തിരുവനന്തപുരം: മിശ്രവിവാഹിതരിൽ ഒരാൾ പിന്നോക്കവിഭാഗമാണെങ്കിൽ അവരുടെ മക്കൾക്കു പിന്നോക്കക്കാർക്കുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തി പ്രത്യേക ഉത്തരവ് ഇറക്കുമെന്നു മന്ത്രി എ.കെ. ബാലൻ നിയമസഭയിൽ പറഞ്ഞു. എ. എം ആരിഫിന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മിശ്രവിവാഹിതരിൽ ഒരാൾ എസ്സി, എസ്ടി വിഭാഗമാണെങ്കിൽ മക്കൾക്ക് പട്ടികവിഭാഗത്തിനുള്ള ആനുകൂല്യം ലഭിക്കാൻ തടസമില്ല. എന്നാൽ മിശ്രവിവാഹിതരിൽ ഒരാൾ ഒബിസിയാണെങ്കിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനം ക്രീമിലെയർ പരിധി ബാധകമാകുന്നുണ്ട്. എസ്സി, എസടിക്കാർക്ക് ആനുകൂല്യം ലഭിക്കുന്ന അതേ മാതൃകയിൽ ഒബിസികാർക്കും അത് ലഭ്യമാകാൻ സർക്കാർ ഉത്തരവിറക്കുമെന്നും മന്ത്രി അറിയിച്ചു.
മിശ്രവിവാഹിതരിൽ ഒരാൾ എസ്സി, എസ്ടി വിഭാഗമാണെങ്കിൽ മക്കൾക്ക് പട്ടികവിഭാഗത്തിനുള്ള ആനുകൂല്യം ലഭിക്കാൻ തടസമില്ല. എന്നാൽ മിശ്രവിവാഹിതരിൽ ഒരാൾ ഒബിസിയാണെങ്കിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനം ക്രീമിലെയർ പരിധി ബാധകമാകുന്നുണ്ട്. എസ്സി, എസടിക്കാർക്ക് ആനുകൂല്യം ലഭിക്കുന്ന അതേ മാതൃകയിൽ ഒബിസികാർക്കും അത് ലഭ്യമാകാൻ സർക്കാർ ഉത്തരവിറക്കുമെന്നും മന്ത്രി അറിയിച്ചു.