻ ഭംഗിയുള്ള കാട്ടുകുരുമുളക് ഇതിനിടയിൽ കൃഷി ചെയ്തിരിക്കുന്നു. ഓരോ പക്ഷികൾക്കും ഇഷ്ടപ്പെട്ട വിഭവങ്ങൾ ഉണ്ടാകുന്ന ഫലവൃക്ഷങ്ങൾ കണ്ടെത്തി റോയി കൃഷിചെയ്യുന്നതിനാൽ ഈ പക്ഷികളുടെ സജീവസാന്നിധ്യവും ഈ പുരയിടത്തെ വ്യത്യസ്തമാക്കുന്നു. വേഴാന്പലിന്റെ ഭക്ഷണമായ മെസോപ്പ് ഉള്ളതിനാൽ കോഴി വേഴാന്പലുകൾ ധാരാളമെത്തുന്നു. കൊരണ്ടിപ്പഴം, കാരയ്ക്കാ, അന്പഴം, പ്ലം, അത്തി എന്നിവയെല്ലാം ദൃശ്യവിസ്മയമൊരുക്കുന്നു. രുദ്രാക്ഷവും മലയിഞ്ചിയും വേറിട്ട കാഴ്ചയാണ്. കായമുണ്ടാകുന്ന മരം അപൂർവ കാഴ്ചയാണ്. ഇതിന്റെ ഇലയുടെ അറ്റത്തെ പശയാണ് കായം.
തോട്ടത്തിനു നടുക്കുള്ള രണ്ടുവീടുകളിൽ താമസിക്കാനും കൃഷികാഴ്ചകൾ കാണാനും പഠിക്കാനും വിദ്യാർഥികളുൾപ്പെടെയുള്ളവർ ഇവിടെയെത്തുന്നു. രാത്രിയിൽ കാന്പ്ഫയറും ഗ്രിൽഡ് ചിക്കനുമൊക്കെയായി റോയിയും ഇവരുടെ കൂടെ കൂടും.
ഫോണ്: റോയ്- 94473 16224.
ലേഖകന്റെ ഫോണ്: 93495 99023
ക്ഷീരോത്പാദനം കൂട്ടാൻ യീസ്റ്റ്
ഡോ. സാബിൻ ജോർജ്
അസിസ്റ്റന്റ് പ്രഫസർ
ഡിപ്പാർട്ട്മെന്റ് ഓഫ് എൽ.പി.എം.
വെറ്ററിനറി കോളജ്, മണ്ണുത്തി, തൃശൂർ
കാലിത്തീറ്റയിൽ ചെറിയ അളവിൽ യീസ്റ്റ് ചേർക്കുന്നത് കാലിത്തീറ്റയുടെ ഗുണമേന്മ വർധിപ്പിക്കും. ഉത്പാദനക്ഷമത കൂട്ടും. കുമിൾ വിഭാഗത്തിൽപ്പെടുന്ന സൂക്ഷ്മ സസ്യമായ യീസ്റ്റ് ദിവസവും നൽകുന്നത് മൃഗങ്ങളുടെ ദഹനശേഷി വർധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു. "സർക്കാരോ മൈസസ് സെറിവീസിയെ' എന്ന ഇനം യീസ്റ്റാണ് മൃഗങ്ങൾക്ക് നൽകാൻ കൂടുതൽ അനുയോജ്യം.
അയവെട്ടുന്ന മൃഗങ്ങളിൽ ദഹനം നടക്കുന്നത് ആമാശയത്തിന്റെ ആദ്യ അറയായ റൂമനിലുള്ള സൂക്ഷ്മജീവികളുടെ സഹായത്താലാണ്. ഇത്തരം സൂക്ഷ്മ ജീവികളുടെ നിലനിൽപ്പും എണ്ണവും ഉറപ്പാക്കുന്ന പരിതസ്ഥിതി ഈ അറയിൽ ഉണ്ടാകേണ്ടതുണ്ട്. ഇതിൽ വ്യത്യാസം വന്നാൽ മൃഗങ്ങൾ തീറ്റയെടുക്കുന്നതിനെയും ദഹനത്തെയും അതു ബാധിക്കുന്നു. പുല്ല്, വൈക്കോൽ തുടങ്ങിയവയോടൊപ്പം യീസ്റ്റ് നൽകുന്പോൾ റൂമനിൽ ഇവ ദഹിപ്പിക്കാൻ കഴിയുന്ന സൂക്ഷ്മ ജീവികളുടെ എണ്ണം കൂടുന്നു. തൽഫലമായി ദഹനം കാര്യക്ഷമമാകുന്നു. യീസ്റ്റ് ദിവസേന നൽകുന്പോൾ മൃഗങ്ങൾ കൂടുതൽ തീറ്റയെടുക്കുകയും ഉത്പാദനം കൂടുകയും ചെയ്യുന്നു.
വിപണിയിൽ ലഭ്യമായ കാലിത്തീറ്റകൾ അധികമായി നൽകുന്പോൾ റൂമനിലെ അമ്ലക്ഷാര നിലയിൽ വ്യത്യാസം വരുകയും തത്ഫലമായി സൂക്ഷ്മജീവികളുടെ എണ്ണം കുറയുകയും ചെയ്യുന്നു. എന്നാൽ സ്ഥിരമായി യീസ്റ്റ് നൽകിയാൽ ഇത്തരം വ്യതിയാനങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നു മാത്രമല്ല സൂക്ഷ്മജീവികൾ ധാരാളം വളരുകയും ചെയ്യും. ഇറച്ചിക്കായി വളർത്തുന്ന കന്നുകുട്ടികൾക്ക് പ്രതിദിനം രണ്ടു ഗ്രാം യീസ്റ്റ് നൽകുന്നത് വളർച്ചയെ ത്വരിതപ്പെടുത്തും. കറവയുള്ള പശുക്കൾക്ക് ദിവസേന അഞ്ചു ഗ്രാം യീസ്റ്റു നൽകുന്നത് ശരീരഭാരം കൂട്ടുന്നു. വിരയിളക്കിയതിനു ശേഷമാകണം യീസ്റ്റു നൽകേണ്ടത്. ഉദരത്തിലെ ഉപദ്രവകാരികളായ ബാക്ടീരിയകളെ പുറന്തള്ളാനുള്ള കഴിവും യീസ്റ്റിനുള്ളതിനാൽ രോഗബാധ കുറയ്ക്കാനും കഴിയുന്നു. കുറഞ്ഞ ചെലവിൽ ഉത്പാദനവും ആരോഗ്യവും വർധിപ്പിക്കാൻ കഴിയുന്ന യീസ്റ്റ് തീറ്റയിൽ ചേർക്കാൻ ഇനി മറക്കേണ്ട.
email: drsabinlpm@yahoo.com
ഫോൺ: 9446203839