കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് പോലിസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട കേസിൽ മുൻ എറണാകുളം റൂറൽ എസ്പി എ.വി. ജോർജിനെ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് ഹർജി. ശ്രീജിത്ത് കൊല്ലപ്പെട്ട കേസിൽ നിയമവിരുദ്ധ അറസ്റ്റ് എന്ന വകുപ്പ് ചേർത്തിട്ടില്ല, ആലുവ മുൻ റൂറൽ എസ്പിയെ പ്രതി ചേർത്തിട്ടില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി എസ്ഡിപിഐ നോർത്ത് പറവൂർ മണ്ഡലം പ്രസിഡന്റ് വി.എം. ഫൈസലാണു വടക്കൻ പറവൂർ ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തിരിക്കുന്നത്.
പ്രത്യേക അന്വേഷണ സംഘം ഡിവൈഎസ്പിയെ എതിർകക്ഷിയാക്കിയാണു ഹർജി. ആലപ്പുഴ സിബിസിഐഡി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു നിലവിൽ കേസ് അന്വേഷിക്കുന്നത്. എ.വി. ജോർജിന്റെ നേരിട്ടുള്ള നിർദേശപ്രകാരമാണു ശ്രീജിത്തിനെ നിയമവിരുദ്ധമായി 2018 ഏപ്രിൽ ആറിനു രാത്രി 10.30ന് വീട്ടിൽനിന്നു പിടിച്ചുകൊണ്ടു പോവുകയും തുടർന്നു ശ്രീജിത്ത് കസ്റ്റഡിയിൽ മരിക്കുകയും ചെയ്തതെന്നു ഹർജിയിൽ ആരോപിക്കുന്നു.
പ്രത്യേക അന്വേഷണ സംഘം ഡിവൈഎസ്പിയെ എതിർകക്ഷിയാക്കിയാണു ഹർജി. ആലപ്പുഴ സിബിസിഐഡി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു നിലവിൽ കേസ് അന്വേഷിക്കുന്നത്. എ.വി. ജോർജിന്റെ നേരിട്ടുള്ള നിർദേശപ്രകാരമാണു ശ്രീജിത്തിനെ നിയമവിരുദ്ധമായി 2018 ഏപ്രിൽ ആറിനു രാത്രി 10.30ന് വീട്ടിൽനിന്നു പിടിച്ചുകൊണ്ടു പോവുകയും തുടർന്നു ശ്രീജിത്ത് കസ്റ്റഡിയിൽ മരിക്കുകയും ചെയ്തതെന്നു ഹർജിയിൽ ആരോപിക്കുന്നു.