തിരുവനന്തപുരം: സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ കൊള്ളപ്പലിശയിൽ നിന്നു സാധാരണക്കാരെ രക്ഷിക്കാൻ മുറ്റത്തെ മുല്ല എന്ന പേരിൽ മൈക്രോഫിനാൻസ് പദ്ധതിയുമായി സഹകരണ ബാങ്കുകൾ. കുടുംബശ്രീ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ഒൻപത് ശതമാനം പലിശയ്ക്ക് കുടുംബശ്രീയ്ക്കു നൽകുന്ന പണം അവർ 12 ശതമാനത്തിന് വായ്പായായി നൽകുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ അറിയിച്ചു. മുറ്റത്തെ മുല്ല പദ്ധതി ജൂണ് 29ന് പാലക്കാട് ആദ്യഘട്ടം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പി.ബി. അബ്ദുൾ റസാക്ക്, എം. ഉമ്മർ, പി. ഉബൈദുള്ള, പി. അബ്ദുൾഹമീദ്, വി. ജോയി, പി.ടി. തോമസ്, കെ.ഡി. പ്രസേനൻ, കെഎൻഎ ഖാദർ തുടങ്ങിയവരാണ് ചോദ്യം ഉന്നയിച്ചത്.
സഹകരണ ബാങ്കുകളിലെ നിക്ഷേപം രണ്ടു ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ട്. ഓണത്തിന് കേരള ബാങ്ക് രൂപീകരിക്കും. സഹകരണബാങ്കുകളിൽ വിവിധ തസ്തികകളിലായി 4,255 ഒഴിവുകൾ നിലവിലുണ്ട്. ഇതിൽ 1,049 ഒഴിവുകൾ മാത്രമാണ് സഹകരണ പരീക്ഷാ ബോർഡിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അവശേഷിക്കുന്ന ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കാൻ സമിതിയെ
ഉടൻ നിയോഗിക്കും: മന്ത്രി തോമസ് ഐസക്
പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ സമിതിയെ ഉടൻ നിയോഗിക്കുമെന്നു മന്ത്രി തോമസ് ഐസക് പറഞ്ഞു. നോട്ട് നിരോധനത്തിനു ശേഷം നികുതി വരുമാനം പ്രതീക്ഷിച്ചത്ര ഉയർന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മോട്ടോർ വാഹന നികുതി ഇനത്തിൽ സമാഹരിച്ച തുകയിൽ നിന്ന് 902.88 കോടി രൂപ കിഫ്ബിക്ക് നൽകിയിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് കെ.എം മാണിയെ അറിയിച്ചു. സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് പലിശ ഇനത്തിൽ ഇതുവരെ 78.73 കോടി രൂപ ലഭിച്ചിട്ടുണ്ട്. നിലവിലുള്ള സ്ഥിര നിക്ഷേപത്തിൽനിന്ന് 29.96 കോടി രൂപ പ്രതീക്ഷിക്കുന്നുണ്ട്.
സഹകരണ ബാങ്കുകളിലെ നിക്ഷേപം രണ്ടു ലക്ഷം കോടി രൂപയായി ഉയർന്നിട്ടുണ്ട്. ഓണത്തിന് കേരള ബാങ്ക് രൂപീകരിക്കും. സഹകരണബാങ്കുകളിൽ വിവിധ തസ്തികകളിലായി 4,255 ഒഴിവുകൾ നിലവിലുണ്ട്. ഇതിൽ 1,049 ഒഴിവുകൾ മാത്രമാണ് സഹകരണ പരീക്ഷാ ബോർഡിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അവശേഷിക്കുന്ന ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കാൻ സമിതിയെ
ഉടൻ നിയോഗിക്കും: മന്ത്രി തോമസ് ഐസക്
പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ സമിതിയെ ഉടൻ നിയോഗിക്കുമെന്നു മന്ത്രി തോമസ് ഐസക് പറഞ്ഞു. നോട്ട് നിരോധനത്തിനു ശേഷം നികുതി വരുമാനം പ്രതീക്ഷിച്ചത്ര ഉയർന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മോട്ടോർ വാഹന നികുതി ഇനത്തിൽ സമാഹരിച്ച തുകയിൽ നിന്ന് 902.88 കോടി രൂപ കിഫ്ബിക്ക് നൽകിയിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് കെ.എം മാണിയെ അറിയിച്ചു. സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് പലിശ ഇനത്തിൽ ഇതുവരെ 78.73 കോടി രൂപ ലഭിച്ചിട്ടുണ്ട്. നിലവിലുള്ള സ്ഥിര നിക്ഷേപത്തിൽനിന്ന് 29.96 കോടി രൂപ പ്രതീക്ഷിക്കുന്നുണ്ട്.