ചേർത്തല: രണ്ടു ദിവസമായി ചേർത്തലയിൽ പെയ്യുന്ന കനത്ത മഴയിൽ വീടും പരിസരവും വെള്ളക്കെട്ടായതിനെതുടർന്ന് ഗൃഹനാഥന്റെ മൃതദേഹം റോഡിൽ ചിതയൊരുക്കി ദഹിപ്പിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് മുൻ അംഗം നാലാം വാർഡ് തങ്കി പോതരാഞാലിയ്ക്കൽ പി.എം. രാജപ്പൻ (70) ആണ് കഴിഞ്ഞ ദിവസം നിര്യാതനായത്.
വീട്ടിലെ വെള്ളക്കെട്ടുമൂലം അകലെയുള്ള പറന്പിലായിരുന്നു മൃതദേഹം പൊതുദർശനത്തിനുവച്ചത്. തുടർന്ന് സ്വന്തം വീടിനു സമീപത്തെ റോഡിലാണു ചിതയൊരുക്കിയത്. ഈ പ്രദേശത്തു പല വീടുകളിലും വെള്ളം കയറിയ നിലയിലാണ്. അന്ധകാരനഴിയിൽ അഴിമുഖം മുറിയാത്തതിനാലാണ് ഈ പ്രദേശത്തു വെള്ളക്കെട്ടുണ്ടായതെന്നു നാട്ടുകാർ ആരോപിച്ചു. ഭാര്യ: രാധ. മക്കൾ: ബാനർജി, രണദീപ്, സുഖരാജ്, ഹേമ, രേഖ. മരുമക്കൾ: ഷൈലജ, ശ്രീജ, രമേശ്, ഷീബ.
വീട്ടിലെ വെള്ളക്കെട്ടുമൂലം അകലെയുള്ള പറന്പിലായിരുന്നു മൃതദേഹം പൊതുദർശനത്തിനുവച്ചത്. തുടർന്ന് സ്വന്തം വീടിനു സമീപത്തെ റോഡിലാണു ചിതയൊരുക്കിയത്. ഈ പ്രദേശത്തു പല വീടുകളിലും വെള്ളം കയറിയ നിലയിലാണ്. അന്ധകാരനഴിയിൽ അഴിമുഖം മുറിയാത്തതിനാലാണ് ഈ പ്രദേശത്തു വെള്ളക്കെട്ടുണ്ടായതെന്നു നാട്ടുകാർ ആരോപിച്ചു. ഭാര്യ: രാധ. മക്കൾ: ബാനർജി, രണദീപ്, സുഖരാജ്, ഹേമ, രേഖ. മരുമക്കൾ: ഷൈലജ, ശ്രീജ, രമേശ്, ഷീബ.